<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3539142477649819246</id><updated>2012-02-16T12:53:04.917+04:00</updated><category term='വെറുതെ ഒരു സ്വപ്നം'/><category term='നർ‌മ്മം'/><category term='നർമ്മം'/><category term='കദനകഥ'/><category term='അനുഭവം'/><category term='പലവക'/><title type='text'>വശംവദൻ</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vasamvadan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default?max-results=100'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>13</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3539142477649819246.post-5728942531466981279</id><published>2011-07-12T14:28:00.003+04:00</published><updated>2011-07-12T14:33:03.281+04:00</updated><title type='text'>കോഴിജീവിതം</title><content type='html'>ഇറച്ചിക്കത്തിയ്ക്ക്  ഇരയാവാന്‍ വിധിക്കപ്പെട്ടു കിടക്കുന്ന മുപ്പതോ നാലപ്തോ കോഴികളുണ്ടാകും ആ കൂടിനുള്ളില്‍.  &lt;br /&gt;&lt;br /&gt;എത്ര കിലോ വേണമെന്ന ചോദ്യത്തിന് മറുപടി കിട്ടിക്കഴിഞ്ഞാല്‍ കടക്കാരന്‍ ഒത്ത ഒരെണ്ണത്തിനു വേണ്ടി  കൂടിനകത്തേയ്ക്ക് കയറും.   അപ്പോള്‍ അയാളുടെ കൈയില്‍  പെടാതിരിക്കാന്‍ വേണ്ടി  കോഴികള്‍ പ്രാണരക്ഷാര്ത്ഥം  പരക്കം പായുന്നത് കാണാം. ഹൃദയഭേദകമാണ്  ആ കാഴ്ച .&lt;br /&gt;&lt;br /&gt;പക്ഷെ ഒരെണ്ണത്തിനെയും കൊണ്ടേ അയാള്‍ പുറത്തിറങ്ങൂ.  &lt;br /&gt;&lt;br /&gt;ചിറകുകളും കാലും കൂട്ടിപ്പിടിച്ച്  അവിടെയിരിക്കുന്ന ഒരു  വീപ്പയ്ക്കകത്തേയ്ക്ക് കാട്ടി കത്തിയെടുത്ത്‌ കഴുത്തിനു നേരെ ഒന്ന്  തിരിക്കും.  എല്ലാ ചെറുത്തു നില്പും അവിടെ അവസാനിക്കും.  &lt;br /&gt;&lt;br /&gt;ഒന്നുരണ്ടു പിടച്ചില്‍  !    അതോടെ നിശ്ചലമാകുന്നു. &lt;br /&gt;&lt;br /&gt;അപ്പോഴേക്കും വെള്ളത്തൂവലുകളിലപ്പാടെ ചോര പടര്ന്നി ട്ടുണ്ടാകും.  &lt;br /&gt;&lt;br /&gt;ആ സമയം മറ്റു കോഴികളുടെ മനസില്‍ എന്തായിരിക്കും?  ആശ്വാസത്തിന്റെ നിശ്വാസമോ  അതോ ഇത്രനേരവും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദനയോ?  &lt;br /&gt;&lt;br /&gt;അല്പനേരത്തിനുള്ളില്‍  തോല്  നീക്കി ചെറു കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലിട്ട് തരുന്നത് വാങ്ങുമ്പോള്‌  എന്തോ ഒരു കുറ്റബോധം എനിക്ക് തോന്നുമായിരുന്നു.  അല്പം മുമ്പ്‌ വരെ ജീവനോടെ ഉണ്ടായിരുന്ന ആ കോഴിയുടെ ശരീരത്തിലെ ചൂട് ഇറച്ചി ക്കഷണങ്ങളില്‍ നിന്നും അപ്പോഴും മാറിയിട്ടുണ്ടാകില്ല.&lt;br /&gt;&lt;br /&gt;സൈഡിലെ കാര്യറില്‍ തൂക്കിയിട്ടു ബൈക്ക് സ്റ്റാര്ട്ട്  ചെയ്യുമ്പോള്‍  അടുത്ത ആവശ്യക്കാരന് വേണ്ടി കടക്കാരന്‍ വീണ്ടും കൂടിനുള്ളിലേയ്ക്ക് കയറിയിട്ടുണ്ടാകും.&lt;br /&gt;&lt;br /&gt;വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഞാന്‍  മനസിലുറപ്പിയ്ക്കും.   &lt;br /&gt;&lt;br /&gt;ഇല്ല. ഇനി ഒരിക്കലും ഈ കടയിലേയ്ക്ക് വരില്ല. ഇത്   ക്രൂരതയല്ലേ!?  &lt;br /&gt;&lt;br /&gt;ദിവസങ്ങള്ക്ക്  ശേഷം അതേ കടയില്‍ നിന്നും പിന്നെയും ഇറച്ചി വാങ്ങി പോകുമ്പോഴും ഇങ്ങനെയൊക്കെ തന്നെ കരുതാറുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-5728942531466981279?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/5728942531466981279/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=5728942531466981279' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/5728942531466981279'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/5728942531466981279'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2011/07/blog-post.html' title='കോഴിജീവിതം'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-56693706951933459</id><published>2011-06-29T15:22:00.000+04:00</published><updated>2011-06-29T15:22:46.836+04:00</updated><category scheme='http://www.blogger.com/atom/ns#' term='വെറുതെ ഒരു സ്വപ്നം'/><title type='text'>ജട്രോഫാ...  ഐ ലവ് യു</title><content type='html'>വിഴിഞ്ഞത്ത്‌ നിന്നും കപ്പല്‍ പുറപ്പെട്ടിട്ട്  അധികനേരമായിട്ടില്ല.  എങ്കിലും കരയും അങ്ങിങ്ങായി മിന്നിക്കൊണ്ടിരുന്ന ലൈറ്റുകളും പൂര്ണ‍മായും അപ്രത്യക്ഷമായിരിക്കുന്നു.  നിലാവിന്റെ വെളിച്ചത്തില്‍ കടല്‍  തികച്ചും ശാന്തമായിരുന്നു.  &lt;br /&gt;&lt;br /&gt;ട്രോളിംഗ് നിരോധനമായത് കൊണ്ടാകാം  ബോട്ടുകളൊന്നും കാണുന്നില്ലാ.   എന്തിന്, ചെറു വള്ളങ്ങള്‍ പോലും കാണാനില്ല.   &lt;br /&gt;&lt;br /&gt;ഫിലാഡല്ഫിയയിലേയ്ക്കുള്ള ഡീസല്‍ ബാരലുകലാണ്  കപ്പലില്‍ നിറയെ.  ലക്ഷക്കണക്കിനു രൂപയുടെ മുതലാണ്‌.  സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതിനു ശേഷം മടങ്ങണം, അതു മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.  &lt;br /&gt;&lt;br /&gt;ആദ്യമായാണ് ഞാന്‍ കപ്പലില്‍ യാത്ര ചെയ്യുന്നത്, എന്നാലും അതിന്റെതായ അസ്കിതകളൊന്നും ഉണ്ടായിരുന്നില്ല.  പറഞ്ഞു കേട്ടിരുന്നുത്‌,  ഉള്‍ക്കടലില്‍ എത്തുമ്പോള്‍ സാധാരണ പലര്‍ക്കും തലചുറ്റലുണ്ടാകും,  മിക്കവാറും വാളും വെയ്ക്കും എന്നൊക്കെയാണ്.  പക്ഷെ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല.&lt;br /&gt;&lt;br /&gt;കടല്‍ കൊള്ളക്കാരുടെ പിടിയിലൊന്നും പെടാതെ ചെന്നെത്തിയാല്‍ മതിയായിരുന്നെന്ന്‍ ഞാന്‍ ആത്മാര്ഥ‍മായും  പ്രാര്ത്ഥിക്കുന്നുണ്ടായിരുന്നു.  എന്നാലും കണ്സൈന്‍മെന്റിനൊപ്പം  കമ്പനി മുതലാളിയും കൂടി യാത്ര ചെയ്യണമെന്ന് L/C –യില്‍ കണ്ടിഷന്‍ വെച്ചിരുന്നതെന്തിനാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല .  &lt;br /&gt;&lt;br /&gt;ഇരു കൈകളും തലയിണയായി വെച്ചു  ഡക്കില്‍ വെറുതെ മലര്ന്നു കിടന്നു.  എന്ത്‌ രസമാണ് ഇങ്ങനെ ആകാശത്തേയ്ക്ക്‌ നോക്കി കിടക്കാന്‍ !   &lt;br /&gt;&lt;br /&gt;നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍  ഉറക്കം കണ്ണുകളെ തഴുകുന്നു‌‍ണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;കുറെ ദൂരം പിന്നിട്ട് കാണും.  എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അവ്യക്തമായി കേട്ടു, അത് പിന്നെ മെല്ലെ അലിഞ്ഞില്ലാതായി.  &lt;br /&gt;&lt;br /&gt;കുറെ കഴിഞ്ഞപ്പോള്‍ ചെറുതായി മയങ്ങിയോന്ന് സംശയം. ഒരു നിലവിളി കേട്ടാണ് ചാടിയെഴുന്നേറ്റത്. &lt;br /&gt;&lt;br /&gt;അപ്പോള്‍  ‘കപ്പല് മയ്യിത്തു...... കപ്പല് മയ്യിത്തു......’ എന്ന്‍ ആരോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.   &lt;br /&gt;&lt;br /&gt;ഉടന്‍ തന്നെ ക്യാപ്റ്റന്റെ അനൌണ്സ് മെന്റ് ഇങ്ങനെ കേട്ടു “ സഹൃദയരെ, കപ്പല്‍ ബര്മുഡ ട്രയാന്കിളില്‍ പെട്ടിരിക്കുയാണെന്ന് തോന്നുന്നു, നീന്തലറിയാവുന്നവര്‍ ചാടി രക്ഷപ്പെട്ടു കൊളളുക”. &lt;br /&gt;&lt;br /&gt;എന്താണ് സംഭവിക്കുന്നതെന്നൊന്നും മനസിലായില്ല.   എങ്കിലും രക്ഷപെടാന്‍  ഉടനെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ബോദ്ധ്യമായി.&lt;br /&gt;&lt;br /&gt;മൊത്തം പത്ത്‌ പതിനഞ്ച് പേരുണ്ടായിരുന്നതാണ്, പരിസരത്തെങ്ങും ഒരുത്തനെയും കാണാനുമില്ലാ.  &lt;br /&gt;&lt;br /&gt;പിന്നെ ഒന്നും ആലോചിച്ചില്ല, അടുത്ത്‌ കിടന്ന കന്നാസുമെടുത്ത് രണ്ടും കല്പിച്ച് കടലിലേയ്ക്ക് ഒരു ചാട്ടമായിരുന്നു.  &lt;br /&gt;&lt;br /&gt;കട്ടിലില്‍ നിന്ന് നേരെ തറയിലാണ്‌ കമിഴ്‌ന്നടിച്ച് വീണത്‌.  &lt;br /&gt;&lt;br /&gt;വാമഭാഗം ലൈറ്റിട്ട്  ‘എന്ത് പറ്റി’ എന്ന് അന്തം വിട്ടു ചോദിയ്ക്കുമ്പോള്‍  ഞാന്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും ആ കൊലച്ചുഴിയില്‍  നിന്നും രക്ഷപ്പെട്ടല്ലോ എന്ന  ആശ്വാസമായിരുന്നു.&lt;br /&gt;&lt;br /&gt;ഇതിപ്പോ കുറെ ദിവസമായി ഇങ്ങനെയാണ്‌.   &lt;br /&gt;&lt;br /&gt;കണ്ണടച്ചാല്‍ ബിസിനസ് സ്വപ്നങ്ങള്‌ മാത്രമേ കാണൂ.  &lt;br /&gt;&lt;br /&gt;ഇത് തുടങ്ങിയത്,  കൃത്യമായി പറഞ്ഞാല്‍  ജട്രോഫയെക്കുറിച്ച്  കേട്ടതിന്റെ അന്ന്  മുതലാണ്.&lt;br /&gt;&lt;br /&gt;തൊട്ടടുത്ത ഓഫീസില്‍ ജോലി ചെയ്യുന്ന സുഡാന്‍ കാരനായ റാസിക്കാണ് ഒരു ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്ത്‌ യാദൃച്ഛ്കമായുള്ള സംസാരമധ്യേ  അവനവന് കൃഷി ചെയ്ത്‌ ഉണ്ടാക്കാവുന്ന ജട്രോഫ ബയോ ഡീസലിനെ ക്കുറിച്ച് പറഞ്ഞു തന്നത്.&lt;br /&gt;&lt;br /&gt;‘ജട്രോഫ’ ഒരു മാതിരിയുള്ള എല്ലാവിധ വാഹനങ്ങളും ഓടിക്കാന്‍ കഴിയുന്ന ഒന്നാം തരാം ഡീസല്‍ തരുന്ന ചെടിയാണെന്നും ഇപ്പോള്‍ പലയിടത്തും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ടെന്നും കേട്ടപ്പോള്‍  പണ്ട് രാമര്‍ പെട്രോളിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചത് വെറുതെ മനസിലൂടെ കടന്നു പോയതാണ്.   എന്നാലും  കേള്‍ക്കുന്നതില്‍  താല്പര്യക്കുറവൊന്നും പ്രകടിപ്പിച്ചില്ല.&lt;br /&gt;&lt;br /&gt;അദ്ദേഹം അതെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും തന്റെ നാട്ടില്‍  വിപുലമായ നിലയില്‍ കൃഷി ചെയ്യാന്‍ പ്ളാന്‍ ഉണ്ടെന്നും   പറഞ്ഞു.  &lt;br /&gt;&lt;br /&gt;നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍  വളരെ ആദായകരമായി ചെയ്യാന്‍ പറ്റുന്ന സാധനമാണെന്നും ഇന്ത്യയില്‍ തന്നെ പല സ്ഥലത്തും കൃഷി ചെയ്യുന്നുണ്ടെന്നും അല്പം പരിശ്രമിച്ചാല്‍ എന്തുകൊണ്ടും ഇതൊരു ജീവിതമാര്ഗ്ഗ മാക്കുവാന്‍ കഴിയുമെന്നും പറഞ്ഞപ്പോഴാണ് ശരിക്കും നമുക്ക് താല്പര്യം വന്നത്.&lt;br /&gt;&lt;br /&gt;ഭഷ്യ വിളകള്‍ കൃഷി ചെയ്യാത്ത പ്രദേശങ്ങളില്‍ നന്നായി ചെയ്യാമെന്നും ഒപ്പം ഇടവിളയായി മറ്റെന്തെങ്കിലും  കൂട്‌ി ചെയ്യാന്‍ പറ്റുമെന്നും ഇതിന്റെ് വേസ്റ്റ് (പിണ്ണാക്ക്) നല്ല വളമായും ഉപയോഗിക്കാമെന്നുമൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ പുള്ളിയില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞ്ള്ള്‌ുവെങ്കിലും  അപ്പോള്‍ തന്നെ എന്റെ ഭാവി ഭാസുരമാകാന്‍ പോകുന്നത് ഈ പറഞ്ഞ ജട്രോഫയിലൂടെ തന്നെയായിരിക്കുമെന്നു എനിക്ക്  ഒരു ഉള്‍വിളി  ഉണ്ടായതായി തോന്നി.&lt;br /&gt;&lt;br /&gt;ഒന്നുമില്ലെന്കിലും ഒരു പത്ത് മൂട് വെച്ചാല്‍ നമ്മടെ വണ്ടിയ്ക്കടിക്കാനെന്കിലും  കിട്ടുമല്ലോ.   &lt;br /&gt;&lt;br /&gt;ഇതൊക്കെ പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞു ആളു ലീവിന് പോയതാണ്.  മടങ്ങി വന്നിട്ടില്ല.   കൃഷിയൊക്കെയായി നാട്ടില്‍ സെറ്റില്‍ ചെയ്തോ എന്തോ!? &lt;br /&gt;&lt;br /&gt;അന്ന് മുതല്‍, നാട്ടില്‍ പോയി വിപുലമായ നിലയില്‍  ജട്രോഫാ കൃഷി തുടങ്ങിയാലോ എന്നുളള കൂലന്ക്ഷമായ ചിന്തയിലാണ് ഞാനും.  &lt;br /&gt;&lt;br /&gt;എങ്കിലും കിലുക്കം സിനിമയില്‍  ലോട്ടറി അടിച്ചെന്നും പറഞ്ഞു പോയിട്ട് കുറെ ദിവസം കഴിഞ്ഞു ഇന്നസെന്റ് മടങ്ങി വരുന്ന സീന്‍ ഓര്മ യുള്ളതു കൊണ്ട്ട്  ഇപ്പൊഴും  ജോലി ചെയ്യുന്ന കമ്പനിയെ അങ്ങേയറ്റം ആത്മാര്ത്ഥ്മായി തന്നെ സ്നേഹിക്കുന്നു.  &lt;br /&gt;&lt;br /&gt;പത്ത് സെന്റില്‍ എത്രെണ്ണം നട്ടു വളര്‍ത്താന്‍ പറ്റുമെന്നോ  ഡെയ്‌ലി എത്ര ലിറ്റര്‍ ഡീസല്‍ കിട്ടുമെന്നോ നിശ്ചയമില്ല.  എങ്കിലും ഒന്ന്‌ ശ്രമിക്കാമെന്ന് തന്നെയാണ് കരുതുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-56693706951933459?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/56693706951933459/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=56693706951933459' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/56693706951933459'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/56693706951933459'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2011/06/blog-post.html' title='ജട്രോഫാ...  ഐ ലവ് യു'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-3035338118020001174</id><published>2010-01-14T08:28:00.005+04:00</published><updated>2010-01-14T08:59:13.839+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർ‌മ്മം'/><title type='text'>വടക്ക് നിന്നൊരു സ്വപ്ന സുന്ദരി</title><content type='html'>“താരാ ആർട്സ് “ എന്ന നമ്മുടെ സ്ഥാപനത്തിനു് തുടക്കത്തിൽ തന്നെ ആ ലൊക്കാലിറ്റിയിൽ നല്ലൊരു ‘ഇമേജ്‘ നേടിയെടുക്കാ‍ൻ കഴിഞ്ഞതിനാൽ പരിസരത്ത് താമസിക്കുന്ന പോസ്റ്റ്മാൻ കുറുപ്പേട്ടൻ, ഫിലിം റെപ്രെസെന്റെട്ടീവ് രാജു,  ഇലക്ടിസിറ്റി ഓഫീസിൽ ജോലി ചെയ്യുന്ന ഷാജി, ചിട്ടി ശശി തുടങ്ങി ഒരു മാതിരിയുള്ള മീഡിയം ‘വെള്ളമടി ടീമു’മായെല്ലാം ഞങ്ങൾ പെട്ടെന്ന് തന്നെ കമ്പനിയായി.    &lt;br /&gt;&lt;br /&gt;പണി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി  കുറച്ച് നേരം സ്വസ്ഥമായിരുന്ന് പുകവലിക്കാനും കുടിച്ച കള്ളിന്റെ മണം ഒന്ന് ഡയലൂട്ട് ചെയ്യുവാൻ വേണ്ടി കുറെ നേരം ദേശീയവും അന്തർദേശീയവുമായ കലാ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത നമ്മുടെ കടയ്ക്കകത്തും തിണ്ണയിലുമായി ഇവർ സ്ഥലവും സമയവും കണ്ടെത്തിയിരുന്നു.&lt;br /&gt;&lt;br /&gt;അതേ ബിൽ‌ഡിംഗിൽ തന്നെയുള്ള മറ്റ് സ്ഥാപനങ്ങളിലെ ബാർബർ പ്രകാശേട്ടൻ, പലചരക്ക് കട നടത്തുന്ന ഉണ്ണിയണ്ണൻ എന്നിവരുമായും ഞങ്ങൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെങ്കിലും വീഡിയോ ഷോപ്പ് ഉടമ ഷിജുവിനെ കട മിക്കപ്പഴും അടഞ്ഞ് കിടന്നതിനാൽ വിശദമായി പരിചയപ്പെടാൻ 2-3 മാസമെടുത്തു.  ആൾക്ക്  കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കും  വീഡിയോ പിടിക്കുന്ന ഏർപ്പാടുമുണ്ടത്രെ.  &lt;br /&gt;&lt;br /&gt;ഓളപ്പരപ്പിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകിനടക്കുന്ന പൊങ്ങുതടിപോലെ നീങ്ങിക്കൊണ്ടിരുന്ന നമ്മുടെ ജീവിതത്തിലേക്ക് അവിചാരിതമായാണ് ഷാജിയുടെ സുഹ്ര്ത്തായ പാരലൽ കോളേജ്  അധ്യാപകൻ  രമേഷ് ഒരു സുപ്രഭാതത്തിൽ ഞങ്ങളുടെ ആശകൾക്ക് ചിറക് മുളപ്പിച്ച് കൊണ്ട് കടന്ന് വരുന്നത് .&lt;br /&gt;&lt;br /&gt;കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നെറ്റ്‌വർക്ക് മാർക്കറ്റിംഗ്  കമ്പനിയിൽ   വെറും നാലായിരം രൂപാ മുടക്കി അംഗങ്ങളാകുക.  നിങ്ങളുടെ ‘താഴെ‘  കഴിയും പോലെ രണ്ടോ നാലോ അഞ്ചോ പേരെ ചേർക്കുക.  അവരും അങ്ങനെ ചേർത്ത് ചേർത്ത് മുന്നോട്ട് പോയിക്കൊണ്ടിരുന്നാൽ  മാസം തോറും കമ്മീഷൻ  ആയിരങ്ങളായും അതു പിന്നെ പതിനായിരങ്ങളായുമുള്ള ചെക്കുകളായി നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ വന്നു കുമിഞ്ഞ് കൂ‌ടും!.    ഒപ്പം കം‌പ്യൂട്ടർ, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, മറ്റ് ഗ്ര്‌ഹോപകരണങ്ങൾ എന്നിവയും കിട്ടിക്കൊണ്ടിരിക്കും.  കൂടുതൽ ആൾക്കാർ ചേരുന്നതിനനുസരിച്ച് കിട്ടുന്ന കമ്മീഷനിലും വൻ വർദ്ധനവ് ഉണ്ടാകും !&lt;br /&gt;&lt;br /&gt;ഹൊ, ഒരു ചെറിയ വെടിക്ക് കുറെ പക്ഷികൾ !!!&lt;br /&gt;&lt;br /&gt;പിറ്റെന്ന് നടന്ന അവരുടെ സെമിനാറിൽ പങ്കെടുത്തു.  സംശയങ്ങൾ ചോദിച്ച് മനസിലാക്കുകയും ഇപ്പോൾ കമ്മീഷനും മറ്റ് സാധനങ്ങളും നേടിക്കഴിഞ്ഞ അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ കൂടി കാണുകയും ചെയ്‌തപ്പോൾ  അക്ഷരാർത്ഥത്തിൽ തന്നെ നമ്മളും പുളകിതരായി. &lt;br /&gt;&lt;br /&gt;പിന്നെ കൂടുതലെന്ത് ചിന്തിക്കാൻ?  കടയിൽ വിനയ്ൽ സ്റ്റിക്കർ വാങ്ങാൻ വെച്ചിരുന്ന കാശെടുത്ത് ഞാനും എന്റെ ബിസിനസ് പാർട്ണർ സാബുവും ആ പരിപാടിയിൽ ചേർന്നു.    &lt;br /&gt;&lt;br /&gt;അല്ലെങ്കിൽ തന്നെ ഇനിയെന്തിന് സ്റ്റിക്കർ? ഇനിയെന്തിന് പെയിന്റ് ?  ഇനിയെന്തിന് കട?  &lt;br /&gt;&lt;br /&gt;എന്നും വയറ് നിറച്ചും പൈന്റിനുള്ള വകയല്ലേ  മുന്നിൽ തെളിഞ്ഞ് നീണ്ട് നിവർന്ന് കിടക്കുന്നത്.&lt;br /&gt;&lt;br /&gt;ജന്മനാ തന്നെ ശീലമാക്കിയ ഹാർ‌ഡ്‌വർക്കിന്റെ ഫലമായി, നമ്മളുടെ ‘താഴെ‘ചിട്ടി ശശിയെ ചേർത്തുവെങ്കിലും പിന്നെ കൊന്നാൽ പോലും വേറെ ഒരാളും ചേരില്ലെന്നായി.    &lt;br /&gt;&lt;br /&gt;പലരെയും പലവട്ടം ചെന്ന് കണ്ടിട്ടും ഒരു  ഫലവുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ എന്റെയും സാബുവിന്റെയും ശശിയുടെയും ചേർത്ത് മൾട്ടിലെവൽ മാർക്കറ്റിംഗിൽ മൊത്തം രൂഫാ പന്തീരായിരം  ഹുദാ ഗവാ!&lt;br /&gt;&lt;br /&gt;ഇതിനിടയിൽ മറന്ന് പോയ ഒരു കാര്യമുണ്ട്.   നമ്മുടെ സ്ഥാപനത്തിൽ ആകെപ്പാടെ വർക്കിംഗ് കണ്ടീഷനിലുണ്ടായിരുന്ന ചുരുക്കം ചില സാധനങ്ങളിലൊന്നായ CASIO കാൽകുലേറ്ററിൽ ഒന്ന് ‘തൊട്ട് കൂട്ടുക‘ എന്ന കാര്യം !  എങ്കിൽ കാലാകാലവും ആ കമ്പനിയുടെ കമ്മീഷനും സ്വപനം കണ്ട് നടന്ന നാളൂകളിൽ ഒരു ചെറിയ സത്യം കൂടി മനസിലാക്കാമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു പരിപാടിയിൽ അഞ്ചു പേരെ ചേർക്കുകയും അവർ പിന്നെയും  അഞ്ച് പേരെ ചേർക്കുകയും അതങ്ങനെ തുടർന്ന് മുന്നോട്ട് പോകുകയും ചെയ്താൽ വെറും പതിനഞ്ചാമത്തെ സ്റ്റെപ് എത്തുമ്പോൾ ഈ ഭൂമിയിലുള്ള സകലരും ചേർന്ന് കഴിഞ്ഞിട്ട് പിന്നെ ആളെ ചേർ‌ക്കാൻ മറ്റു ഗ്രഹങ്ങളിൽ മനുഷ്യവാസമുണ്ടോ എന്നന്വേഷിച്ച് പോകേണ്ടി വരുമെന്ന ഒരു കുഞ്ഞു സത്യം ! !&lt;br /&gt;&lt;br /&gt;***&lt;br /&gt;എഗൈൻ  മൂഷികസ്ത്രീ മൂഷികസ്ത്രീ ആയി.   പോയതു പോട്ടെ എന്ന് വളരെ വേദനയോടെ കരുതി എഴുത്തും വരപ്പും പ്രിന്റിംഗും പുനരാരംഭിക്കാൻ ശ്രമിച്ചു.  &lt;br /&gt;&lt;br /&gt;വീഡിയോഷോപ്പിലെ ഷിജു സ്ഥിരമായി കടയിൽ വരാനും സംസാരിച്ചിരിക്കാനും തുടങ്ങിയതിന് ശേഷമാണ് ജീവിതം ശരിക്കും  പു‌ഷ്പിക്കാൻ പോകുകയാണെന്ന് എനിക്ക് വീണ്ടും തോന്നിത്തുടങ്ങിയത്.   &lt;br /&gt;&lt;br /&gt;ആൾക്ക് മിക്കവാറും സിനിമാ നടന്മാരെയും നടിമാരെയും പിന്നെ പിന്നണിയിലുള്ള പല പ്രമുഖരെയും നേരിട്ട് അറിയാമത്രെ! &lt;br /&gt;&lt;br /&gt;ഉടൻ തന്നെ ഒരു ടെലിഫിലിമും പിന്നെ ഒരു ആൽബവും സംവിധാനം ചെയ്യാൻ കൂടി പ്ലാൻ ഉണ്ടെന്നും പറഞ്ഞു കേട്ടപ്പോൾ  എനിക്ക് ഷിജുസാറിനോട് ഉണ്ടായിരുന്ന ബഹുമാനത്തിന്റെ അളവ്  നാലിരട്ടി വർദ്ധിച്ചു. &lt;br /&gt;&lt;br /&gt;എന്തുകൊണ്ടെന്നാൽ നമ്മൾ ജനിച്ചത് ആറ്റിങ്ങൽ പഴയ ഹരി തീയറ്ററിന് സമീപം ആയതിനാലും പഠിച്ചതും വളർന്നതും  തിരുവനന്തപുരം അഞ്ജലി, ആതിര, അതുല്യ, ധന്യ, രമ്യ, ശ്രീകുമാർ, ശ്രീവിശാഖ്, ക്രുപ, പാർത്ഥാസ്, അജന്ത തുടങ്ങിയ പതിനെട്ടോളം തീയേറ്ററുകളിൽ ആയിരുന്നതിനാലും  ചെറുപ്പകാലം തൊട്ടേ ഇൻഡ്യൻ സിനിമയ്ക്ക്, അറ്റ് ലീസ്റ്റ് മലയാളം സിനിമയ്ക്കെങ്കിലും സമഗ്രമായ എന്തെങ്കിലും സംഭാവനകൾ നൽകണമെന്ന ആഗ്രഹം മനസിൽ ശക്തമായി വേരോടിയിരുന്നു. &lt;br /&gt;&lt;br /&gt;അഭ്രപാളികളെ പ്രകമ്പനം കൊള്ളിയ്ക്കേണ്ടിയിരുന്നതും തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടേണ്ടിയിരുന്നതുമായ പതിനേഴാം വയസിലെഴുതിയ എന്റെ ആദ്യ തിരക്കഥ, ഒരു സ്കൂളവധിക്ക് പഴയ പാഠപുസ്തകങ്ങൾക്കൊപ്പം കേവലം നൂറ്റമ്പത് ഗ്രാം കപ്പലണ്ടിമണികൾക്കും രണ്ട് ഒറ്റരൂപാ തുട്ടുകൾക്കും വേണ്ടി അറിഞ്ഞോ അറിയാതെയോ ഏതോ ആക്രിക്കാരന് തൂക്കി വിറ്റ എന്റെ അനുജന്റെ മുമ്പിൽ കലിപൂണ്ട്  “എന്തൊക്കെ സംഭവിച്ചാലും എന്നെങ്കിലും ഞാനൊരു സിനിമാസംവിധായകനാകുമെടാ“ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചത് സാക്ഷാൽക്കരിക്കാനും ഷിജുസാറിന്റെ സഹായം ഉപകരിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;ഷിജുസാറിന്  എന്ത് പ്രിന്റിംഗ് വർക്കുകളും ഫ്രീ ആയി ചെയ്തു കൊടുക്കാമെന്ന് മനസിലുറപ്പിക്കുകയും  “വടക്ക് നിന്നൊരു സ്വപ്ന സുന്ദരി” എന്ന തന്റെ ആദ്യ ടെലിഫിലിമിന്റെ പൂജയുടെ അന്ന് വിതരണം ചെയ്യാനായി പുള്ളിയുടെ പേരിനു് താഴെ “ഡയറക്ടർ” (എന്തിന്റെ ആണോ എന്തോ?) എന്നൊക്കെ വെച്ച് ഫ്രീ ആയി 300 വിസിറ്റിംഗ്/ബിസിനസ് കാർഡുകൾ സ്ക്രീൻ പിന്റ് ചെയ്ത്  കൊടുത്ത് ആത്മാർത്ഥത തെളിയിക്കുകയും ചെയ്‌തു. &lt;br /&gt;&lt;br /&gt;അതോടെ ആൾക്ക് നമ്മളെക്കുറിച്ച് തരക്കേടില്ല  എന്ന തോന്നലുണ്ടാക്കിയെങ്കിൽ തന്നെയും സ്റ്റോറി ഡിസ്കഷനോ പൂജയ്ക്കോ ഒന്നും എന്നെ ക്ഷണിക്കാതിരുന്നത് കുറച്ച് വൈഷ‌മ്യം ഉണ്ടാക്കി.   &lt;br /&gt;&lt;br /&gt;എന്നിരുന്നാലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ,  വലിയ നീരസമൊന്നും ‌പ്രകടിപ്പിച്ചില്ല. &lt;br /&gt;&lt;br /&gt;ആരൊക്കെയാണ് അഭിനയിക്കുന്നത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞ പേരുകൾ ഒന്നും നമുക്ക് മനസിലായതുമില്ല.   ടി.വി.  സീരിയലുകൾ കണ്ട് ശീലിക്കാഞ്ഞതിൽ അപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി.&lt;br /&gt;&lt;br /&gt;വർക്കല പാപനാശം കടപ്പുറവും പരിസരപ്രദേശങ്ങളുമാണ് ടെലിഫിലിമിന്റെ ലൊക്കേഷൻ എന്നാണ് പറഞ്ഞത്. &lt;br /&gt;&lt;br /&gt;സ്വതവേ പൊങ്ങച്ചത്തിന്റെ അസുഖമുള്ള ആളാണ്  ഷിജു സാറെന്നും അയാൾക്ക്  സിനിമാ/സീരിയൽ മേഖലയിൽ യാതൊരു പരിചയവുമെല്ലെന്നും ഒന്ന് രണ്ട് പേർ എന്നോട് പറഞ്ഞത്  അസൂയ മൂത്തവർ പടച്ച്‌‌വിടുന്ന ഗോസിപ്പാകാനേ തരമുള്ളൂ എന്ന് എനിക്ക് തോന്നിയതിന്റെ കാരണം മിനി സ്ക്രീനിലെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന തന്റെ ടെലിഫിലിം ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേന്ന് രാവിലെ പുള്ളി നമ്മുടെ കടയിൽ വന്നത് കൊണ്ടും “ഷൂട്ടിംഗ് കാണാൻ വരണം” എന്ന് എന്നോട് പ്രത്യേകം പറഞ്ഞത് കൊണ്ടുമാണ്.&lt;br /&gt;&lt;br /&gt;മാത്രവുമല്ല വൈകുന്നേരം ഇതുവഴി കടന്ന് പോയപ്പോൾ ബൈക്ക് ജസ്റ്റ് ഒന്ന് നിറുത്തി നമ്മുടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഫിലിം റെപ്രസെന്റേടീവ് രാജുവിനോട് ഷിജുസാർ ഇങ്ങനെ പറയുന്നതായും കേട്ടു.&lt;br /&gt;&lt;br /&gt;“നാളെ രാവിലെ എട്ട് മണിക്ക് മുമ്പായി തന്നെ നീ നടി സന്ധ്യ‌യെയും കൂട്ടി വർക്കല എത്തണം, കേട്ടോ“&lt;br /&gt;&lt;br /&gt;മുമ്പേ തന്നെ  അവർ ഡിസ്‌കസ് ചെയ്തിരുന്ന കാര്യമായിരുന്നതിനാൽ  രാജു ഓ.കെ. എന്ന അർത്ഥത്തിൽ തലയാട്ടുന്നതും കണ്ടു. &lt;br /&gt;&lt;br /&gt;ഷിജുസാർ പോയിക്കഴിഞ്ഞപ്പോൾ ഇനി പതിവായി ഷൂട്ടിംഗ് കാണാൻ പോകണമെന്നും വിശദമായി കാര്യങ്ങളൊക്കെ മനസിലാക്കണമെന്നുമൊക്കെ ആലോചിച്ചിരിക്കുന്നതിനിടയിലാണ്  അതുവരെ തോന്നാതിരുന്ന ഒരു ചിന്ത എന്റെ മനസിലൂടെ കടന്ന് പോയത്.&lt;br /&gt;&lt;br /&gt;എന്ത് കൊണ്ട് രാജുവിന്റെ കൂടെ നടിയെ കൂട്ടാൻ എനിക്കും പൊയ്‌ക്കൂടാ?  &lt;br /&gt;&lt;br /&gt;നടി സന്ധ്യയെ കാണാം,  തിരുവനന്തപുരത്ത് നിന്നു് കാറിൽ ഒന്നര മണിക്കൂറോളം ഒന്നിച്ച് എന്തെങ്കിലും മിണ്ടിയും പറഞ്ഞുമൊക്കെ യാത്ര ചെയ്യാം, ഈ ഫീൽഡിലുള്ള പലരെയും പരിചയെപ്പെടാനും അതുവഴി സാധിക്കുമെന്നുമൊക്കെയുള്ള തോന്നലുകൾ &lt;br /&gt;ഒടുവിൽ  രാജുവിനെക്കൊണ്ട് എന്നെക്കൂടി കൊണ്ട് പോകാമെന്ന് സമ്മതിപ്പിക്കുക തന്നെ ചെയ്തു.. &lt;br /&gt;&lt;br /&gt;അന്ന് രാത്രി എന്ത് കൊണ്ടോ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും ഉറക്കം വന്നില്ല.  എങ്ങനെ വരും?  ഒരു സീരിയൽ നടിയെ കൂട്ടാൻ പുലർച്ചെ പോകാനുള്ളതല്ലെ?&lt;br /&gt;&lt;br /&gt;ആരും വിളിച്ചുണർത്താതെയും  അലാറം വെയ്ക്കാതെയും ഉറക്കെമെഴുന്നേറ്റ നമ്മുടെ ജീവിതത്തിലെ അപൂർവം ദിവസങ്ങളിലൊന്ന്!  &lt;br /&gt;&lt;br /&gt;രാജുവിന്റെ സഹോദരൻ സുകുവിന് അംബാ‍സഡർ ടാക്സി ഉള്ളതിനാൽ അതിൽ പോകാമെന്നത് കൊണ്ട്  അഞ്ചുമണിയോടെ കുളിച്ച് റെഡിയായി ഞാൻ രാജുവിന്റെ വീടിനടുത്ത് വന്നു നിന്നു.  രാജു തന്നെ ഡ്രൈവ് ചെയ്ത വണ്ടിയിൽ ഞങ്ങൾ രണ്ട് പേരും  കൂടി തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു.   &lt;br /&gt;&lt;br /&gt;നമ്മുടെ കൈവശം അഡ്രസും എത്തിച്ചേരേണ്ട റൂട്ടും വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു.  സിറ്റിയുടെ അതിർത്തി പ്രദേശമായ ആ സ്ഥലത്ത് ഓരോ വീടിനും റസിഡന്റ്സ് അസോസിയേഷൻ നമ്പറുകളെല്ലാം അടയാളപ്പെടുത്തിയിട്ടൂള്ള കുറെ ഇടവഴികളിലൂടെ കടന്ന് പോയിട്ടാണ്  ‘നടിയുടെ വീടിനു് മുന്നിൽ‘  എത്തിച്ചേർന്നത്.    എന്തായാലും പറഞ്ഞിരുന്നതനനുസരിച്ച് ക്രുത്യമായി  6 മണിക്ക് മുമ്പ് തന്നെ അവിടെ എത്തി.  &lt;br /&gt;&lt;br /&gt;“തിരുവോണം” എന്ന് പുറത്തെ മതിലിൽ മാർ‌ബിളിൽ കൊത്തിവെച്ചിട്ടുള്ള ആ ബംഗ്ലാവിന്റെയും മുറ്റത്തെ വിശാലമായ പൂന്തോട്ടത്തിന്റെയും മനോഹാരിതയിൽ ഒരു നിമിഷം അന്ധാളിച്ച് നിന്നപ്പോഴാണ് ഞങ്ങൾ അതു ശ്രദ്ധിച്ചത്.   &lt;br /&gt;&lt;br /&gt;ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു !!!&lt;br /&gt;&lt;br /&gt;ഇനി  ഞങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യാതെ നടി പോയോ?  ഉറക്കമൊഴിഞ്ഞതെല്ലാം വെറുതെയായോ?&lt;br /&gt;&lt;br /&gt;എന്റെ മുഖത്തെ നിരാശ രാജുവിന്റെ മുഖത്തേയ്ക്കും പടർന്നപ്പോൾ മൊബൈലെടുത്ത് ഷിജുസാറിനെ വിളിച്ചു.  കഷ്ടകാലം വന്നാൽ പിന്നെ അങ്ങനെയാകണമല്ലോ !  പുള്ളി പരിധിക്ക് പുറത്താണെന്ന്!&lt;br /&gt;&lt;br /&gt;“നിക്കണോ അതോ പോണോ“ എന്ന് സ്വയം ചോദിച്ച് കൊണ്ട് ഞങ്ങൾ കുറെ നേരം വണ്ടിക്കകത്ത് തന്നെ ഇരുന്നു.&lt;br /&gt;&lt;br /&gt;അല്പം കഴിഞ്ഞപ്പോൾ  നമ്മൾ കാർ പാർക്ക് ചെയ്തിരുന്ന ആ ഇടറോഡവസാനിക്കുന്ന വളവിൽ നിന്ന്  25നും 35-നും ഇടയിൽ പ്രായം വരുന്ന രണ്ട് സ്ത്രീകൾ തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി വേഗത്തിൽ നടന്ന് വരുന്നത് കണ്ടു.   ഒരാളുടെ കയ്യിലൊരു ബാഗുമുണ്ട്.&lt;br /&gt;&lt;br /&gt;അടുത്തെത്തിയ പാടെ  ബാക്ക് ഡോർ തുറന്ന് അവർ കാറിനകത്ത് കയറി.&lt;br /&gt;&lt;br /&gt;“ഏയ്, ഇത് ഓട്ടം പോകത്തില്ല,  വേറൊരാളെ വെയിറ്റ് ചെയ്യുകയാണ്”  രാജു പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഷിജുസാറ് അയച്ച വണ്ടിയല്ലേ?“ എന്ന് 25 വയസ് പ്രായം വരുന്ന  ഒരു കിളിനാദം.&lt;br /&gt;&lt;br /&gt;രാജുവിന്റെ ‘ങ്ഹാ’ എന്ന മൂളലിനും “ആരാ നിങ്ങൾ?“  എന്ന ചോദ്യഭാവത്തിനും കുറച്ച് ഗൌരവത്തോടെ  ‘സീരിയലി‘ൽ അഭിനയിക്കാൻ പോകുന്നതാണെന്നും കൂടെയുള്ളത് കൂട്ടുകാരിയാണെന്നും പറഞ്ഞു.  &lt;br /&gt;&lt;br /&gt;അതാണ് നമ്മൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന നായികയെന്ന് മനസിലായപ്പോൾ ഞാനും രാജുവും ഒന്നിച്ച് ഞെട്ടി.&lt;br /&gt;&lt;br /&gt;ഇതാണാ മൊതല്.?    ചില റിയാലിറ്റി ഷോകളുടെ സ്റ്റൈലിൽ മാർക്ക് കൊടുക്കുകയാണെങ്കിൽ  അപ്പിയറൻസിന് ഒരു  “ഫൈവ്  ഔട്ട് ഓഫ് റ്റെൻ“ !.     &lt;br /&gt;&lt;br /&gt;പുതുമുഖമാണത്രെ!  നടാടെയാണ് നടിക്കാൻ പോകുന്നത്.  പഷ്‌ട്.. !!    &lt;br /&gt;&lt;br /&gt;ഷിജുസാറിനും നേരിട്ട് പരിചയമുള്ള ‘നടി‘ ആയിരുന്നില്ല ഇന്നേവരെ ഒരു നാടകത്തിലോ സിനിമയിലോ സീരിയലിലോ മുഖം കാണിക്കുക പോലും ചെയ്‌തിട്ടില്ലാത്ത ഈ നായിക.   വാസുവണ്ണൻ എന്ന് പറയുന്ന യാരോ ഒരാൾ  നന്നായി അഫിനയിക്കുമെന്നും  പറഞ്ഞ് ഷിജുസാറിന് വിലാസം കൊടുത്തതാണത്രെ.&lt;br /&gt;&lt;br /&gt;എന്തിനാ ഈ ബംഗ്ലാവിന്റെ അഡ്രസ് പറഞ്ഞ് കൊടുത്തിരുന്നതെന്ന് ചോദിച്ചപ്പോൾ “വഴി കണ്ട് പിടിക്കാനുള്ള എളുപ്പത്തിനാ“ എന്ന് പറഞ്ഞത് എന്ത് കൊണ്ടോ ഞങ്ങൾക്ക് അത്ര ദഹിച്ചില്ല.&lt;br /&gt;&lt;br /&gt;എന്തെല്ലാം മോഹങ്ങളായിരുന്നു, സിനിമാ നടി, ഷൂട്ടിംഗ്, സംവിധാനം!. മെനക്കെട്ടതെല്ലാം വെറുതെയായല്ലോ എന്നോർത്ത് സ്വയം പഴിച്ചു.   &lt;br /&gt;&lt;br /&gt;എന്തായാലും ഒരു ഉത്തരവാദി‌ത്വം ഏറ്റ് വന്നതല്ലേ? മനസില്ലാ മനസോടെയാണെങ്കിലും ഇവരെയും കൂട്ടിക്കൊണ്ട് പോകാമെന്ന് തന്നെ തീരുമാനിച്ചു.  &lt;br /&gt;&lt;br /&gt;രണ്ട് സ്ത്രീകളും പിന്നിൽ, രാജുവും ഞാനും മുന്നിലുമായി വണ്ടി റിവേഴ്സ് എടുത്ത് തിരിക്കുന്നതിനിടയിലാണ്  ‘കൊട്ടേഷൻ തൊഴിലാളി‘കളെ പ്പോലെ തോന്നിപ്പിക്കുന്ന മൂന്ന് നാല് ചേട്ടന്മാർ വണ്ടിയുടെ അടുത്തേയ്ക്ക് നടന്ന് വന്നത്.&lt;br /&gt;&lt;br /&gt; “എറങ്ങെടാ പുറത്ത്“  “നേരം വെളുക്കും മുമ്പ് തന്നെ തൊടങ്ങിയാടാ?”  “മാന്യന്മാർക്ക് ഇവിടെ ജീവിക്കണ്ടേടാ?    എന്നോക്കെയുള്ള ഡയലോഗുകൾ ചില ‘മോനേ‘ ‘മോനേ‘ വിളികളുടെ അകമ്പടിയോടെ അന്തരീക്ഷത്തിലുയർന്നു.  &lt;br /&gt;&lt;br /&gt;ഇടിവെട്ടേന്റവന്റെ ഒരു കാലിൽ പാമ്പും മറ്റേ കാലിൽ പേപ്പട്ടിയൂം കടിച്ച അവസ്ഥയിൽ നിന്ന എനിക്ക് “എന്താണ് പ്രശ്‌നം?” എന്ന് ചോദിക്കാൻ പോലും ചാൻസ് തരുന്നതിന് മുമ്പ്  ആ വന്നവർ തന്നെ കാറിന്റ് ഡോർ വലിച്ച് തുറന്നിട്ട് ഞങ്ങളോട് പുറത്തേയ്ക്കിറങ്ങാൻ ആജ്ഞാപിക്കുകയായിരുന്നു. &lt;br /&gt;&lt;br /&gt;പുറത്തിറങ്ങി ഷൂട്ടിംഗിനായി പോകുകയാണ് എന്ന് വളരെ എളിമയോടെ പറഞ്ഞിട്ടും അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.   “ഞങ്ങൾ കൊറേ ഷൂട്ടിംഗ് കണ്ടതാടാ” എന്ന മറുപടിയോടെ പിന്നെയും തെറിവിളിയായിരുന്നു.&lt;br /&gt;&lt;br /&gt;പൊടുന്നനവെ അവിടെ നിന്ന ആൾക്കാരുടെ എണ്ണം അതുവഴി പോയ പാ‍ൽക്കാരൻ, പത്രക്കാരൻ തുടങ്ങിയവരുൾപ്പെടെ പത്ത് പന്ത്രണ്ടായി. &lt;br /&gt;&lt;br /&gt;ഇതേ സമയം ആ രണ്ട് പെണ്ണുങ്ങളും പുറത്തിറങ്ങി അവിടെ കൂടിയ ഒന്ന് രണ്ട് പേരോട് എന്തോ കയർ‌ത്ത് സംസാരിക്കുന്നതും കണ്ടു.&lt;br /&gt;&lt;br /&gt;സത്യാവസ്ഥ അവിടെ കൂടിയവരെ ബോധ്യപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും ആരും ഞങ്ങളുടെ നിരപരാധിത്വം മനസിലാക്കാൻ കൂട്ടാക്കുന്നില്ല.  ആ പെൺകുട്ടിയെക്കുറിച്ച് അത്ര നല്ലതല്ലാത്ത ഒരു പേര് ആ ഏരിയായിൽ നിലനിൽക്കുന്നുണ്ടത്രെ.  &lt;br /&gt;&lt;br /&gt;ഇതിനിടയിൽ ഏതോ ഒരു ദുഷ്ടൻ, പോലീസിന് ഫോൺ ചെയ്യാമെന്നോ അല്ലെങ്കിൽ നമ്മളെ സ്റ്റേഷനിൽ കൊണ്ട് പോകാമെന്നോ ഒക്കെ പറയുന്നതും കേട്ടായിരുന്നു.  &lt;br /&gt;&lt;br /&gt;കിട്ടിയ അവസരം മുതലെടുത്ത്, സാധകം ചെയ്യാൻ വെമ്പി നിൽക്കുന്ന ഒരു കൂട്ടം കൈകാലുകൾക്കിടയിൽ പെട്ട് ഞങ്ങൾ ശരിക്കും ഞെരിഞ്ഞമരാൻ തുടങ്ങിയതാണ്.   &lt;br /&gt;&lt;br /&gt;മഹാഭാഗ്യമെന്നേ പറയേണ്ടൂ, കൈക്രിയകൾക്ക് തൊട്ട് മുമ്പുള്ള ആ സുവർണനിമിഷത്തിൽ  രാജു ഫിലിംപെട്ടി കൊടുക്കുന്ന ഒരു തീയേറ്ററിലെ ജീവനക്കാരൻ എവിടെ നിന്നോ അവിടെ പ്രത്യക്ഷപ്പെട്ടു.  മാന്യനായ ആ മഹാമനസ്കന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രം ക്രൂരമായ പീഡനമുറകളിൽ നിന്നും നമ്മൾ കഷ്ടിച്ച് രക്ഷ നേടി. &lt;br /&gt;&lt;br /&gt;അഭിനയപ്രതിഭകളെ  അവിടെ വിട്ട് ഞങ്ങളോട് യാത്രയായിക്കൊള്ളാൻ പറഞ്ഞതനുസരിച്ച്  പിന്നെ ഒരു സെക്കൻഡ് പോലും പാഴാക്കാതെ രാജു വണ്ടി സ്റ്റാർട്ടാക്കുകയും തൽക്ഷണം ആ ഇരുപത് വർ‌ഷം പഴക്കമുള്ള അംബാസഡർ കാർ നിലം തൊടാതെ പായുകയും ചെയ്‌തു. .&lt;br /&gt;&lt;br /&gt;കണ്ട അണ്ടനും അടകോടനുമൊക്കെ പടം  പിടിക്കാനും ആൽബം ഒണ്ടാക്കാനും ഇറങ്ങിയാൽ ഇതല്ല, ഇതിനപ്പുറവും വരുമെന്നൊക്കെ, ‘നായകി’ യെയും കൂട്ടുകാരിയെയും കൂട്ടാതെ മടങ്ങിപ്പോരുമ്പോൾ രാജു വണ്ടിയിലിരുന്ന് ആരോടെന്നില്ലാതെ  പുലമ്പുന്നുണ്ടായിരുന്നു..  &lt;br /&gt;&lt;br /&gt;അതൊന്നും ശ്രദ്ധിക്കാനുള്ള ഒരു മൂഡിലായിരുന്നില്ല ഞാൻ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-3035338118020001174?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/3035338118020001174/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=3035338118020001174' title='60 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/3035338118020001174'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/3035338118020001174'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2010/01/be-your-own-boss-part-2.html' title='വടക്ക് നിന്നൊരു സ്വപ്ന സുന്ദരി'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>60</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-7286499524069829713</id><published>2009-12-27T14:56:00.003+04:00</published><updated>2009-12-27T15:04:40.876+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>മൂർഖൻ പാമ്പ് റീലോഡഡ്</title><content type='html'>&lt;p&gt;.....................&lt;/p&gt;&lt;p&gt;‘മൂർഖൻ പാമ്പിനെ നോവിച്ച് വിട്ടാൽ’ എന്ന പഴയ ഒരു പീസ്, വായിക്കാത്തവർക്കായ് വീണ്ടും പോസ്റ്റട്ടെ&lt;/p&gt;&lt;p&gt;......................&lt;/p&gt;&lt;p&gt;കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലുമെന്ന പോലെ, മൂർഖൻ, അണലി തുടങ്ങിയ മുന്തിയ ഇനം ഉരുപ്പടികളും കാഴ്ചക്കു ഭീകരനെങ്കിലും വലിയ കുഴപ്പക്കാരല്ലാത്ത ചേരകളും യഥേഷ്ടം ജീവിച്ചു വരുന്ന ഒരു നാട്ടിൻപുറമാണ് ഞങ്ങളുടേതും.&lt;/p&gt;&lt;p&gt;അള മുട്ടിയാൽ ചേരയും കടിക്കും, ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ?, വേലിയിൽ ഇരുന്ന പാമ്പിനെയെടുത്ത്‌ എവിടെയോ വെച്ചത്‌ പോലെ തുടങ്ങിയ പഴഞ്ചൊല്ലുകളൊക്കെ പരിശോധിച്ചാൽ പാമ്പുകൾ ഇങ്ങോട്ടു് വന്ന്‌ ഉപദ്രവിക്കുമെന്നുള്ള ഒരു സൂചന പോലും ഇല്ല. എങ്കിൽതന്നെയും മിക്കവാറും എല്ലാവരും, പാമ്പിനെ കണ്ടാലുടാൻ അടിച്ച്‌ കൊല്ലുന്നതിൽ അതീവ ശ്രദ്ധ പുലർ‌ത്തുന്നത്‌ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട എന്നത് കൊണ്ടാകാം.&lt;/p&gt;&lt;p&gt;നമ്മുടെ ഏരിയായിൽ പാമ്പിനെകൊല്ലികൾ ധാരാളമുണ്ടെങ്കിലും ഞാൻ കൊല്ലാറില്ല. കൊല്ലുന്നതും ഉപ‌ദ്രവിക്കുന്നതും ഇഷ്ടമേയല്ല. അങ്ങനെ യൊരു ശീലം വന്നത് പേടി കൊണ്ടു് മാത്രമായിരുന്നു.&lt;/p&gt;&lt;p&gt;“പ്രിവൻഷൻ ഇസ് ബെറ്റർ ദാൻ ….” എന്ന് കരുതി, ദിവസവും കിട്ടാവുന്നത്ര വെള്ളുള്ളി അടുക്കളയിൽ നിന്നും പൊക്കുകയും ചതച്ച്‌ വീടിന്റെ പരിസരത്തെല്ലാം വിതറുകയും ചെയ്യുകയാണ് നമ്മുടെ പണി. അതിന്റെ മണം പാമ്പുകൾക്ക് ഇഷ്ടമല്ലാ എന്നും അത്തരം പ്രദേശങ്ങളിൽ ഈ സാധനം വരികയുമില്ലാ എന്ന്‌ ആരോ പറഞ്ഞത് കേട്ടതു കൊണ്ടാ‍ണത്‌.&lt;/p&gt;&lt;p&gt;എന്നാലും ആഴ്‌ചയിൽ മിനിമം ഒരു പാമ്പിനെയെങ്കിലൂം ഞങ്ങൾക്കു കാണേണ്ടി വരാറുണ്ടു്. കണ്ടാൽ ഉടനെ ഒരൂ നിലവിളി ശബ്‌ദം പുറപ്പെടുവിക്കുകയും ഏതു സമയത്താണെങ്കിലും പരിസരത്തുള്ളവരാരെങ്കിലും ഓടിവന്ന്‌ അതിനെ കൊല്ലുകയും ചെയ്തുകൊള്ളും.&lt;/p&gt;&lt;p&gt;ചേരയെ ഒന്നും ചെയ്യാറില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ചെയ്യാൻ കിട്ടിയിട്ട്‌ വേണ്ടെ? കണ്ണടച്ചു് തുറക്കുന്ന സമയത്തിനുള്ളിൽ ആശാൻ അടുത്ത പഞ്ചായത്തിൽ എത്തിയിട്ടുണ്ടാകും.&lt;/p&gt;&lt;p&gt;ഗൾഫിലെത്തിയതിന് ശേഷമാണ് ആ ഭയത്തിൽ ചെറിയ ഒരു അയവ്‌ വന്നത്‌, ചില രാത്രികളിൽ പാമ്പിനെ സ്വപ്‌‌നം കണ്ട് ഞെട്ടിയുണരാറുണ്ടായിരുന്നെങ്കിലും.&lt;/p&gt;&lt;p&gt;*******&lt;/p&gt;&lt;p&gt;പ്രവാസജീവിതത്തിന്റെ ഇടവേളകളിലൊന്നിൽ കണ്ടകശനി നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഒരു രാത്രി 8 മണിയോടെ ആറ്റിങ്ങൽ നിന്നും ചിറയിൻ‌കീഴേക്ക്‌ പോകേണ്ട ഒരു ആവശ്യം വന്നു. നന്നായി ഇരുട്ട് പരന്നിരുന്നെങ്കിലും നമ്മുടെസ്വന്തം യാഗാശ്വം, ഹീറൊ ഹോണ്ട സ്പെളണ്ടറിൽ മാന്യമായ സ്പീഡിൽ “വേളിക്ക്‌ വെളുപ്പാൻ കാലം ......താ‍ലിക്ക്‌ കുരുത്തോല .....” എന്ന പാട്ടൊക്കെ പാടി പോകുകയായിരുന്നു.&lt;/p&gt;&lt;p&gt;ചെറുവള്ളിമുക്കു് എന്ന് സ്ഥലം കഴിഞ്ഞപ്പോൾ വിജനമായ ഒരു റോഡിൽ വെച്ച് ബൈക്കിന്റെ വെളിച്ചത്തിൽ കറുത്ത വൃത്താകൃതിയിൽ അടയാളങ്ങളുള്ളതും അത്യാവശ്യം കനമുള്ളതും ഒന്നരമീറ്ററോളം നീളം തോ‍ന്നിക്കുന്നതുമായ ഒരു പാമ്പ് മന്ദം മന്ദം റോഡ് ക്രോസ് ചെയ്യുന്നത് കണ്ടു, &lt;/p&gt;&lt;p&gt;അപ്പോഴേക്കും വളരെ അടുത്തെത്തി ക്കഴിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ബൈക്ക് പാമ്പിന്റെ മുകളിലൂടെ കയറിയിറങ്ങും, ചവിട്ടിയാൽ മിക്കവാറും പാമ്പിന്റെ അടുത്തായി വണ്ടി നിൽക്കുകയൂം ചിലപ്പോൾ റാംജിരാവ്‌ സ്പീക്കിങിൽ ഇന്നസെന്റ്, മുകേഷ്, സായികുമാർ എന്നിവർ മണ്ണിൽ കിടന്ന്‌ പിടിവലി കൂടുന്നത് പോലെ പാമ്പും, ബൈക്കും ഞാനും ഉരുണ്ട് കളിക്കേണ്ടിയും വരും.&lt;/p&gt;&lt;p&gt;എത്രയും പെട്ടെന്ന്‌ ഒരു തീരുമാനത്തിലെത്തിയേ പറ്റൂ.&lt;/p&gt;&lt;p&gt;സ്വകാര്യ ബസ്സുകൾ എപ്പോഴും മത്സരയോട്ടം നടത്തുന്ന റോഡാണ്, അപ്പോഴൊന്നും വരാതെ എന്റെ വണ്ടിയുടെ മുന്നിൽ തന്നെ വന്ന്‌ കയറണമായിരുന്നോ കുരുപ്പേ?&lt;/p&gt;&lt;p&gt;ഒടുവിൽ രണ്ടും കൽ‌പിച്ച് ആക്സിലേറ്ററ് കൂട്ടി, പാമ്പിന്റെ മുകളിലുടെ ബൈക്ക്‌ കയറി മുന്നോട്ട് പോയി, തിരിഞ്ഞ്‌ നോക്കിയില്ല, ഒരു ബർഗർ ബണ്ണിന്റെ പുറത്ത് അമർത്തിയ അനുഭവം.&lt;/p&gt;&lt;p&gt;അപ്പോഴാണ് ബൈക്ക്‌ കയറ്റിയിറക്കിയാൽ ടയറിൽ ചുറ്റിപ്പിടിക്കുന്ന സ്വഭാവം പാമ്പുകൾക്കുണ്ടെന്ന കാര്യം ആരോ പറഞ്ഞത്‌ ഓർ‌മ വന്നത്‌.&lt;/p&gt;&lt;p&gt;ഇരുട്ട് കാരണം ഒന്നും വ്യക്ത‌മായി കാണാനും കഴിയുന്നില്ല.നെഞ്ചിനുള്ളിൽ ഭയം റോക്കറ്റ് പോകും പോലെ കുത്തനെ ഉയർന്നപ്പോൾ എന്റെ ഇരു കാലുകളൂം ഇരുവശത്തേക്കുമായി ഉയരുന്നതും ഞാനറിഞ്ഞു. പാമ്പ് വണ്ടിയിലുണ്ടെങ്കിൽ കാലുകളിലായിരിക്കുമല്ലോ ആദ്യത്തെ അറ്റാക്ക്.&lt;/p&gt;&lt;p&gt;നിരന്തര പരിശീലനം കൊണ്ട് മാത്രം കൈവരുന്ന ഒരു “ആസനം“ ഒരു പ്രാക്ടീസുമില്ലാതെ എനിക്കപ്പോൾ ചെയ്യാൻ പറ്റി. (ആസനവും ഇരു കാലുകളും ഒരേ നേർ‌രേഖയിൽ വെച്ച് ഇരിക്കുന്ന അവസ്ഥ).&lt;/p&gt;&lt;p&gt;ബൈക്ക് നിറുത്തിയേ പറ്റൂ, നിറുത്തണമെങ്കിൽ ബ്രേക്ക്‌ ചവിട്ടണം, ബ്രേക്ക്‌ ചവിട്ടണമെങ്കിൽ കാലു് താഴ്‌ത്തണം. എന്തായാലും അതേ നിലയിൽ തന്നെ കുറെ ദൂരം കൂടി മുന്നോട്ട് പോയി. &lt;/p&gt;&lt;p&gt;അപ്പോൾ അടിച്ചു പൂക്കുറ്റിയായി അയ്യപ്പബൈജുവിന്റെ സ്റ്റൈലിൽ വഴിയരികിൽ നിന്ന ഒരു ചേട്ടൻ മോട്ടർ സൈക്ക‌ൾ അഭ്യാസമാണോ അതോ ഏതൊ അഭ്യാസി ഇന്നത്തെ കളി കഴിഞ്ഞ്‌ വീട്ടിൽപ്പോകുകയാണോ എന്ന ഭാവത്തിൽ നോക്കുന്നതും കണ്ടു.&lt;/p&gt;&lt;p&gt;അങ്ങനെ തന്നെ വീണ്ടും മുന്നോട്ട് പോയാൽ വേറെ ഏതെങ്കിലും വണ്ടി വന്ന്‌ കയറി കട്ടേം പടോം മടങ്ങുമെന്നുറപ്പായതിനാലും സമയം കഴിയും തോറും പാമ്പ് മുകളിലേക്കെത്തുമെന്ന് അറിയാമെന്നതിനാലും എങ്ങനെയും നിറുത്താൻ തന്നെ തീരുമാനിച്ചു. &lt;/p&gt;&lt;p&gt;അല്പമകലെയായി വെളിച്ചം കണ്ട ഒരു കടയൂടെ മുൻപിൽ സ്റ്റോപ്‌ ചെയ്യാമെന്ന്‌ മനസിലുറപ്പിച്ച്വൺ, റ്റൂ, ത്രീ പറഞ്ഞ്‌ വലത് കാൽ താഴ്‌ത്തി ബ്രേക്ക് ചവിട്ടിയതും ഇടത്ത് ഭാഗത്തേക്കു് ഞാൻ ചാടിയതും ഒരുമിച്ചായിരുന്നു.എന്നാൽ ടൈമിംഗ്‌ ശരിയാ‌കാത്തത് കൊണ്ട് മാത്രം ഒരു ചാലിലേക്ക് ഉരുണ്ട് പോകുന്നതിനിടയിൽ കുറച്ച്‌ മുന്നോട്ട് പൊയി ബൈക്ക് വീഴുന്നതും കണ്ടു. &lt;/p&gt;&lt;p&gt;എനിക്കും സ്‌പെളണ്ടരിനും ഗുരുതരമല്ലെങ്കിലും ഒട്ടും മോശമല്ലാത്ത നിലയിൽ പരിക്കുകൾ പറ്റി യെ ങ്കിലും ബൈക്കിൽ പാമ്പ് ഇല്ലായിരുന്നുവെന്ന സത്യം മനസ്സിലാക്കി.&lt;/p&gt;&lt;p&gt;എന്തായാലും അന്നുമുതൽ എന്റെ ഭയപ്പെടുത്തുന്ന ഓർ‌മകളിലും സ്വപ്‌നങ്ങളിലും ഉള്ള പാമ്പുകളുടെ ലിസ്റ്റിൽ പുതിയ ഒരെണ്ണം കൂടി ജോയിൻ ചെ‌യ്‌തു.&lt;/p&gt;&lt;p&gt;*******&lt;/p&gt;&lt;p&gt;രണ്ട്‌ വർ‌ഷങ്ങൾക്ക്‌ ശേഷമുള്ള മറ്റൊരു അവധിക്കാലം.&lt;/p&gt;&lt;p&gt;ഒരിക്കൽ തിരുവനന്തപുരത്ത്‌ കിഴക്കേക്കോട്ടയിൽ പോയപ്പോൾ പുത്തരിക്കണ്ടം മൈതാനിയിൽ സ്നേക് ഷോ നടക്കുന്നതായി ബോർഡ്‌ കണ്ടു. &lt;/p&gt;&lt;p&gt;ഉറക്കത്തിലും നേരിട്ടുമൊക്കെ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ജീവിയെ ടിക്കറ്റെടുത്ത്‌ കാണണോ?&lt;/p&gt;&lt;p&gt;മനസില്ലാ മനസോടെയാണെങ്കിലും കയറാമെന്ന്‌ വെച്ചു.ടിക്കറ്റ്‌ 10 രൂപ. ഏതാണ്ട് ഒരു ദിർഹം അല്ലേ ആകുന്നുള്ളു (അബൂദാബിയിൽ മമ്മദ്‌ക്കായുടെ കഫ്‌റ്റീരിയായിൽ നിന്ന്‌ 2 പൊറോട്ട പെയിന്റടിച്ച് തിന്നുന്ന കാശ്‌).&lt;/p&gt;&lt;p&gt;കണ്ണാടിക്കൂടുകളിൽ വരിവരിയാ‍യി, പല വർഗത്തിലും പെട്ട പല തരം പാമ്പുകൾ. രാജവെമ്പാല, മൂർഖൻ, അണലി, പച്ചില‌പ്പാമ്പ് എന്നിങ്ങനെ ഓരൊന്നിനെയും ഓരോ കൂട്ടിലായ് ഇട്ടിരിക്കുന്നു. മ്യൂസിയത്ത് പോയാൽ കാണുന്നത് പോലെ. ചിലത് നാക്ക് നീട്ടി വിറപ്പിച്ചു കൊണ്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;അങ്ങനെ ഓരോന്നായി കണ്ട് ക്ണ്ട് വരിയിലൂടെ നീങ്ങി. അതവസാനിക്കുന്നിടത്ത് ചെറിയ ഒരു സ്റ്റേജും അതിൽ പൌൾട്രി ഫാമിൽ കോഴികളെ ഇടൂന്നതു പോലുള്ള ഒരു കൂടൂം അതിന്റെ മുന്നിൽ കാണികളായി പത്തിരുപത് പേരും.&lt;/p&gt;&lt;p&gt;കൂടിനുള്ളിൽ പല വലുപ്പത്തിലും, നിറത്തിലും, ജാതിയിലും ഉള്ള പാമ്പുകളുടെ സംസ്ഥാന സമ്മേളനം. &lt;/p&gt;&lt;p&gt;ചെറുതും വലുതുമായി പത്തറുപതെണ്ണമെങ്കിലും വരും, ഒരു ഭാഗത്ത് ലുലു സെന്റരിൽ ബെൽറ്റ് തൂക്കിയിട്ടിരിക്കുന്നത് പോലെ കുറെയെണ്ണം തൂങ്ങി ക്കിടക്കുന്നു.മറ്റ് ചിലത് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇഴഞ്ഞു നടക്കുന്നു.&lt;/p&gt;&lt;p&gt;ഞാൻ ആദ്യം ശ്രദ്‌ധിച്ചത് പാമ്പുകൾക്ക് അതിൽ നിന്നും പുറത്ത് കടക്കുവാൻ പറ്റിയ വിടവോ മറ്റോ ഉണ്ടോ എന്നാണു. ഇല്ലാ എന്നു ഉറപ്പ് വരുത്തിയതി‌ന് ശേഷം ആൾക്കാരുടെയെല്ലാം പുറകിലായി പോയി നിന്നു. &lt;/p&gt;&lt;p&gt;ഇവിടെ എന്താണ്‌ നടക്കാൻ പോകുന്നതെന്ന്‌ അറിയണമല്ലോ.അഞ്ചു മിനിട്ട് കഴിഞ്ഞ്‌ കാണും, മുപ്പത്തിയഞ്ചു- മുപ്പത്തിയേഴ്‌ വയസ്‌ പ്രായം വരുന്ന ഒരു പയ്യൻ വന്ന്‌ കൂടു തുറന്ന്‌ അകത്തു കയറുകയും മുഴുത്ത ഒരെണ്ണത്തിനെ എടുത്ത് കൊണ്ട് പുറത്തേക്ക്‌ വരികയും ചെയ്തു.&lt;/p&gt;&lt;p&gt;കൂട് അടച്ചതിന് ശേഷം ഇരു കൈകളിലുമയി പാമ്പിനെ ഏടുത്തുയർത്തിക്കൊണ്ടു, അദ്ദേഹം നടത്തിയ വിശാലമായ പ്രസംഗത്തിലെ ചില പോയിന്റുകൾ ചുരുക്കത്തിൽ ഏതാണ്ടു ഇതുപോലെയായിരുന്നു.&lt;/p&gt;&lt;p&gt;പ്രിയമുള്ളവരെ ! &lt;/p&gt;&lt;p&gt;“പാമ്പുകൾ മനുഷ്യ്ന്റെ ശത്രുവേയല്ല. സ്വയരക്ഷക്ക്‌ വേണ്ടി മാത്രമാണ് അവ കടിക്കുന്നത്".&lt;/p&gt;&lt;p&gt;“നീർക്കോലി കടിച്ചാൽ അത്താഴം മുടക്കണമോ? വേണ്ടേ വേണ്ട. അത്താഴം കഴിച്ചാൽ അതൊരിക്കലും ‘ലാസ്റ്റ്‌ സപ്പർ‘ ആകത്തില്ല, കാരണം നീർക്കോലിക്ക്‌ വിഷമില്ല. നിങ്ങൾ ആവശ്യാനുസരണം എന്തും കഴിച്ച്‌ സുഖമായി ഉറങ്ങിക്കോള്ളു.”&lt;/p&gt;&lt;p&gt;ഇത്രയും പറഞ്ഞിട്ട് കയ്യിലിരുന്ന സാധനത്തിനെ കൂടിനകത്തേക്ക്‌ ഇട്ടതി‌ന്‌ ശേഷം വന്ന്‌ ഇങ്ങനെ തുടർന്നു.&lt;/p&gt;&lt;p&gt;“മൂർഖൻ പാമ്പിന്റെ തല മാത്രം പറന്ന്‌ വന്ന്‌ ഉപദ്രവിക്കുമെന്ന്‌ ചിലരൊക്കെ വിശ്വസിക്കുന്നു. അത്‌ തികച്ചും അബദ്ധധാരണയാകുന്നു”.&lt;/p&gt;&lt;p&gt;“ ‘മഞ്ഞച്ചേര മലർന്ന്‌ കടിച്ചാൽ മലയാളത്തിൽ മരുന്നില്ല’ ഇപ്രകാരം, ഒരു ചൊല്ല്‌ ഗ്രാമപ്രദേശങ്ങളിൽ കേൾക്കാം. മലയാളത്തിലെന്നല്ല, മറ്റൊരു ഭാഷയിലും മരുന്ന് കാണില്ല, എന്തു കൊണ്ടെന്നാൽ ചേരക്ക്‌ വിഷമില്ല, അത്ര തന്നെ.”&lt;/p&gt;&lt;p&gt;“സന്ധ്യാനേരങ്ങളീൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഒരു ദുർഗന്ധം, ഏതൊ പാമ്പ് വായ തുറക്കുന്നത് കൊണ്ടാണെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്. അത്‌ തികച്ചും തെറ്റാണ്. ചില പൂവുകൾ വിരിയുമ്പോഴുണ്ടാകുന്ന ഗന്ധമാണത്‌”.&lt;/p&gt;&lt;p&gt;“കേരളത്തിൽ കാണപ്പെടുന്ന ചുരുക്കം ചില പാമ്പുകൾക്കേ വിഷമുള്ളൂ. (മൂർഖൻ, അണലി, വെള്ളിക്കെട്ടൻ etc.) ഇവയുടെ കടിയേറ്റാൽ തന്നെയും ഭയക്കേണ്ട ആവശ്യമില്ല, ഉടനെ ആശുപത്രിയിൽ എത്തിയാൽ രക്ഷപെടുക തന്നെ ചെയ്യും. മിക്കവാറും എല്ലാ ആശുപത്രികളീലും പാമ്പിൻ വിഷത്തിനുള്ള പ്രതിവിധികളുണ്ട്.”&lt;/p&gt;&lt;p&gt;പാമ്പുകളെ ക്കുറിച്ച് അതുവരെയില്ലാതിരുന്ന അറിവുകൾ എന്റെ മനസിന്‌ കുറച്ചൊന്നുമല്ലാ സന്തോഷം നൽകിയത്.&lt;/p&gt;&lt;p&gt;“രാജവെമ്പാ‍ല ആണ് കടിക്കുന്നതെങ്കിൽ, ആള് രക്ഷപെടാൻ സാധ്യതയില്ല. ഭാഗ്യത്തിന് കേരളത്തിൽ വനാന്തരങ്ങളിൽ മാത്രമെ അവ കാണപ്പെടുന്നുള്ളൂ”.&lt;/p&gt;&lt;p&gt;“വ്യത്യസ്‌ത ഇനത്തിൽ പെട്ട പാമ്പുകൾ തമ്മിൽ ഇണ ചേരില്ല. ചേരയും മൂർഖനും തമ്മിൽ ഇണ ചേരുമെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്”.&lt;/p&gt;&lt;p&gt;“പാമ്പുകളുടെ തലച്ചോറ്‌ നിരവധി പരീക്ഷണങ്ങൾക്കു് വിധേയമാക്കിയുട്ടുണ്ട്‌. ഒന്നും ഓർത്ത്‌ വെയ്ക്കുവാനുള്ള കഴിവ്‌ അവയ്ക്കില്ല. എന്ന് വെച്ചാൽ, പാമ്പുകൾക്കു് ഓർമശക്തിയേയില്ല”.&lt;/p&gt;&lt;p&gt;ഇതു കേട്ടപ്പോൾ എനിക്ക്‌ സന്തോഷം അടക്കാനായില്ല.എന്ത് കൊണ്ടെന്നാൽ, പാമ്പിനെ ഉപദ്രവിച്ചുവിട്ടാൽ അത് എന്നെങ്കിലും, എവിടെ വെച്ചെങ്കിലും പണി തരും എന്നായിരുന്നു അതുവരെയുള്ള എന്റെ വിശാസം.&lt;/p&gt;&lt;p&gt;അതിനുള്ള ഒരു പ്രധാന കാരണം, സകല കന്നന്തിരിവുകളും കാണിച്ചിട്ട്, ആരുടെയെങ്കിലും കയ്യീന്ന്‌ അടിയും വാങ്ങിക്കെട്ടി പോകാൻ നേരം തിരിഞ്ഞ് നിന്ന്&lt;/p&gt;&lt;p&gt;“ഒരു മൂർഖൻ പാമ്പിനെയാണു് നീ നോവിച്ച് വിടുന്നതെന്നോർത്തോ”&lt;/p&gt;&lt;p&gt;എന്നു് ടിജീരവിയണ്ണനെപ്പോലുള്ള, സീഡിയും മൊബൈലും ബ്ലൂടൂത്തും ഒന്നും ഇല്ലാത്ത കാലത്തെ ഒരു തലമുറയുടെ, രോമാഞ്ച നായകന്മാർ പറയുന്നത് കേട്ട് ഞങ്ങൾ വളർന്നതാകാം.&lt;/p&gt;&lt;p&gt;അങ്ങനെയുള്ള ഒരു ഹിമാലയൻ വിശ്വാസമാണ് അന്നവിടെ പൊളിച്ചടുക്കിയത്‌. &lt;/p&gt;&lt;p&gt;എന്തായാലും ആ ഷോയ്ക്ക് ശേഷം, പാമ്പുകളോടുള്ള എന്റെ പേടി വലിയൊരളവ് വരെ മാറി.&lt;/p&gt;&lt;p&gt;പാമ്പുകളെല്ലാം തന്നെ അംനേഷ്യയോ അൾഷിമേഴ്‌സോ ബാധിച്ചവരെപ്പോലെ ആണെന്നറിയാമെങ്കിലും പിന്നീട് ആറ്റിങ്ങൽ -ചിറയിൻ‌കീഴ് റോഡിൽ രാത്രി ബൈക്കിൽ പോകാൻ ഒരു അവസരം കിട്ടിയിട്ടില്ല. &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-7286499524069829713?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/7286499524069829713/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=7286499524069829713' title='45 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/7286499524069829713'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/7286499524069829713'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/12/blog-post_27.html' title='മൂർഖൻ പാമ്പ് റീലോഡഡ്'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-3361845058679934619</id><published>2009-12-03T11:36:00.003+04:00</published><updated>2009-12-05T08:24:35.901+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='കദനകഥ'/><title type='text'>Be your own boss</title><content type='html'>ഈ മോഹനവാചകം ഇദം‌പ്രഥമമായി എന്റെ മനസിലേക്ക് ആവാഹിക്കപ്പെട്ടത് എട്ട്‌-പത്ത് വർഷങ്ങൾക്ക് മുമ്പ്‌ പത്രത്തിൽ വന്ന ഏതോ ഒരു കമ്പനിയുടെ പരസ്യ വാചകത്തിൽ നിന്നായിരുന്നു.&lt;br /&gt;&lt;br /&gt;ആലോചിക്കുമ്പോൾ തന്നെ എന്തൊരു സുഖം! നമ്മൾ തന്നെ നമ്മുടെ ബോസ് ആയാൽ ചോദിക്കാനും പറയാനും നിയന്ത്രിക്കാനുമൊന്നുമാരുമില്ല, തോന്നുമ്പോൾ ജോലിക്ക് വരാം, തോന്നുമ്പോൾ പോകാം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എപ്പോഴും അർമാദിച്ച് നടക്കാം.&lt;br /&gt;&lt;br /&gt;എത്രയും വേഗം സ്വന്തം മോലാളി ആകാൻ കഴിയണേ എന്ന നിരന്തരമായ പ്രാർഥനയുടെയും ആഗ്രഹത്തിന്റെയും ഫലമായിട്ടാണൊ എന്നറിയില്ല, അറബിനാട്ടിൽ പട്ടിണിയില്ലാതെ കഴിഞ്ഞ് കൂടാൻ പറ്റുന്ന നിലയ്ക്ക് തുട്ട് തന്നിരുന്ന കമ്പനി എന്നെന്നേയ്ക്കുമായി അടച്ച് പൂട്ടി.&lt;br /&gt;&lt;br /&gt;കമ്പനി പൂട്ടിയപ്പോൾ വിസ ക്യാൻസൽ ചെ‌യ്‌തതു കൊണ്ട് കുറെനാൾ നാട്ടിൽ നിൽക്കേണ്ടിവന്നതിനാൽ, എൻ.ആറ്. ഐ. പട്ടം നഷ്ടമാകുകയും അങ്ങനെ കുടുംബസ്ഥനായ തൊഴിൽ രഹിതനായി അപ്രതീക്ഷിതമായി മടങ്ങേണ്ടി വന്ന ഏതൊരു ശരാശരി ഗൾഫ് മലയാളിയെയും പോലെ അന്തമില്ലാത്ത ചിന്തകളുമായി നടക്കുകയും ചെയതപ്പോഴാണ് മോഹസാക്ഷാൽക്കാരത്തിനായി ഇറങ്ങിത്തിരിച്ചാലോ എന്ന് വിചാരിക്കുന്നത്.&lt;br /&gt;&lt;br /&gt;“എത്ര നാൾ ലീവുണ്ട്? എപ്പോഴാ മടങ്ങുന്നത് ?“ എന്നീ പതിവു ചോദ്യങ്ങൾക്ക് “കുറച്ച് നാൾ ഇവിടെ നിൽക്കാനാണ് കരുതുന്നത്” എന്ന ഉത്തരം “വിസ ക്യാൻസൽ ചെയ്താ വന്നത്? വേറെ ജോലിക്ക് ശ്രമിച്ചില്ലേ?, ശ്രമിച്ചാൽ കിട്ടില്ലേ? അവിടത്തെ സ്ഥിതി മോശമാണോ? തുടങ്ങിയ ഡസൻ കണക്കിനു് ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിതനാക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;ആയിടയ്ക്ക് തന്നെയാണ് നമ്മുടെ ഒരു ബന്ധുവിന്റെ സുഹ്രുത്തും അത്യാവശ്യം പടം വരയ്ക്കാനാറിയാ‍വുന്ന കലാകാരനുമായ കട്ട സാബു സൌദി-അറേബ്യയൽ നിന്നും ക്രുത്യമായി ശമ്പളം കിട്ടാത്തത്‌ കൊണ്ട് ഇനി പോണോ വേണ്ടയോ എന്ന ഡിലെമ-യിൽ നാട്ടിൽ വന്ന് ചുറ്റിത്തിരിയുന്നത്.&lt;br /&gt;&lt;br /&gt;സ്വന്തമായി ഒരു ഭാര്യയും മൂന്ന് കുട്ടികളുമുള്ള ആ മുപ്പത്തഞ്ച്കാരൻ താടിവാലയ്ക്ക് കട്ട എന്ന് പേരു കിട്ടിയത് ആളൊരു ‘ജിംകുട്ടൻ‘ ആയതുകൊണ്ടല്ല. മറിച്ച് “സ്മോളടിക്കാൻ പോകാമോ?“ “ഷെയർ ഇട്ട് അടിച്ചാലോ”? എന്ന രണ്ട് ചോദ്യങ്ങൾക്കും പകരമായി “കട്ടയ്ക്കിട്ടാലോ?” എന്ന ഒറ്റച്ചോദ്യം കൂട്ടുകാരോടെല്ലാം പതിവായി ചോദിക്കുന്നത് കൊണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;യാദ്ര്ച്ഛികമായി പരിചയപ്പെട്ടപ്പോൾ പുള്ളിയ്ക്കും നാട്ടിൽ എന്തെങ്കിലും ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് പറയുകമയും ഏതാണ്ട് ഒരേ വഞ്ചിയിലെ യാത്രക്കാരായത് കൊണ്ട് തുടർന്നു പല പല ബാറുകളിൽ വെച്ച് നടന്ന ചൂടേറിയ ചർ‌ച്ചകൾക്കും വിവിധ തരം മാർ‌ക്കറ്റ് റിസേർച്ചിനും ശേഷം നാട്ടിൽ ഒരു ബിസിനസിനെക്കുറിച്ച് തീരുമാനിച്ചുറപ്പിക്കുകയും, അനന്തരം ഞങ്ങടെ ടൌണിന്റെ ഉദരഭാഗത്ത് (ഹ്ര്‌ദയഭാഗത്തെല്ലാം ഒടുക്കത്തെ വാടകയാ.!!!.) പാർട്ണർഷിപ്‌ വ്യ്‌വസ്ഥയിൽ “താരാ ആർട്സ് &amp;amp; ഡി.റ്റി.പി. സെന്റർ“ എന്ന പേരിൽ ഒരു പ്രസ്ഥാനം രൂപം കൊള്ളുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;ജുവലറികൾ, ടെക്സ്റ്റൈൽ‌സ്, തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലുള്ള കലണ്ടർ, ഗിഫ്റ്റ് ഐറ്റംസ്, ബിസിനസ്‌ കാർഡ്, വിവാഹ ക്ഷണക്കത്ത്‌, നോട്ടിസ് തുടങ്ങിയ പ്രിന്റിംഗ് സേവനങ്ങൾ (സ്ക്രീൻ പ്രിന്റിംഗ് സ്വയവും ഓഫ്സെറ്റ് കമ്മീഷൻ ബേസിസിൽ ഏതെങ്കിലും പ്രസിലും) പിന്നെ വണ്ടിയുടെ നമ്പർ പ്ലേറ്റ്, ‘ഇഷ്ടമാണ് പക്ഷെ മുട്ടരുത്’, ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു , ‘പോയ്‌വരട്ടെ ചക്കരേ‘, ‘വിട്ട് പിടി, ഇത് ആള് വേറെ’, തുടങ്ങിയ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുൾ‌ക്കൊള്ളുന്ന വാചകങ്ങൾ ഓട്ടോയുടെ പിന്നിലും സൈഡിലുമൊക്കെ, എഴുതിക്കൊടുപ്പ്,&lt;br /&gt;&lt;br /&gt;ഫ്ലക്ശ് ബോർഡ്‌ പ്രിന്റിംഗ് (വേറെ എവിടെയെങ്കിലും കൊണ്ട് പോയി ചെയ്തു കൊടുക്കും) തുടങ്ങി മറ്റനേകം സർവീസുകളും മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്ന ജനകോടികളുടെ, കുറച്ച് കുറയ്ക്കാം, ജന ലക്ഷങ്ങളുടെ, വേണേൽ കൊറച്ച്കൂടെ കുറയ്ക്കാം, ജനസഹസ്രങ്ങളുടെ, ലാസ്റ്റ്: പരശ്ശതം ജനങ്ങളുടെ, അല്ലേൽ വേണ്ട: അംഗുലീപരിമിത ജനാവലിയുടെ വിശ്വസ്‌ത സ്ഥാപനം !.&lt;br /&gt;&lt;br /&gt;രണ്ട് ചെറിയ മേശയും 4 കസേരയുമിട്ടാൽ പിന്നെ നിന്ന് തിരിയാനിടമില്ലാത്ത ഒറ്റമുറി മാത്രമുള്ള ആ വിശാലമായ സ്ഥാപനത്തിലെ തൊഴിലാളിവർഗം എന്ന് പറയുന്നത് മുതലാളിമാരായ ഞങ്ങൾ രണ്ട് പേരും തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രസുകളിൽ കൊണ്ട് കൊടുത്ത് ചെയ്യുന്ന പ്രിന്റിംഗ് പണിയുടെ ഭാരിച്ച ഉത്തരവാദിത്തം ഞാനും പെയിന്റും ബ്രഷും ഉപയോഗിച്ചുള്ള വർക്കുകളും സ്ക്രീൻ പ്രിന്റിംഗും തുടങ്ങിയ കലാബോധം വേണ്ട ലഘുവായ പണികൾ സാബുവും സഹകരണാടിസ്ഥാനത്തിൽ ചെയ്യാമെന്നേറ്റു.&lt;br /&gt;&lt;br /&gt;അതേ ബിൽഡിംഗിൽ തന്നെ ഒരു പലചരക്ക് കട, ബാർബർ ഷോപ്, വീഡിയോ ലൈബ്രറി തുടങ്ങിയവയും തരക്കേടില്ലാത്ത നിലയിൽ (ആവോ!) പ്രവർത്തിക്കുന്നുണ്ടായിരുന്നു .&lt;br /&gt;&lt;br /&gt;സിനിമാതാരങ്ങളെയോ സ്പോർട്സ് താരങ്ങളെയോ കൊണ്ട് വിപുലമായി ഉൽഘാടനം നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും വന്ന് കട കണ്ട് കഴിഞ്ഞാൽ ചിലപ്പൊൾ അവർ ഇനി ഒരിക്കലും ഒരിടത്തും ഉൽഘാടനപരിപാടികൾക്കു പോയില്ലെങ്കിലോ എന്ന് കരുതി അയൽ സ്ഥാപനങ്ങളിലെ ഉടമസ്ഥരുടെ സാന്നിദ്ധ്യത്തിൽ തുരുമ്പിച്ച ഷ്ടട്ടർ കരകര ശബ്ദത്തോടെ ഇരുവശത്തു നിന്നും വലിച്ചുയർത്തിക്കൊണ്ട് ഞങ്ങൾ തന്നെ ഔപചാരികമായി ഉൽഘാടിച്ചു.&lt;br /&gt;&lt;br /&gt;10 മണിയോടെയാണ് ആദ്യത്തെ കസ്റ്റമർ വലത് കാൽ വെച്ച് നമ്മുടെ സ്ഥാപനത്തിലേക്ക് കടന്ന് വരുന്നത് .&lt;br /&gt;&lt;br /&gt;ഇരുപത് വയസിന് താഴെ മാത്രം പ്രായം വരുന്ന രണ്ട് പയലുകൾ തങ്ങൾ വന്ന ബൈക്ക് കടയുടെ മുമ്പിൽ സ്റ്റാൻഡിട്ട് വെച്ച് അകത്തേയ്ക്ക് വന്നു.&lt;br /&gt;&lt;br /&gt;നമ്മുടെ കടയിലേക്ക് ആദ്യമായി ഒരു കസ്റ്റ്മർ വന്ന സന്തോഷത്തിൽ മോലാളിമാരാ‍യ ഞങ്ങൾ മുഖത്തോട് മുഖം നോക്കി, എന്നിട്ട് വളരെ എളിമയോടെ അവരെ നോക്കി പുഞ്ചിരിച്ചു.&lt;br /&gt;&lt;br /&gt;ഒരു പയ്യൻ തന്റെ കയ്യിലിരുന്ന ഹെൽമറ്റ് കാണിച്ചിട്ട് ഇങ്ങനെ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒരു ഐ.എസ്.ഐ മാർക്ക് ഈ ഹെൽമറ്റി ഇട്ട് തരോ അണ്ണാ, ലവമ്മാര് (പോലീസ്) ദവിടെ ചെക്കിംഗിനു് നിക്കണ്”&lt;br /&gt;&lt;br /&gt;“ഗണപതിക്ക് വെച്ചത് കാക്ക കൊണ്ട് പോയി“ എന്ന് സാബു അപ്പോൾ ശബ്ദം താഴ്‌ത്തി പറയുന്നതായി ഞാൻ കേട്ടു.&lt;br /&gt;&lt;br /&gt;ഐ.എസ്.ഐ മാർക്ക് ഉള്ള ഹെൽമറ്റ് തന്നെ എല്ലാവരും ധരിക്കണമെന്ന് നിയമം വന്നപ്പോൾ ഉള്ള ഹെല്മറ്റിൽ ഐ.എസ്.ഐ മാർക്ക് ഇട്ടാലും മതിയെന്നാകും !&lt;br /&gt;&lt;br /&gt;കന്നികച്ചവടത്തിന്റെ കൈനീട്ടം വാങ്ങാനിരുന്ന നമുക്ക് ചോദ്യം കേട്ട് കലിപ്പ് തോന്നിയെങ്കിലും നാളത്തെ ഉത്തമ പൌരന്മരാകേണ്ട അവരെ ഒന്ന് ഉപദേശിക്കേണ്ട ആവശ്യകത മനസിലാക്കി സാബു ഇങ്ങനെ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഡേയ്, ഐ.എസ്‌. ഐ. മാർക്കിടാനുള്ള സംവിധാനമൊന്നും ഇവിടില്ല, മാത്രവുമല്ല അങ്ങനെ ചെയ്ത് കൂടാ, നിങ്ങളൊരു പുതിയ ഹെൽമറ്റ് വാങ്ങീരു്&gt;&lt;br /&gt;&lt;br /&gt;നിസംഗതയോടെ, ഒന്നും പറയാതെ കടയ്ക്കകമെല്ലാം കണ്ണോടിച്ചിട്ട് പുറത്തിറങ്ങിയ അവർ&lt;br /&gt;&lt;br /&gt;“പിന്നെന്തോന്നിന് യെവനൊക്കെ കടയും തൊറന്ന് വെച്ചോണ്ടിരിക്കണത്?” എന്ന് പരസ്പരം ചോദിച്ച് കൊണ്ട് ബൈക്ക് സ്റ്റാർട്ടാക്കി.&lt;br /&gt;&lt;br /&gt;ഒരു മറുപടി സാബു പറഞ്ഞെങ്കിലും അവർ കേട്ടില്ലെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;പിന്നെ ഉച്ചയോടെയാണ് അടുത്ത പണി കിട്ടിയത്.&lt;br /&gt;&lt;br /&gt;കടയുടെ പരിസരത്ത് തന്നെ താമസിക്കുന്ന കൊപ്രാക്കാരൻ തങ്കപ്പണ്ണന്റെ ഗുജറാത്തിൽ ടയർ കമ്പനിയിൽ പണിയെടുക്കുന്ന കടിഞ്ഞൂൽ പുത്രൻ സുരേഷ് തന്റെ ഏക സഹോദരനും പ്രൊഫഷണൽ ആട്ടോഡ്രൈവറുമായ ശംഭു എന്നറിയപ്പെടുന്ന (ആ മഞ്ഞക്കവർ പൊടി 24 മണിക്കൂറും വായ്ക്കകത്തുള്ളതിനാൽ കിട്ടിയ പേരാണ്‌) ബിനുക്കുട്ടന് വാങ്ങിക്കൊടുത്ത ആട്ടോയ്ക്ക് പേരും മറ്റ് വിവരങ്ങളും ഒക്കെ എഴുതിയും ചില്ലറ പടങ്ങൾ വരച്ചും കളർഫുൾ ആക്കിക്കൊടുക്കുക എന്നതായിരുന്നു ആ പണി.&lt;br /&gt;&lt;br /&gt;അമ്മയില്ലാത്ത മക്കളെ രണ്ട് പേരെയും പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്ന്, ബിവറേജിന്റെ മുന്നിൽ ക്യൂ നിന്ന് വാങ്ങുന്ന കുപ്പികളിലും ആകാശവാണിയിലെ കമ്പോളനിലവാരം കേൾക്കുവാൻ മാത്രം ഉപയോഗിക്കുന്ന ഫിലിപ്സ് റ്റ്രാൻസിസ്റ്റർ റേഡിയോയിൽ നിന്നും വല്ലപ്പോഴും കേൾക്കുന്ന പഴയ മലയാളം ചലച്ചിത്രഗാനങ്ങളിലും മാത്രം തന്റെ സകലമാന എന്റർടെയിന്‌മെന്റുകളും ഒതുക്കി നിറുത്തിയ, തങ്കപ്പണ്ണന് ആഗ്രഹമുണ്ടാ‍യിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷെ മൂത്തവൻ സുരേഷ് മൂന്ന് കൊല്ലം തോറ്റപ്പോൾ എട്ടാം ക്ലാസിൽ വെച്ച് തന്നെ പഠിപ്പ് നിറുത്തി,. സിനിമ കാണലും ആട്ടോ ഓടിക്കലുമൊക്കെയായി കുറച്ച് നാൾ നടന്നിട്ട് ഒരു ബന്ധുവിന്റെ കൂടെ ഗുജറാത്തിലേക്ക് പോയി.&lt;br /&gt;&lt;br /&gt;പിന്നെ ശംഭുവിന്റെ പഠനം.! പഠിക്കാൻ വിട്ട സമയത്ത് പോയില്ലെങ്കിലും 18 വയസ്സായതിന് ശേഷം കുറെക്കാലം ഫുൾടൈം സ്കൂളിൽ തന്നെയായിരുന്നു. ഒരു സ്വകാര്യ സ്കൂൾ ബസിലെ കിളിയായിട്ടായിരുന്നു സേവനം. പിന്നെയാണ് ഓട്ടൊ ഓടിക്കാൻ പഠിച്ചത്. ആ ഏരിയായിൽ തന്നെയുള്ള രണ്ട് മൂന്ന് വീട്ടുകാരുടെ ഓട്ടോ ഓടിച്ച്ങ്കിലും എന്ത് കൊണ്ടോ വീട്ടുകാരായിട്ട് തന്നെ അത് നിറുത്തിച്ചു. പിന്നെ എന്നും പണി ഇല്ലെങ്കിൽ തന്നെയും കൊപ്ര ഉണക്കിയും ആട്ടിയും ഒക്കെ അച്ഛനെ സഹാ‍ായിച്ചു കൂടുമ്പോഴാണ് ശംഭുവിനെ ആത്മാർത്ഥമായി ഒരു പണി ചെയ്യാൻ മറ്റുള്ളവർ സമ്മതിക്കില്ലാ എന്ന തോന്നലിൽ നിന്നും അച്‌ചനും മക്കളും കൂടി സ്വന്തമായി ഒരു ആട്ടോ എടുക്കുന്നത്.&lt;br /&gt;&lt;br /&gt;ആ സെക്കൻഡ്-ഹാൻഡ് ബാക്ക് എഞ്ചിൻ ഓട്ടോയ്ക്കാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ ആദ്യസേവനം ലഭിക്കാൻ ഭാഗ്യമുണ്ടാ‍യത്.&lt;br /&gt;&lt;br /&gt;പാസഞ്ചർ സീറ്റിന്റെ ഒരു ഭാഗത്ത് welcome എന്നെഴുതി കൂപ്പിയ രണ്ട് പെൺകരങ്ങളും മറുവശത്ത് മീശപിരിച്ച മംഗലശ്ശേരി നീലകണ്ഠനും പടമായി ഇരിപ്പുള്ള ആ ഓട്ടോയുടെ പുറകിൽ “ഇഷ്ടമാണ് നൂറുവട്ടം” എന്നും പിന്നെ നമ്പർ പ്ലേറ്റിനു് മുകളിലായി കിളികൾ പറക്കുന്നതും ഒരു കുടിലും സൂര്യോദയവും ഒക്കെ ആർഭാടമായി വരയ്ക്കുകയും, KEEP DISTANCE, SOUND HORN, FOR HIRE എന്നെല്ലാം നല്ല സ്റ്റൈലായി ഒന്നര മണിക്കൂറിനുള്ളിൽ സാബു എഴുതുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സുരേഷിന്റെ നിർ‌ദേശപ്രകാരം ശംഭു പറഞ്ഞതനുസരിച്ച് “യോഗി” എന്ന പേരും ചുവപ്പ്, മഞ്ഞ എന്നീ കളറിൽ കറുപ്പ് ഷേഡൊക്കെ ഇട്ട് മലയാളത്തിൽ മുൻ‌വശത്ത് എഴുതിക്കൊടുത്ത് 200 രൂപ കൈനീട്ടവും വാങ്ങി നമ്മുടെ സ്ഥാപനത്തിലേക്ക് വന്ന ആദ്യവാഹനം യാത്രയാക്കിയെന്നു് , വീട്ടിൽ വാങ്ങി വെച്ചിട്ട് എടുക്കാൻ മറന്ന സ്ക്രീൻ പ്രിന്റിംഗിന് ആവശ്യമായ സ്ക്വീസർ, ഫൈവ്’‌സ്റ്റാർ ഫിലിം എന്നീ സാധനങ്ങൾ എടുക്കാനും അക്കൂട്ടത്തിൽ ഊണും കഴിക്കാം എന്ന നിലയിൽ പോയിട്ട് വന്ന, എന്നോട് സാബു പറഞ്ഞു.&lt;br /&gt;&lt;br /&gt;പിന്നെ പണിയൊന്നും കിട്ടാത്തതു കൊണ്ടും കട ഉൽഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബാറിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നതിനാലും അഞ്ചുമണിയായപ്പോൾ അന്ന്‌ കട അടച്ചു.&lt;br /&gt;&lt;br /&gt;നമുക്ക് “കട്ടയ്ക്കിടാനായി“ പിറ്റേന്ന് രാവിലെയും സൂര്യൻ ഉദിച്ചുയർന്നു. കസ്റ്റമേഴ്‌സ് ആരും കടയുടെ ഭാഗത്തേയ്ക്ക് വന്നില്ല. ബോറടി മാറ്റാൻ സാബു ഒരു വീക്കിലിയിൽ കണ്ട, സിനിമാ സംവിധായകൻ ലോഹിതദാസിന്റെ, ചിത്രം പെൻസിൽ കൊണ്ട് വരച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;കച്ചവടം പച്ച പിടിച്ചിട്ട് CPU വാങ്ങാം എന്ന ഉദ്ദേശ്യത്തിൽ, ഒരു സുഹ്രുത്തിന്റെ കൈയ്യിൽ നിന്നും സംഘടിപ്പിച്ചതും, ഒരു “ഗമാൽറ്റി“ ക്ക് വേണ്ടി കടയിലെ മേശപ്പുറത്ത് കൊണ്ട് വെച്ചിരുന്നതുമായ മോണിട്ടറിലും കീബോർഡിലും മൌസിലും തൊട്ടും തലോടിയും ഒക്കെ ഞാനും നേരം പോക്കി.&lt;br /&gt;&lt;br /&gt;പടം വരച്ച് തീർന്നപ്പോൾ അത് ലോഹിതദാസാണോ ഭരതനാണോ അതൊ ഇവർ രണ്ട് പേരുമല്ലാത്ത വേറെ ആരെങ്കിലുമാണൊ എന്ന് തിരിച്ചറിയാൻ കഴിയാത്ത പരുവത്തിലായി.&lt;br /&gt;&lt;br /&gt;സാബു പറഞ്ഞത് അവർ രണ്ട് പേരും ഒരുപോലെയാ ഇരിക്കുന്നത്. ആരെ വരച്ചാലും മറ്റെയാളെന്നേ തോന്നൂ എന്നാണു്. നമ്മൾ ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്തതിനാലും “ഇനി ആരായാലും നമുക്കെന്താ?” എന്ന ഡിപ്ലോമാറ്റിക്ക് ആയ നിലപാട് സ്വീകരിച്ചതിനാലും വലിയ തർക്കമൊന്നുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയൊക്കെ ഏതാണ്ട് ഒരു പതിനൊന്ന് മണിയായിക്കാണും. അപ്പോൾ ശംഭു ആട്ടൊ കൊണ്ട് വന്ന് കടയുടെ മുന്നിൽ ചവിട്ടി നിറുത്തി. അതിൽ നിന്നും ശംഭുവിന്റെ സ്വന്തം തന്ത തങ്കപ്പണ്ണൻ പാമ്പായി പുറത്തിറങ്ങി. ആടിയാടി വന്ന്‌ ഞങ്ങളോട് ഇങ്ങനെ ഒരു അലറൽ&lt;br /&gt;&lt;br /&gt;“എന്തോന്നെറാ, ഈ എഴുതി വെച്ചേക്കണത്?”&lt;br /&gt;&lt;br /&gt;പിന്നെ ചില നാടൻ പദപ്രയോഗങ്ങളിലുള്ള തന്റെ പ്രാവീണ്യം തെളിയിക്കുന്നതിനിടയിൽ ഇതും കൂട്ടിച്ചേർത്തു. “ഏക്കും പൂക്കും അറിഞ്ഞൂടാത്തമ്മാരാണോടാ എഴുതാ‍ൻ നടക്കണെ ”?&lt;br /&gt;&lt;br /&gt;ഞങ്ങൾ രണ്ട് പേർക്കും ഒന്നും മനസിലായില്ല. . ബഹളം കേട്ടു അടുത്ത കടക്കാരെല്ലാം, ബാർബർ ഷോപ്പിൽ മുടി വെട്ടാനിരുന്ന ഒരു ചേട്ടൻ കഴുത്തറ്റം മറച്ച കഴുകാത്ത വെള്ള മുണ്ട് സഹിതം, അങ്ങോട്ട് വന്നു;&lt;br /&gt;&lt;br /&gt;കാര്യമെന്തെന്നാൽ അന്ന് രാവിലെ ആട്ടൊയുമായി ഇറങ്ങിയ ശംഭുവിനെ പോലീസ് പിടിച്ച് നിറുത്തിയത്രെ. മറ്റൊന്നും പ്രശ്‌നമില്ല മുമ്പിലെ പേരെഴുതിയിരിക്കുന്നതിൽ നമ്മുടെ സാബുവിന്റെ കലാവാസനയും കളർ മിൿസിംഗും അല്പം കൂടിപ്പോയതിനാൽ അക്ഷരങ്ങളുടെ ഷേപ്പ് മാറി “യോഗി” എന്ന പേരിലെ രണ്ടാമത്തെ അക്ഷരം മറ്റൊരു അക്ഷരമായിട്ടേ മലയാളം അറിയാവുന്ന ആർക്കും വായിക്കാൻ കഴിയുമായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;പഴയ ലിപിയെന്നോ പുതിയ ലിപിയെന്നോ പേരു ഒന്ന് കൂടി ഫ്രീയായി എഴുതിത്തരാമെന്നോ ഒക്കെ പറഞ്ഞ് സാബു ഒരു പരുവത്തിൽ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ “ബാറിൽ പോയിരുന്ന് സ്വസ്ഥമായി സംസാരിക്കാം“ എന്ന് പറഞ്ഞപ്പോൾ മാത്രമാണ് സാവധാനം പത്തി മടക്കിയത്.&lt;br /&gt;&lt;br /&gt;അച്ഛൻ ശാന്തനായപ്പോൾ, എന്താണ് എഴുതിയിരിക്കുന്നതെന്ന് ശംഭുവിന് മനസിലായില്ലെങ്കിൽ തന്നെയും പല പല ഊട്‌വഴികളിലൂടെയും കടന്ന് പൊയപ്പോൾ ചിലരെങ്കിലും തന്റെ ആട്ടോയിൽ നോക്കി നെറ്റി ചുളിച്ചത്‌ ഓർത്ത് കൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നിങ്ങളൊന്നും പള്ളിക്കൂടങ്ങളിൽ പോയിട്ടില്ലേ അണ്ണാ? പോലീസ്‌കാര് പറയണ് ഈ എഴുതി വെച്ചേയ്ക്കണത് ഫയങ്കര പള്ള് (തെറി) ആണെന്ന്‌ . എന്തായാലും നിങ്ങൾടെ കടയുടെ പേര് ഞാനവർക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്”.&lt;br /&gt;&lt;br /&gt;സ്വന്തം ബോസ് എന്ന ഏർ‌പ്പാടൊക്കെ നല്ലകാര്യം തന്നെയാണെങ്കിലും, നോക്കിയും കണ്ടും ഒക്കെ ഒരു സ്ഥാപനം നടത്തിയില്ലെങ്കിൽ തെറിവിളി കേൾക്കൽ , മാനഹാനി, ധനനഷ്ടം, ചിലപ്പോൾ ദേഹാസ്വസ്ഥ്യം തുടങ്ങിയവ നിത്യജീവിതത്തിലെ അവിഭാജ്യഘടകങ്ങളായി മാറാനിടയുണ്ടെന്ന് ആദ്യപണിയോടെ തന്നെ മനസിലായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-3361845058679934619?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/3361845058679934619/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=3361845058679934619' title='56 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/3361845058679934619'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/3361845058679934619'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/12/blog-post.html' title='Be your own boss'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>56</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-2852350149872898598</id><published>2009-11-01T21:06:00.003+04:00</published><updated>2009-11-01T21:17:22.678+04:00</updated><title type='text'>ജ്വാലകൾ ആളിപ്പടർന്നപ്പോൾ</title><content type='html'>ഇക്കൊല്ലത്തെ ചുട്ട് പൊള്ളുന്ന ചൂടും പൊടിക്കാറ്റും പോയ്‌മറഞ്ഞതിന്റെ ആശ്വാസത്തിൽ, ശൈത്യകാലത്തെ വരവേൽക്കാനായി തെളിഞ്ഞ  ആകാശത്തിൻ കീഴിൽ തണുത്ത ഇളം കാറ്റ് വീശിക്കൊണ്ടാണ് ഒരു നല്ല പ്രഭാതം ഈ ഒക്ടോബർ 30-നു് യു.എ.ഇയിലേക്ക് കടന്ന് വന്നത്.&lt;br /&gt;&lt;br /&gt;വെള്ളിയാഴ്ചയായിട്ടും അതിരാവിലെ 6.00-നു ഉറക്കമെഴുന്നേറ്റത്  ഒരേയൊരു ലക്ഷ്യത്തോടെ, 9.00 മണിക്ക് മുമ്പ് ദുബായിൽ എത്തണം.  യു.എ.ഇ.ലെ മിക്കവാറും എല്ലാ ബ്ലോഗ് പുലികളും മറ്റു പല പ്രമുഖരും പങ്കെടുക്കുന്ന ശ്രീമാൻ കൈതമുള്ളിന്റെ “ജ്വാലകൾ ശലഭങ്ങൾ” എന്ന പതിനഞ്ച് പെണ്ണനുഭവങ്ങളുടെ ഇവിടത്തെ പ്രകാശനത്തിൽ പങ്കെടുക്കുക എന്ന ഒരേ ഒരു ലക്ഷ്യം.&lt;br /&gt;&lt;br /&gt;അൽ-അയ്നിൽ നിന്നും 140 കി.മി. അകലെ ദുബായിലേക്ക് പോകുമ്പോൾ, സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാൽ, പലപ്പോഴും ഒരു മുക്കാലിഫയും (ട്രാഫിക് ഫൈൻ) നേടി വഴി തെറ്റി കുറെ ചുറ്റിത്തിരിഞ്ഞ് ആയിരിക്കും ലക്ഷ്യസ്ഥാനത്ത് എത്താറുള്ളത്.&lt;br /&gt;&lt;br /&gt;ഒരു കാരണവശാലും സമയം വൈകാനും വഴിതെറ്റി അലയാനും ഇടവരരുതേ എന്ന പ്രാർത്ഥനയോടെ അൽ-അയ്നിൽ നിന്നും 7.20 നു പുറപ്പെടുകയും സാധാരണ നിലയിൽ ഒന്നരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത്,  കീഴ്‌വഴക്കങ്ങളിലൊന്നും ഒരു മാറ്റവും വരാതെ പലരോടും ചോദിച്ചും പറഞ്ഞും വെറും രണ്ടേകാൽ മണിക്കൂർ കൊണ്ട് ബർ ദുബായിൽ റമദാ ഹോട്ടലിനും സ്റ്റാൻഡാർഡ് ചാർട്ടേർഡ് ബാങ്കിനും ഇടയിലുള്ള മജസ്റ്റിക് ഹോട്ടൽ കണ്ട് പിടിച്ചു.&lt;br /&gt;വണ്ടി പാർക്ക്  ചെയ്ത്   ഹോട്ടലിന്റെ മ്യൂസിക്ക് റൂമിലേക്ക് കയറി.  പ്രധാന വാതിലിനടുത്തായി  പുസ്‌തകപ്രകാശനത്തിന്റെ  ഒരു ബോർഡ് വെച്ചിട്ടുണ്ടായിരുന്നു.  &lt;br /&gt;&lt;br /&gt;അകത്തേയ്ക്ക് കയറിയപ്പോൾ  തെളിഞ്ഞ പുഞ്ചിരിയും   മേശപ്പുറത്ത് തുറന്ന് വെച്ച ലാപ്റ്റോപ്പുമായി  ഒരു സുമുഖൻ  ഇരിക്കുന്നു.  &lt;br /&gt;&lt;br /&gt;“പേരു പറയൂ, രജിസ്റ്റർ ചെയ്യാനാണ്”  എന്ന് പറഞ്ഞപ്പോൾ പേരും ബ്ളോഗിലെ പേരും ചേർത്ത്  പറഞ്ഞ് കൊടുത്തു. ശ്രീരാഗിനെ പരിചയപ്പെട്ടതിനു് ശേഷം ഹാളിനുള്ളിലേക്ക് കടന്നു. &lt;br /&gt;&lt;br /&gt;വെള്ളമുണ്ടും വെള്ളഷർട്ടുമിട്ട്  വിനയം നിറഞ്ഞ പുഞ്ചിരിയുമായി ആ ഹാളിലെ സജീവ സാന്നിദ്ധ്യമായിരുന്ന, സാക്ഷാ‍ൽ വിശാലമനസ്കൻ അപ്പോൾ വന്നവരെയെല്ലാം ഷേക്-ഹാൻഡ് കൊടുത്ത്  അകത്തേയ്ക്ക് ക്ഷണിക്കുന്നു.&lt;br /&gt;&lt;br /&gt;ഈ ദിവസത്തിന്റെ താരം, പാന്റും ജുബായും ധരിച്ച ശ്രീ കൈതമുള്ളും  ശരവേഗത്തിൽ മനം നിറഞ്ഞ മന്ദഹാസവുമയി ഏവരെയും സ്വീകരിച്ച് കൊണ്ടു് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പാഞ്ഞ് നടക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പത്ത് മണിയായപ്പോൾ തന്നെ ഹാളിന്റെ ഇടത് വശത്ത് സ്ത്രീ‍കളും കുട്ടികളും വലത് ഭാഗത്തായി പുരുഷകേസരികളുമടക്കം കസേരകൾ ഏകദേശം 80 ശതമാനത്തോളം നിറഞ്ഞിരിക്കുന്ന ഹാളിൽ ചുറ്റിനും കണ്ണോടിച്ചപ്പോൾ  തന്റെ വലിയ പുട്ട്ക്കുടവുമായി പകൽകിനാവൻ ഓടി നടന്നു പോട്ടം പിടിക്കുന്നു.  മറ്റു ചിലരും ഇടയ്ക്കിടെ ക്ലിക്കുന്നത് പിന്നീട് കണ്ടു.&lt;br /&gt;&lt;br /&gt;സ്റ്റേജിൽ അപ്പോൾ ശ്രീ ഇബ്രാഹിം കുട്ടിയുടെ സിത്താർ വായന നടക്കുകയായിരുന്നു. &lt;br /&gt;&lt;br /&gt;ഓരോ കാര്യങ്ങളും വളരെ ആൿടീവായി ശ്രീമതി കിച്ചു സമയാസമയങ്ങളിൽ അനൌൺസ് ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;കുറെകഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ ഒക്കത്തും മറ്റൊരു കുട്ടിയെ വിരൽ തുമ്പിലും പിടിച്ച് ഹാളിനു് പുറത്തേയ്ക്ക് നടക്കുന്ന വാഴക്കോടനെ കണ്ടു.  .&lt;br /&gt;&lt;br /&gt;അല്പ സമയത്തിനകം മുഖ്യാതിഥി  ഉൾപ്പെടെ എല്ലാവരും എത്തിച്ചേരുകയും. പരിപാടികൾ ഔപചാരികമായി തന്നെ ആരംഭിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;സ്വാഗതം:  ശ്രീമാൻ രാം  മോഹൻ പാലിയത്ത്.  കൈതമുള്ളിനെക്കുറിച്ചും പുസ്‌തകത്തെക്കുറിച്ചും പിന്നെ ബ്ലോഗെഴുത്തിന്നെക്കുറിച്ചുമെല്ലാം, വളരെ നന്നായി തന്നെ അദ്ദേഹം സംസാരിച്ചു. &lt;br /&gt;&lt;br /&gt;പിന്നെ ശ്രീ. ബാലചന്ദ്രന്റെ അദ്ധ്യക്ഷപ്രസംഗം.   പുസ്തക പ്രകാശനം.   അറബ് കവി ശ്രീ ഘാനിം  കവയിത്രിയും നോവലിസ്റ്റുമായ ശ്രീമതി  സിന്ധുവിനു കൊടുത്ത് നിർവഹിച്ചു.   തുടർന്ന് അദ്ദേഹത്തിന്റെ പ്രഭാഷണവും  പിന്നീട്  സിന്ധു, സദാശിവൻ അംബലമേട്, ജ്യോതികുമാർ,  വിശാലമനസ്കൻ തുടങ്ങിയവരും സംസാരിച്ചു.  &lt;br /&gt;&lt;br /&gt;ബ്ലോഗർ ദേവസേന എഴുതി കൊടുത്തയച്ച ആശംസകൾ  ശ്രീരാഗ് സ്റ്റേജിൽ വായിച്ചു.&lt;br /&gt;&lt;br /&gt;ശ്രീമതി സിന്ധു തലേദിവസം ഉച്ചയ്ക്ക് മാത്രം കിട്ടിയ പുസ്‌തകം  കുറച്ച് വായിച്ചെങ്കിലും ആധികാരികമായി സംസാരിക്കാൻ കഴിയില്ലാ എന്ന് പറഞ്ഞെങ്കിലും   തന്റെ പ്രസംഗം  ആ പുസ്തകത്തെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ച ഒരാളെപ്പോലെ തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;സംസാരത്തിനിടയ്ക്ക് തനിക്ക് ബ്ലോഗ് ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച സ്വാഗത പ്രാസംഗികന് മറുപടിയെന്നോണം താൻ ബ്ലോഗിൽ എഴുതാറുണ്ടെന്നും തന്റെ ബ്ലോഗുകളുടെ പേരും ഒക്കെ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;ഇതിനിടയിൽ മുഖ്യാതിഥി യാത്ര പറഞ്ഞ് പിരിഞ്ഞു. &lt;br /&gt;&lt;br /&gt;വിശാലമനസ്കൻ സ്റ്റേജിലേക്ക് കയറിയപ്പോൾ എല്ലാവരും ചെറുചിരിയോടെയാണ് വരവേറ്റത്. &lt;br /&gt;&lt;br /&gt;അറബിഭാഷയിൽ പ്രസംഗിക്കണമെന്നായിരുന്നു കരുതിയതെന്നും അറബ്‌കവി പോയ സ്ഥിതിക്ക് ഇനിയിപ്പൊൾ മലയാളത്തിലാക്കാം എന്നു സദസിനെ ചിരിപ്പിച്ച് കൊണ്ട് തുടങ്ങി ഏവരും പ്രതീക്ഷിച്ചത് പോലെ തമാശ നുറുങ്ങുകൾ തന്നെയായിരുന്നു തന്റെ ചെറു പ്രസംഗത്തിൽ.&lt;br /&gt;&lt;br /&gt;കൈതമുള്ളിനു് ആശംസയർപ്പിക്കാൻ കയറിയ  ആൾ പക്ഷെ ആശംസിക്കേണ്ടത് കൈതമുള്ളിന്റെ ഭാര്യയെ ആണെന്നു് പറഞ്ഞു.  കാരണം പുസ്തകത്തിൽ വിഷയമെന്താ?   15 പെണ്ണനുഭവങ്ങൾ! &lt;br /&gt;&lt;br /&gt;വിശാലമനസ്‌കന്റെ ഓഫീസിലെ സെക്രട്ടറി ഒരു ദിവസം ഇട്ടുകൊണ്ട് വന്ന ചുരിദാർ മനോഹരമായിരുന്നെന്ന്‌ വീട്ടിലെത്തി ഭാര്യയോട് പറഞ്ഞപ്പോൾ വളരെ രൂക്ഷമായി തന്നെ ഒന്ന് നോക്കിയത്രെ.    മറ്റൊരു പെണ്ണിന്റെ ചുരിദാർ കൊള്ളാമെന്ന് പറഞ്ഞാൽ പോലും അത് സഹിക്കാൻ കഴിയാത്തവരാണ്  സാധാരണ ഭാര്യമാർ.  അപ്പോഴാണ്  കൈതമുള്ള് പതിനഞ്ച് പെണ്ണുങ്ങളെക്കുറിച്ച് പതിനഞ്ച് വിശാലമായ കഥകളെഴുതി പ്രസിദ്ധീകരിച്ചത്.  അതിന് എല്ലാ പിന്തുണയും കൊടുത്ത അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് എന്ത്കൊണ്ടും ആശംസകൾ അർ‌ഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;മൊത്തത്തിൽ എല്ലാവരുടെയും  പ്രസംഗങ്ങൾ ചെറുതായിരുന്നെങ്കിലും ഏവരുടെയും ശ്രദ്ധയും ഇഷ്ടവും പിടിച്ച് പറ്റുന്നത് തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;ഒടുവിൽ മറുപടി പ്രസംഗത്തിനായി കൈതമുള്ളിനെ വിളിച്ചപ്പോൾ ആളെ കാണാനില്ല.  അരമിനിട്ടിനുള്ളിൽ തന്നെ എത്തി, മുഖ്യാതിഥിയെ യാത്ര അയയ്ക്കാൻ പോയതു കൊണ്ടാണ് വൈകിയതെന്നു്  പറഞ്ഞ് തുടങ്ങി  പുള്ളി നന്ദി പ്രകാശനം നടത്തി.&lt;br /&gt;&lt;br /&gt;പിന്നെ നിതിൻ വാവയുടെ വയലിനും ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഹാളിന്റെ വലത് വശത്തായി അര മീറ്ററോളം ഉയരത്തിലായിരുന്നു ഡൈനിംഗ് ഏരിയാ.  ഹാളിന്റെ അത്രയും തന്നെ നീളമുള്ള അവിടെ ഇരുന്നും ആൾക്കാർ പ്രസംഗം കേൾക്കുന്നുണ്ടായിരുന്നു.    ഊണ് മേശയെല്ലാം  ഒരുക്കിയിട്ടിരിക്കുന്ന ആ ഭാഗത്ത് കൂടി നടന്ന് വന്നാണ് അതിഥികളെല്ലാം സ്റ്റേജിൽ കയറിയത്. അതവസാനിക്കുന്നിടത്ത് മറ്റൊരു മുറിയിൽ ഡി.സി. ബുകസിന്റെ ഒരു സ്റ്റാളും അവിടെ ബില്യാർഡ്‌സ്  ടേബിൾ പോലെ ലൈറ്റ് തൂക്കിയിട്ട നിലയിൽ മൂന്ന് മേശപ്പുറത്തായി   ഒത്തിരി പുസ്‌തകങ്ങൾ വില്പനയ്ക്കായി നിരത്തിയിട്ടിട്ടുണ്ടായിരുന്നു.  ഒരു ടേബിൾ മുഴുവനും “ജ്വാലകൾ ശലഭങ്ങൾ” തന്നെയായിരുന്നു.  15 ദിർഹം ആണ് വില.   ഒരെണ്ണം ഞാനും വാങ്ങി.&lt;br /&gt;&lt;br /&gt;കുറെക്കഴിഞ്ഞ് പുസ്തക‌വില്പനയുടെ തിരക്ക് അല്പം കുറഞ്ഞപ്പോൾ ഡൈനിംഗ് ഏരിയായിൽ അന്നുച്ചയ്ക്കലത്തെ അന്നത്തിനായുള്ള ഒരു ക്യൂ രൂപാന്തരപ്പെട്ടിരുന്നു.   &lt;br /&gt;&lt;br /&gt;തികച്ചും കുറ്റമറ്റ നിലയിൽ തന്നെയായിരുന്നു ഒട്ടനവധി വിഭവങ്ങളടങ്ങിയ ബുഫേ ലഞ്ച്.&lt;br /&gt;&lt;br /&gt;ഊണ് മേശക്ക് മുമ്പിൽ ഒത്തിരിസമയം ഇരുന്നത് കൊണ്ട് അതുവഴി നടന്ന് പോയവരോടെല്ലാം, ആരും ഒന്നും ചോദിച്ചില്ലെങ്കിൽ തന്നെയും, ഒപ്പമിരിക്കുന്നവർക്ക് ഒരു കമ്പനി കൊടുക്കാൻ വേണ്ടി വെറുതെ ഇരിക്കുന്നതാണെന്ന് വാഴക്കോടൻ പറയുന്നതും  കാണാമായിരുന്നു. &lt;br /&gt;&lt;br /&gt;കുറെനേരം നീണ്ടു നിന്ന ഊൺപരിപാടിക്ക് ശേഷം 30 ഭാഷകളിൽ പാടുന്ന, 700 പാ‍ട്ടുകൾ  ഹ്ര്ദിസ്ഥമാക്കിയ അഞ്ചുവയസുകാരി, ഫുജൈറ നിന്നും വന്ന കണ്ണൂർ സ്വദേശിയായ മിടുക്കിക്കുട്ടി അഭിരാമി “പഞ്ചതന്ത്രം കഥയിലെ…” എന്ന് തുടങ്ങുന്ന പാട്ട് പാടി.  ഒരു പാട്ട് കൂടി പാടാ‍ൻ കിച്ചു ആവശ്യപ്പെട്ടപ്പോൾ “നിച്ച് വയ്യാ” എന്ന് പറഞ്ഞ് ചിണുങ്ങിക്കൊണ്ട് ഓടി.    എങ്കിലും കുറെക്കഴിഞ്ഞ് വന്ന് മറ്റൊരു പാട്ട് കൂടി  നന്നായി പാടി.&lt;br /&gt;&lt;br /&gt;അടുത്തതായി ശ്രീ കൂഴൂർ വിത്സന്റെ അതിമനോഹരമായ ചൊൽക്കാഴ്ച ആയിരുന്നു.&lt;br /&gt;&lt;br /&gt;വാക്കേ വാക്കേ കൂടെവിടെ?  എന്ന് പറഞ്ഞ വാക്കുകളെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ അദ്ദേഹം വാക്കുകളുടെ മൂല്യം പ്രവാസികൾ കൂടുതൽ ശ്രദ്ധിക്കുന്നത് നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോഴാണെന്നും സദസിന്റെ കരഘോഷത്തിനിടയിൽ പരാമർശിച്ചു.&lt;br /&gt;&lt;br /&gt;അതിന് ശേഷം ശ്രീമാൻ കൈപ്പള്ളി വക ഫോട്ടൊ പ്രദർശനമായിരുന്നു.  ഓരോ ഫോട്ടൊ ആയി സ്ക്രീനിൽ കാണിക്കുകയും അതെടുത്ത ആളിനെക്കുറിച്ചും ആ ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളുമെല്ലം വിശദീകരിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇതിനിടയിൽ  “ഈ ഫോട്ടൊ ഏത് തരം ക്യാമറ വെച്ചാണ് എടുത്തത്?” എത്ര എം.എം. ആണ്?  തുടങ്ങി ഫോട്ടോയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ചില ചോദ്യങ്ങൾ ചോദിക്കുകയും ശരിയുത്തരം പറഞ്ഞവർക്ക്  അദ്ദേഹം സോപ്പ്‌പെട്ടി പോലെ ഓരൊ സമ്മാനം കൊടുക്കുകയും ചെയ്‌തു. &lt;br /&gt;&lt;br /&gt;എന്റെ അടുത്തിരുന്ന ആളിനു് സമ്മാനം കിട്ടിയപ്പോൾ അതൊന്നു വാങ്ങി നോക്കി.    നല്ല പേന പോലിരിക്കുന്ന  ഒരു യു.എസ്.ബി ആയിരുന്നത്.&lt;br /&gt;&lt;br /&gt;ഒരു ഫോട്ടൊ കാണിച്ചപ്പോൾ “എത്ര സമയം ഫോക്കസ് ചെയ്‌താലാണ് അത്തരമൊരു ഒരു ചിത്രം എടുക്കാൻ കഴിയുക?“ എന്ന് ചോദിച്ച‌പ്പോൾ “രണ്ട് ദിവസം ഫോക്കസ് ചെയ്യണമെന്ന്“ ആരോ തമാശയ്ക്കായി മറുപടി പറഞ്ഞപ്പോൾ സദസ് ഒന്നടങ്കം ചിരിക്കുകയും ചെയ്തു. &lt;br /&gt;&lt;br /&gt;ഫോട്ടൊ പ്രദർശനത്തിന് ശേഷം “പരോൾ” എന്ന ബ്ലോഗിൽ നിന്നും ഉടലെടുത്ത സിനിമ പ്രദർശിപ്പിച്ചു.  നാല് മണി കഴിഞ്ഞപ്പോഴേയ്ക്കും എല്ലാ പരിപാടികളും അവസാനിച്ചു. &lt;br /&gt;&lt;br /&gt;ഈ പരിപാടികൾ ഒരു വിജയമാക്കുന്നതിന് വേണ്ടി സഹകരിച്ച   യു.എ.ഇ. എക്സ്ചേഞ്ച്, നമ്പർ വൺ കൺസ്റ്റ്റക്ഷൻ  പിന്നെ  മറ്റു ചില കമ്പനികൾ, മജെസ്റ്റിക് ഹോട്ടൽ തുടങ്ങിയവർക്കും ബ്ലോഗർ കിച്ചു നന്ദി പറഞ്ഞു.&lt;br /&gt;&lt;br /&gt;അതിനും ശേഷം ചില സമ്മാനങ്ങൾക്കായുള്ള ഒരു  നറുക്കെടുപ്പ്  നടന്നു.   സമ്മാനമടിച്ച നമ്പർ വിളിച്ക് പറഞ്ഞെങ്കിലും എന്റെ നമ്പർ മാത്രം വന്നില്ല.  &lt;br /&gt;&lt;br /&gt;പിന്നെ യാത്ര പറയലിന്റെ തിരക്കായിരുന്നു.  തുടർന്നു ബ്ലോഗിലൂടെയും അല്ലെങ്കിൽ ഇതുപോലെ മറ്റെവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു.&lt;br /&gt;&lt;br /&gt;വന്നവരെല്ലാം മനസിൽ നിറയെ സന്തോഷവും കൈയ്യിൽ “ജ്വാലകൾ ശലഭങ്ങളു“മായി തന്നെയാണ് പോയതെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.&lt;br /&gt;&lt;br /&gt;വളരേ അടുത്ത ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുത്തിട്ട് സന്തോഷത്തോടെ മടങ്ങുന്ന പ്രതീതിയായിരുന്നു  നിറഞ്ഞ മനസോടെ തിരിച്ച് അൽ-അയ്‌നിലേക്ക്  വരുമ്പോൾ.&lt;br /&gt;&lt;br /&gt;എന്നും ഓർമയിൽ സൂക്ഷിക്കാൻ ഇങ്ങനെ മനോഹരമായ ഒരു ദിവസം സമ്മാനിച്ച, ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും ഒരായിരം നന്ദി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-2852350149872898598?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/2852350149872898598/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=2852350149872898598' title='39 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/2852350149872898598'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/2852350149872898598'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/11/blog-post.html' title='ജ്വാലകൾ ആളിപ്പടർന്നപ്പോൾ'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-2657847265684210883</id><published>2009-09-16T20:05:00.004+04:00</published><updated>2009-09-16T20:24:07.225+04:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>സൂപ്പർഫാസ്റ്റ്</title><content type='html'>&lt;div align="justify"&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;കാതടപ്പിക്കുന്ന ഇടിമുഴക്കങ്ങളുടെയും ആകാശം കീറിമുറിയ്ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന നെടുങ്കൻ മിന്നൽപ്പിണറുകളുടെയും അകമ്പടിയോടെ മണിക്കൂറുകളോളം തിമിർത്ത്‌ പെയ്‌ത മഴ ഒരു താൽക്കാലിക ബ്രേക്ക്‌ എടുത്ത്‌ നിൽക്കുന്ന 1990-കളിലെ ഒരു പകൽ.&lt;br /&gt;&lt;/div&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;മാനം കറുത്തിരുണ്ട്‌ സന്ധ്യമയങ്ങും നേരം പോലെ നിന്ന ആ നട്ടുച്ചയ്ക്ക്‌ തിരുവനന്തപുരത്തേയ്ക്ക്‌ പോകുവനായി ആറ്റിങ്ങൽ ബസ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാൻ.&lt;br /&gt;&lt;span class=""&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;കൊല്ലം ഭാഗത്ത്‌ നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന ഫാസ്റ്റ്‌, സൂപ്പർഫാസ്റ്റ്‌, എൿസ്പ്രസ്‌ ഇത്യാദി ശകടങ്ങൾ സാധാരണ നിലയ്ക്ക്‌ സ്റ്റാൻഡിനകത്ത്‌ കയറി ഒന്ന് നിറുത്തി ഒരു വട്ടം ചുറ്റി പുറത്തിറങ്ങിയാണ്‌ പോകുന്നത്‌.&lt;br /&gt;&lt;br /&gt;അന്നു് പല വണ്ടികളും ബസ്റ്റാൻഡിനകത്ത്‌ കയറി ആളിറക്കൽ/കയറ്റൽ നടത്താതെ വലിയ തിരക്കില്ലെങ്കിലും മെയിൻ റോഡിൽ ഒന്ന് നിറുത്തി കടന്ന് കളയുകയായിരുന്നു. അങ്ങനെ കുറെ നിന്ന് മടുത്തപ്പോൾ ഞങ്ങളിൽ പലരും നേരെ മെയിൻ റോഡിൽ വന്ന് കാത്ത്‌ നിൽപായി.&lt;br /&gt;&lt;br /&gt;അടുത്ത വണ്ടിയും പതിവ്‌ പോലെ പുറത്ത്‌ തന്നെ നിറുത്തിയപ്പോൾ തിക്കിത്തിരക്കി&lt;br /&gt;മഴവെള്ളവും ചെളിയും ചവിട്ടിത്തേച്ച്‌ കിടക്കുന്ന ബസിനുള്ളിലേക്ക്‌ ഞാനും കയറി.&lt;br /&gt;&lt;br /&gt;കുറെ ദൂരം ഓടിക്കഴിഞ്ഞതിന്‌ ശേഷമാണ്‌ കണ്ടക്ടർ തന്റെ ബാഗുമായി വന്നത്‌. കാശ്‌ കൊടുത്തപ്പോൾ നരച്ച മഞ്ഞടിക്കട്ടിൽ ഏതൊ കള്ളിയിലെ നമ്പരിൽ ഒരു ടിക്‌ മാർക്കിട്ട്‌ തന്നതും വാങ്ങി മുകളിലെ കമ്പിയിൽ പിടിച്ച്‌ ബാലൻസ്‌ ചെയ്തു ഒരു സൈഡ്‌ ചേർന്ന് പുറത്തെ നനഞ്ഞ കാഴ്‌ചകളൊക്കെ കണ്ട്‌ നിന്നു.&lt;br /&gt;&lt;br /&gt;തണുത്ത കാറ്റു് വകഞ്ഞ്‌ മാറ്റി അങ്ങനെ വണ്ടി മുന്നോട്ട്‌ പോയി. &lt;/span&gt;&lt;/p&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;ഒരു ബഹളം കേട്ടാണ്‌ പുറകിലേക്ക്‌ ശ്രദ്ധിച്ചത്‌. തോളിൽ ഒരു തോർത്തൊക്കെ ഇട്ട് നിൽക്കുന്ന ഏതാണ്ട് അമ്പത്‌ വയസ്‌ പ്രായം വരുന്ന കറുത്ത്‌ മെലിഞ്ഞു പൊക്കം കുറഞ്ഞ ഒരാളുമായി കണ്ടകടർ വഴക്കുണ്ടാക്കുകയാണ്. ആ സാധുമനുഷ്യൻ എന്തൊക്കെയോ പറയുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;അതായത് അയാൾക്ക്‌ ഇറങ്ങേണ്ടത്‌ പള്ളിപ്പുറം എന്ന സ്ഥലത്ത്‌, ഇത്‌ സൂപ്പർഫാസ്റ്റ്‌ ആയതിനാൽ ഇനി തിരുവനന്തപുരത്ത്‌ മാത്രമെ നിറുത്തുകയുള്ളൂ എന്ന് കണ്ടകടറും.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;വഴക്കിനൊടുവിൽ അയാൾ തിരുവനന്തപുരം വരെയുള്ള ടിക്കറ്റ്‌ എടുക്കാമെന്നും പള്ളിപ്പുറത്ത്‌ ഇറക്കി വിടണമെന്നും ഇല്ലെങ്കിൽ തിരിച്ച്‌ പത്തിരുപത്‌ കി.മീ. വീണ്ടും യാത്ര ചെയ്യേണ്ടി വരുമെന്നും ഒക്കെ താണ്‌കേണ്‌ പറഞ്ഞെങ്കിലും കണ്ടക്ടർ കൂട്ടാക്കിയില്ല.&lt;br /&gt;&lt;br /&gt;സൂപ്പർ ഫാസ്റ്റ്‌ ആറ്റിങ്ങൽ നിറുത്തിയാൽ പിന്നെ തിരുവനന്തപുരത്തേ നിറുത്തുകയുള്ളൂ, നോക്കി കയറണമായിരുന്നു എന്ന് പറഞ്ഞ്‌ കണ്ടക്ടർ ടിക്കറ്റ്‌ എഴുതിക്കൊടുത്ത്‌ കാശും വാങ്ങി തന്റെ സീറ്റിൽ ചെന്നിരുന്നു അടുത്തിരുന്ന ആളോട്‌ സംസാരം തുടങ്ങി.&lt;br /&gt;&lt;br /&gt;ഇതു കണ്ടപ്പോൾ അയാളോട് വല്ലാത്ത സഹതാപം തോന്നി. ഒരു അബദ്ധം പറ്റിപ്പോയി, ഒന്നു നിറുത്തിക്കൊടുത്താൽ ആകാശമൊന്നും ഇടിഞ്ഞ് വീഴില്ലല്ലോ ! മറ്റു യാത്രക്കാരിൽ പലരും ഇത് കണ്ടിട്ടും, “അതേ, നോക്കിക്കയറണമായിരുന്നു” എന്ന ഭാവത്തിൽ ഒരു നോട്ടവും സമ്മാനിച്ച് ചിലർ പുറത്തെ കാഴ്ചകളിലേക്കും മറ്റു ചിലർ മനോരാജ്യങ്ങളിലും മുഴുകി.&lt;br /&gt;&lt;br /&gt;ലൈഫ് എൿസ്പീരിയൻസ് വേണ്ടുവോളമുള്ള ഒരുപാട് പേർ മിണ്ടാതിരിക്കുമ്പോൾ എന്ത് പറയാനെന്ന് കരുതി 'ചെറുബാല്യം' വിടാത്ത ഞാനും മറ്റെല്ലാവരെയും പോലെ കാഴ്ചക്കാരനായി നിന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;പള്ളിപ്പുറം പാസ്സ്‌ ചെയ്തു പോയപ്പോൾ ഒരുപക്ഷെ,&lt;br /&gt;&lt;br /&gt;'എനിക്ക്‌ ഇറങ്ങാൻ കഴിയാതെ പോയ സ്ഥലമാണല്ലോ' ഇത്‌ എന്ന് ചന്തു സ്റ്റൈലിൽ അയാൾക്ക്‌ തോന്നിയിട്ടുണ്ടാകാം.&lt;br /&gt;&lt;br /&gt;പിന്നെയും ആറേഴ് കി.മീ. ഓടിക്കഴിഞ്ഞ്‌ ശ്രീകാര്യം എന്ന സ്ഥലത്തെത്തിയപ്പോൾ അതുവരെ കണ്ടക്ടറുമായി നർമ്മസംഭാഷണങ്ങളിൽ ഏർപ്പെട്ട്‌ കൊണ്ട്‌ അടുത്തിരുന്ന സുഹ്രുത്ത്‌ അവിടെ ഇറങ്ങുവാനായി എഴുന്നേറ്റു. അപ്പോൾ കണ്ടൿടർ ഇങ്ങനെ പറയുന്നത്‌ കേട്ടു.&lt;br /&gt;&lt;br /&gt;"ആർക്കെങ്കിലും ഇറങ്ങാനുണ്ടെങ്കിൽ ഇവിടെ ഇറങ്ങാം, ഇനി ഈ ബസ്‌ വേറെങ്ങും നിറുത്തില്ല".&lt;br /&gt;&lt;br /&gt;ബെല്ലടിച്ചു, ഡ്രൈവർ സാർ ബ്രേക്ക്‌ അപ്ലൈ ചെയ്‌തു, ഒരു ഞരക്കത്തോടെ പതിയെ ഓരം ചേർന്ന് ബസ്‌ നിന്നു.&lt;br /&gt;&lt;br /&gt;അതുവരെ എല്ലാം ഉള്ളിലൊതുക്കി നിന്ന ആ പാവത്താൻ അപ്പോൾ ഫുട്‌ബോർഡിലേക്ക്‌ ഒരു ചാട്ടമായിരുന്നു.&lt;br /&gt;&lt;br /&gt;മനസ് തിളയ്ക്കുമ്പോൾ ചടുലമായി സംസാരിക്കാൻ മലയാളവും നല്ല ഭാഷ തന്നെയെന്ന് തെളിയിക്കുന്ന നിലയിലായിരുന്നു പിന്നീട് അയാളുടെ ഡയലോഗുകൾ.&lt;br /&gt;&lt;br /&gt;"പാറപൊട്ടിച്ച്‌ ജീവിക്കുന്ന ഒരു കൂലിപ്പണിക്കാരനാണ്‌ ഞാൻ. ജ്യേഷ്‌ടനു് സുഖമില്ലെന്നറിഞ്ഞ്‌ ഒന്ന് കാണാൻ വന്നതാണ്‌. സൂപ്പർഫാസ്റ്റെന്നറിയാതെ കയറിപ്പോയി. എന്നെ എറക്കേണ്ടടത്ത് ഇറക്കിവിടാത്ത ഈ ബസീന്ന് ഒരുത്തനും ഇനി തിരുവനന്തപുരത്തല്ലാതെ ഇറങ്ങില്ല. നിയമം എല്ലാർക്കും ഒരുപോലെ തന്നെയാണ്‌. അങ്ങനെ നിന്റെ മറ്റവനെ നീയിപ്പം ഇവിടെ ഇറക്കണ്ട, വണ്ടി വിട്‌റാാാാാ.” &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;br /&gt;അതൊരു അലർ‌ച്ചയായിരുന്നു.&lt;br /&gt;&lt;br /&gt;ഇത് കേട്ടപ്പോൾ അതുവരെ നിശബ്‌ദരായിരുന്ന ചില യാത്രക്കാരും ഇടപെട്ടു. ആരും തന്നെ അപ്പോൾ കണ്ടക്‌ടർക്ക് കൂട്ട് നിന്നില്ല.&lt;br /&gt;&lt;br /&gt;വേറെ നിവൃത്തിയില്ലാത്തതിനാൽ കണ്ടക്ടർ സാറിന്റെ കൂട്ട്കാരൻ ഇഞ്ചി ടേസ്റ്റ് ചെയ്‌ത കുരങ്ങനെപ്പോലെ അവിടെത്തന്നെ ഇരുന്നു. കണ്ടക്ടർ ദേഷ്യവും സങ്കടവും ചമ്മലും എല്ലാം കൂടി മിക്‌‌സ് ചെയ്‌ത് ചുറ്റിനും നോക്കിക്കൊണ്ട്‌ മനസില്ലാമനസോടെ ഡബിൾ ബെല്ലടിയ്ക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ പുറത്ത് അടുത്ത മഴ ആരംഭിച്ചിരുന്നു. വിൻഡോ സൈഡിൽ ഇരുന്നവർ വെള്ളം തെറിക്കാതിരിക്കാനായി ചെറു ഷട്ടറുകൾ ചറപറാ താഴ്‌ത്തി.&lt;br /&gt;&lt;br /&gt;അപ്പോഴും ഫു‌ട്‌ബോർഡിലുള്ള രണ്ട്‌ കമ്പിയിലും പിടിച്ച്‌ കൊണ്ട് തന്നെ നമ്മുടെ ചേട്ടൻ നിൽക്കുകയായിരുന്നു. തിരുവനന്തപുരം വരെയും ആ നില്പ് തുടർന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-2657847265684210883?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/2657847265684210883/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=2657847265684210883' title='41 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/2657847265684210883'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/2657847265684210883'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/09/blog-post_16.html' title='സൂപ്പർഫാസ്റ്റ്'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-3005807174509479602</id><published>2009-07-29T12:30:00.004+04:00</published><updated>2009-07-29T14:16:33.128+04:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>മാമ്പൂ കണ്ടും മക്കളെ കണ്ടും.....</title><content type='html'>നാട്ടുമാവിന്റെ ചില്ലകളിൽ വിളഞ്ഞതും വിളയാത്തതുമായ എണ്ണമറ്റ പച്ചമാങ്ങകൾ കാണുമ്പോൾ കയ്യിൽ കിട്ടിയ കല്ലെടുത്ത്‌ ഉന്നം പിടിച്ച്‌ ഒരേറ്‌. പൊട്ടക്കണ്ണൻ മാവിലെറിഞ്ഞത്‌ പോലെയായാലും അല്ലെങ്കിലും കുറെ മാങ്ങകൾ വീഴും. ഓടിപ്പോയി ഒരെണ്ണമെടുത്ത്, പുളിപ്പുള്ളതാണെങ്കിൽ കല്ലുപ്പും ചേർത്ത്‌, കടിച്ച്‌ തിന്നിരുന്ന കുട്ടിക്കാലം ഏപ്പോഴുമുള്ള നല്ല ഓർമ്മകളിലൊന്നാണ്‌. ഒരു മടക്കയാത്ര അസ്സാധ്യമെങ്കിലും ആ നല്ലകാലം ഓർത്ത്‌ കൊണ്ട്‌ …..&lt;br /&gt;&lt;br /&gt;നമ്മുടെ പുരയിടത്തിൽ ആകെയുള്ള മൂന്ന് മാവുകളിൽ രണ്ടെണ്ണത്തിലെ മാങ്ങകൾക്കേ പുളിപ്പുള്ളൂ. വീടിന്റെ മുൻവശത്ത്‌ ഇടവഴിയോട്‌ ചേർന്ന് മതിലിനടുത്തായി ഇംഗ്ലീഷ്‌ അക്ഷരം Y പോലെ വളർന്ന് പല ശിഖരങ്ങളായി മാറി ഒരു തണൽമരമായി നില്ല്കുന്ന വെള്ളരിമാവിലെ മാങ്ങകൾ എത്ര പച്ചയായിരുന്നാലും സുഖമുള്ള മധുരം തന്നെയാണ്‌.&lt;br /&gt;&lt;br /&gt;നാട്ടിൽ ഉള്ള കാലങ്ങളിലെല്ലാം സീസണാകുമ്പോൾ വെള്ളരിമാവിൽ ഒരു ചണചാക്കുമായി കയറി വിളഞ്ഞത്‌ നോക്കി ഓരോന്നായി പറിച്ച്‌ അതിലിട്ടു് കുറെ ആകുമ്പോൾ കയറിൽ കെട്ടി താഴോട്ടിറക്കി ഒരു മുറിയുടെ മൂലയിൽ ചാക്കിൽ തന്നെ പഴുക്കാൻ വെയ്ക്കുക എന്നത്‌ നമ്മുടെ ജോലി എന്നതിനെക്കാൾ ഇഷ്‌ടവിനോദം കൂടിയായിരുന്നു. ഇങ്ങനെയല്ലാതെ മാങ്ങ തറയിൽ പറിച്ചിട്ടതിനു് ശേഷമാണ്‌ വെയ്ക്കുന്നതെങ്കിൽ പഴുക്കുമ്പോഴേക്കും അത്‌ കേടായിട്ടുണ്ടാകും.&lt;br /&gt;&lt;br /&gt;മാവിൽ കയറുമ്പോൾ നല്ല പാകമായ ഒന്ന് രണ്ടെണ്ണം മുകളിലിരുന്ന് ടേസ്റ്റ്‌ നോക്കുക, ഇടവഴി ആയത് കൊണ്ട് അതിലേ വല്ലപ്പോഴും പൊടിപറത്തി പോകുന്ന കാറുകൾ, സൈക്കിൾ പിന്നെ കാൽനട യാത്രക്കാരെയും ഒക്കെ ‘വായിനോക്കി’ ഇരിക്കുക എന്നതൊക്കെ കുട്ടിക്കാലത്ത്‌ രസമുള്ള കാര്യങ്ങൾ തന്നെയായിരുന്നു.. വഴിയേ പോകുന്നവർക്ക് മലർന്ന് നോക്കിയാലല്ലാതെ നമ്മളെ കാണാൻ കഴിയുകയുമില്ല.&lt;br /&gt;&lt;br /&gt;ഗൾഫിൽ എത്തിയതിന്‌ ശേഷവും മാമ്പഴക്കാലത്താണ്‌ നാട്ടിലെത്തുന്നതെങ്കിൽ&lt;br /&gt;മാങ്ങ പറിക്കാനായി കയറാറുണ്ടായിരുന്നു..&lt;br /&gt;&lt;br /&gt;അങ്ങനെ മാവിന്റെ മുകളിൽ കർമ്മനിരതനായിരുന്ന നാലു കൊല്ലം മുമ്പുള്ള ഒരു അവധിക്കാലം.&lt;br /&gt;&lt;br /&gt;നമ്മുടെ വീട്ടിൽ നിന്നും ഒരു കി.മി. മാത്രം അകലെ താമസിക്കുന്നതും സ്വസ്ഥം&lt;br /&gt;ഗ്രുഹഭരണം നടത്തുന്നതും സ്വതവേ ശുദ്ധ ചിന്താഗതിക്കാരിയുമായ ശ്രീമതി ഗോമതിയമ്മ ഇടവഴിയിലൂടെ നടന്നു വരുന്നത്‌ കണ്ടു. പ്രാ‍യം അറുപതിനോടടുത്ത് വരുമെങ്കിലും പതിവായുള്ള നടത്തവും ചില്ലറ വീട്ട്‌ ജോലികളും ചെയ്യുന്നതിനാൽ റ്റി.വി.യിൽ മലയാളം സംസാരിക്കുന്ന മദാമ്മമാരുടെ കുന്ത്രാണ്ടങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ബോഡി മെയിന്റെയിൻ ചെയ്‌ത് പോന്നിരുന്ന ആളായിരുന്നു അവർ.&lt;br /&gt;&lt;br /&gt;കരിനാക്ക്‌ ഉണ്ടെന്നു പറയപ്പെടുന്ന ഇവർക്കു മനസിൽ ഒന്നു വെച്ചിട്ടു പുറമെ മറ്റൊന്നു സംസാരിക്കുന്ന പ്രകൃതമില്ല. മനസിലുള്ളത്‌ എന്തായാലും ആരോടാണെങ്കിലും തുറന്നു പറയുന്ന, മുഖം മനസിന്റെ കണ്ണാടിയാക്കിയ തനി നാട്ടിൻപുറത്ത്കാരി.&lt;br /&gt;&lt;br /&gt;അപ്പോൾ അവരെ കാണുന്നതിലോ സംസാരിക്കുന്നതിലോ എനിക്ക്‌ താൽപര്യം ഉണ്ടായിരുന്നില്ല്ല, കാരണം മുമ്പൊരു അവധിക്ക്‌ ഇതു പോലെ മാങ്ങ പറിക്കാൻ കയറിയപ്പോൾ അവരോട്‌ സംസാരിച്ചത്‌ കൊണ്ട്‌ നമ്മുടെ കാലൊന്ന്‌ ഉളുക്കിയ അനുഭവമുണ്ട്‌.&lt;br /&gt;&lt;br /&gt;അതിങ്ങനെ:&lt;br /&gt;&lt;br /&gt;******&lt;br /&gt;&lt;br /&gt;അന്ന് ഗോമതിച്ചേച്ചി വീടിനു മുമ്പിലൂടെ പോകുകയും അവിടെ നിൽക്കുകയായിരുന്ന മാതാശ്രീ യോട്‌ “ദുബായീന്ന് മോന്റെ കത്തൊക്കെ ഉണ്ടോ?“ എന്ന് ചോദിച്ചപ്പോൾ “അവനതാ ആ മാവിന്റെ മുകളിലുണ്ട്‌“ എന്ന് മറുപടി കേട്ട്‌ അന്തംവിട്ടു മുകളിലേക്കു നോക്കിയ അവരുടെ സംസാരം പിന്നെ നമ്മൾ തമ്മിലാകുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;"പേർഷ്യയിലൊക്കെ പോയിട്ട് വന്നിട്ടും ഇപ്പഴും ഇതിന്റെ മോളിൽ കേറിയിരിക്കുകയാണോ?”&lt;br /&gt;&lt;br /&gt;കുടുംബം പുലർത്താൻ കുബുസിന്റെ ലോകത്തേയ്ക്ക്‌ അടർത്തി മാറ്റപ്പെട്ടതു കൊണ്ട്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടത്‌ പോലെ പ്രവാസികൾ മാവിൽ കയറുന്നതും നിരോധിച്ചിട്ടുണ്ടോ എന്നാണ്‌ ചോദിക്കാൻ തോന്നിയതെങ്കിലും സുഖവിവരങ്ങൾ തിരക്കുക മാത്രമെ ചെയ്തുള്ളൂ.&lt;br /&gt;&lt;br /&gt;എന്നിട്ടും അവർ പറഞ്ഞത്‌ “ലീവ്‌ കഴിഞ്ഞ്‌ പോകാനുള്ളതല്ലേ? വീണ്‌ കയ്യും കാലും ഒടിഞ്ഞാൽ ഇവിടെ കിടക്കേണ്ടി വരും!!“ എന്നായിരുന്നു.&lt;br /&gt;&lt;br /&gt;അത് കേട്ടപ്പൊൾ ലേശം പേടി തോന്നി. കാരണം അവരുടെ കരിനാക്കിനെക്കുറിച്ചോർത്തത്‌ കൊണ്ട്‌ തന്നെ.&lt;br /&gt;&lt;br /&gt;നമുക്കതിൽ വലിയ വിശ്വാസമൊന്നുമില്ലായിരുന്നെങ്കിലും, നാലഞ്ചുവീടപ്പുറത്തുള്ള സുലൈമാനിക്കായുടെ വീട്ടിൽ കുലച്ച്‌ നിന്ന വാഴയിൽ നോക്കിയിട്ട്‌ "സുലൈമാനേ, കുല വലുതാണല്ലോ! ഇതിനൊരു ഊന്ന് കൊടുക്കണം കേട്ടാ" എന്ന് പറഞ്ഞ്‌ ഒരു മൂന്ന് മിനിട്ട്‌ കഴിഞ്ഞപ്പോഴേക്കും ആ വാഴ തന്നെ ഒടിഞ്ഞ്‌ വീണതും&lt;br /&gt;&lt;br /&gt;തെങ്ങ് കയറാൻ പോകുന്ന മണിയനോട് അവരുടെ വീട്ടിൽ പണിക്ക് വിളിച്ചപ്പോൾ പോകാതിരുന്നത് കൊണ്ട് “എവനെയൊക്കെ നമ്മൾ വിളിക്കുമ്പോൾ വരാൻ വയ്യ, ഇല്ലെങ്കിൽ 24 മണിക്കൂറും തെങ്ങിന്റെ മണ്ടയിൽ തന്നെ” എന്ന് പറഞ്ഞതിന്റെ പിറ്റേന്ന് തെങ്ങിൽ നിന്നും വീണ് അയാളുടെ നടുവൊടിഞ്ഞതും അറിയാമെന്നുള്ളത് കൊണ്ട്‌ പെട്ടെന്ന് തന്നെ മാവിൽ നിന്നിറങ്ങിയതാണ്‌. വെറുതെ കാലൊന്ന്‌ സ്ലിപ്പായിപ്പോയി.&lt;br /&gt;&lt;br /&gt;******&lt;br /&gt;&lt;br /&gt;അവരുടെ കരിനാക്കിന്റെ ഫലമായിട്ടാകാം അപ്രകാരം സംഭവിച്ചതെന്നു പൊതുജനം പറഞ്ഞെങ്കിലും വിശ്വാസമില്ലായിരുന്നെങ്കിലും എന്തോ അപ്പോളൊരു കുശലാന്വേഷണത്തിന്‌ താൽപര്യം ഇല്ലാതെ പോയി.&lt;br /&gt;&lt;br /&gt;ഇതേസമയം തന്നെ സ്ഥലത്തെ പ്രമാണിമാരിലൊരാളായ പലചരക്ക്‌ കട മുതലാളി പുഷ്പാംഗദൻ ചേട്ടന്റെ ഭാര്യയും മൂന്ന് പെൺകുട്ടികളുടെ മാതാവുമായ സരളച്ചേച്ചി വഴിയുടെ എതിർഭാഗത്ത്‌ നിന്നും നടന്ന് വരുന്നത്‌ കണ്ടു. ഒരൽപം പൊങ്ങച്ചത്തിന്റെ അസുഖം ഉണ്ടെന്നതൊഴിച്ചാൽ സരളച്ചേച്ചിയും ലക്ഷണമൊത്ത നാട്ടിൻപുറത്ത്കാരി തന്നെ.&lt;br /&gt;&lt;br /&gt;ഈ രണ്ട്‌ പെണ്ണുങ്ങളും മുഖാമുഖം കണ്ട്‌ മുട്ടിയത്‌ നമ്മുടെ വീട്ടിന്റെ മുന്നിലും.&lt;br /&gt;&lt;br /&gt;മുകളിലിരുന്ന് അവരെ നോക്കുമ്പോൾ, വില്യംസ് സഹോദരിമാരെപ്പോലെ നല്ല നിറമുള്ള രണ്ട് പെണ്ണുങ്ങൾ!.&lt;br /&gt;&lt;br /&gt;പതിവ് നാട്ട്‌ വർത്തമാനങ്ങൾ തുടങ്ങിയ ഉടൻ തന്നെ അവരുടെ വിഷയം ആയിടെ അവിടെ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിയ ഒരു പെൺകുട്ടിയെക്കുറിച്ചായി.&lt;br /&gt;&lt;br /&gt;വീട്ടിലോ മുറ്റത്തോ മറ്റാരുമില്ലാതിരുന്നതു കൊണ്ട്‌ മാവിൽ നിന്നുമിറങ്ങിയാലോ എന്ന് കരുതിയ ഞാൻ വിഷയം ഇതാ‍യതു കൊണ്ട് മാത്രമാണ് കുറച്ച് നേരം അവിടെയിരുന്ന് ശ്രദ്ധിക്കാമെന്ന് വിചാരിച്ചത്. അല്ലാതെ നമുക്കീ പരദൂഷണം കേൾക്കുന്നത് അത്ര ഇഷ്ടമായിട്ടൊന്നുമല്ല !&lt;br /&gt;&lt;br /&gt;ഗോമതിയമ്മ: “എവളുമാർക്കൊക്കെ എന്തിന്റെ കൊഴപ്പോണ്? തള്ളേം തന്തേം കഷ്‌ടപ്പെട്ട് വളർ‌ത്തി ഒരു പരുവമാക്കുമ്പോഴേക്ക് ഏവന്റേങ്കിലും കൂടെ ഒരു എറങ്ങിപ്പോക്ക്“&lt;br /&gt;&lt;br /&gt;സരളച്ചേച്ചി: “പ്രേമം എന്ന് പറഞ്ഞാലേ അങ്ങനെയല്ലേ? ഈ പ്രാ‍യത്തിൽ അങ്ങനെയേ തോന്നൂ.“&lt;br /&gt;&lt;br /&gt;&lt;br /&gt;ഗോമ: “എന്ന് പറഞ്ഞാലെന്താ? ഇത്രയും കാലം വളർത്തുന്ന മാതാപിതാക്കൾക്കു ഒരു വിലയുമില്ലേ?“&lt;br /&gt;&lt;br /&gt;&lt;br /&gt;സര: “ ആരെങ്കിലും ഇന്നേവരെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്‌തിട്ടുണ്ടോ?, പ്രേമിക്കുന്നവർ തമ്മിൽ ഒന്നിക്കാൻ കഴിയാതിരിക്കുമ്പോഴല്ലേ സ്വയം ചാവുന്നത്?&lt;br /&gt;&lt;br /&gt;ഗോമ: ഇന്നലെക്കാണുന്ന ഒരുത്തന്റെ/ഒരുവളുടെ കൂടെ ഇറങ്ങിപ്പോകുന്നവർ, മാതാപിതാക്കൾ അവർക്കു കൊടുത്തിരുന്ന സ്നേഹത്തിന്റെ അളവ്‌ എത്രയായിരുന്നെന്ന്‌ മനസിലാക്കുന്നത്‌ അവരും ഇതുപോലെ അച്ചനും അമ്മയും ഒക്കെ ആകുമ്പോഴായിരിക്കും. മനസിലാക്കിയാലും ഇല്ലെങ്കിലും ഇതും വല്ല ആറ്റിലോ കടലിലോ ചത്ത്‌ പൊങ്ങാതെ ജീവിച്ചാ മതിയാരുന്ന്‌“"&lt;br /&gt;&lt;br /&gt;കുറച്ച്‌ നാൾ മുമ്പ്‌ ആറ്റിങ്ങലിന്റെ സ്വന്തം സൂയിസൈഡ്‌ പോയിന്റെന്ന്&lt;br /&gt;പറയാവുന്ന പൂവമ്പാറ പാലത്തിൽ നിന്നും ചാടി മരിച്ച കമിതാക്കളെക്കുറിച്ചോർത്താണ്‌ അവർ അപ്രകാരം സംസാരിച്ചത്‌.&lt;br /&gt;&lt;br /&gt;സംസാരത്തിന്റെ തുടക്കം ഇങ്ങനെ ആയിരുന്നെങ്കിലും അത് പിന്നെ പ്രേമത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമുള്ള ഒരു ചർച്ചയായി മാറി. അവരുടെ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു.&lt;br /&gt;&lt;br /&gt;ശരിയാണ്‌ പ്രേമത്തിന്‌ കണ്ണില്ല, എന്തും ചെയ്യാൻ തോന്നും. പക്ഷെ&lt;br /&gt;ഇറങ്ങിപ്പോയാൽ അന്തസായി ജീവിക്കണം. അല്ലാതെ ഭീരുക്കളെപ്പോലെ ചാവുകയല്ല വേണ്ടത്‌. അതിന്‌ ചങ്കുറപ്പില്ലാത്തവൻ പ്രേമിക്കാൻ നിൽക്കരുത്‌.&lt;br /&gt;&lt;br /&gt;കൌമാരവും യൌവനവും കത്തിക്കയറുമ്പോൾ “നീയില്ലെങ്കിൽ ഞാനില്ല, ഞാനില്ലെങ്കിൽ നീയും വേണ്ട, എന്ന് ചിന്തിപ്പിക്കുന്നത് പ്രേമമല്ല, വെറും കാമം മാത്രമാണ്. ഇവരെ പറയുന്നതും 'കാമുകീകാമുകന്മാർ" എന്നല്ലേ, അല്ലാതെ "പ്രേമുകീപ്രേമുകന്മാർ" എന്നല്ലല്ല്ലോ?&lt;br /&gt;&lt;br /&gt;കാമനൈരാശ്യത്തിൽ ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിച്ച് മരിക്കാമെന്നും അതിലൂടെ ആത്മാക്കൾ ഒന്നാകും എന്നാണ് ധരിച്ച് വെച്ചിരിക്കുന്നതെങ്കിൽ അത്&lt;br /&gt;തികഞ്ഞ വിഡ്ഡിത്തം മാത്രമല്ലെ?&lt;br /&gt;&lt;br /&gt;പ്രേമം അനശ്വരമാകുന്നത് ജീവിക്കുമ്പോഴാണ്, അല്ലാതെ കെട്ടിത്തൂങ്ങിയോ പുഴയിൽ ചാടിയോ വിലപ്പെട്ട ജീവിതം നഷ്ടപ്പെടുത്തിയിട്ട് അതിന്റെ പിറ്റേന്ന്‌ തലയോട്ടിയും വെട്ടിപ്പിളർന്ന് നെഞ്ചും വയറും കുത്തിക്കീറി തലച്ചോറും കുടൽമാലയും കരളുമെല്ലാം വലിച്ച് വാരി പുറത്തേയ്ക്കിട്ട് പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴല്ല.&lt;br /&gt;&lt;br /&gt;“ഏതൊരു തീരുമാനമെടുക്കുന്നതിനു മുമ്പും രണ്ട്‌ വട്ടം ചിന്തിച്ചാൽ അവനവനു തന്നെ നല്ലത്‌”&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്ന് പറഞ്ഞ്‌ കൊണ്ട്‌ ആ ചർച്ച അവിടെ അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;അവരുടെ കാഴ്‌ചപ്പാടുകളിൽ നമുക്കും പൂർണ യോജിപ്പ്‌ തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;ഒടുവിൽ സരളച്ചേച്ചി അഭിമാനത്തോടെയും ഒരൽപം അഹങ്കാരത്തോടെയും ഇങ്ങനെ പറയുന്നത് കേട്ടു.&lt;br /&gt;&lt;br /&gt;"എന്തായാലും ഞാനും രണ്ട്‌ മൂന്ന്‌ മക്കളെ വളർത്തി, അവരൊന്നും ആരേം കൂടെ ഒളിച്ചോടിപ്പോയില്ല, അവൾമാർക്കൊന്നും ആരും ഇതുവരെ കത്തും കൊടുത്തില്ല. മക്കളെയൊക്കെ വളർത്തേണ്ടത്‌ പോലെ വളർത്തിയാൽ ഒരു കുഴപ്പവുമുണ്ടാകില്ല”&lt;br /&gt;&lt;br /&gt;അത്‌ കേട്ട്‌ ഒരു നിമിഷം എന്തൊ ആലോചിച്ച്‌ നിന്ന ഗോമതിയമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;"അത്‌ പിന്നെ, കരിങ്കുറ്റി പോലിരിക്കുന്ന നിന്റെ മോൾക്ക്‌ ആര്‌ കത്ത്‌ കൊടുക്കണത്?"&lt;br /&gt;&lt;br /&gt;കുറച്ച് നേരത്തേയ്ക്ക്‌ അവിടമാകെ നിശബ്ദതയായിരുന്നു.&lt;br /&gt;&lt;br /&gt;ഇവരുടെ സംഭാഷണവും ശ്രദ്ധിച്ച്, പതിവിൽകൂടുതൽ നേരം ഇരുന്നിട്ടാ‍ണോ എന്തോ, ഇതേ സമയം മാവിന്റെ എതോ ചില്ലകളിൽ ഇരുന്ന പുളിയെറുമ്പ് (നീറ്) കൂട്ടത്തോടെ നമ്മുടെ സ്ഥാനത്തും അസ്ഥാനത്തും ഒക്കെ ആക്രമണം തുടങ്ങിയിരുന്നു. കടിയേറ്റ വെപ്രാളത്തിനിടെ മാങ്ങ നിറച്ച ചാക്കുമായി മരക്കൊമ്പിൽ തൂങ്ങിയും നിരങ്ങിയുമൊക്കെ താഴേക്ക് ചാടി.&lt;br /&gt;&lt;br /&gt;അപ്പോൾ യാതൊന്നും അറിയാത്തവളായി, ഒന്നും കാണാത്തവളായി, കേൾക്കാത്തവളായി സരളച്ചേച്ചി എന്തോ മുറുമുറുത്ത് കൊണ്ട് നടന്നു പോകുന്നത് കണ്ടു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-3005807174509479602?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/3005807174509479602/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=3005807174509479602' title='37 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/3005807174509479602'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/3005807174509479602'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/07/blog-post.html' title='മാമ്പൂ കണ്ടും മക്കളെ കണ്ടും.....'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-5832874974092478881</id><published>2009-06-16T13:24:00.003+04:00</published><updated>2009-06-16T14:28:42.190+04:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>കൂകിപ്പായും തീവണ്ടി</title><content type='html'>&lt;p&gt;1970-കളിലെ മഞ്ഞുള്ള ഒരു പ്രഭാതത്തിൽ പഞ്ചാബിലെ പട്യാലയിലെ മിലിട്ടറി ക്യാമ്പിലേക്ക് പോകാനാണ് ഒരു മലയാളി ജവാൻ തന്റെ ഭാര്യയും ഒന്നരവയസുള്ള മകനുമായി തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ചത്.&lt;br /&gt;&lt;br /&gt;ജീവിതത്തിൽ ആദ്യമായാണ് മണ്ണ് ചവിട്ടിക്കുഴച്ച് കെട്ടിയുയർത്തിയ കുറെ ഓലപ്പുരകളും ചെമ്മൺ നടപ്പാതകളുമുള്ള വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത തന്റെ കുഗ്രാമത്തിലെ താളിമാവുകളോടും, താഴമ്പൂക്കളൊടും, ചെറുതോടുകളോടും വയലേലകളോടും പറങ്കിമാവുകളൊടും, മൊട്ടക്കുന്നുകളൊടും ഒക്കെ ഗുഡ്‌ബൈ പറഞ്ഞു ആ ഇരുപതുകാരി അമ്മ ഒരു ദൂരയാത്രയ്ക്ക് ഒരുങ്ങുന്നത്.&lt;br /&gt;&lt;br /&gt;ഒപ്പം കൊണ്ട് പോയ മാങ്ങ അച്ചാറ്, അരിമാവ്, മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ സകലമാന പലവ്യജ്ഞനങ്ങളൂം, ചീനി മാവ്‌ (അവലോസ് പൊടി), അവലോസുണ്ട, അരിമുറുക്ക്, അച്ചപ്പം ആറ്റിങ്ങലെ ‘ഗംങ്ങാരൻ‘ വൈദ്യന്റെ പലവിധത്തിലുള്ള തൈലങ്ങൾ, കഷായങ്ങൾ, ധാന്വന്തരം കുഴമ്പ്, കുളിച്ചിട്ട് തലയിൽ തടകാൻ രാസ്‌നാദിപ്പോടി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ അന്നത്തെ ഒരു കുടുബജീവിതം കെട്ടിപ്പടുക്കുവാൻ വേണ്ട സകല സാമഗ്രികളും അടങ്ങിയ ആറേഴ് പെട്ടികളും ആയാണ് കടയ്കാവൂർ റയിൽവേ സ്റ്റേഷനിൽ നിന്നും കൽക്കരിവണ്ടി കയറിയത്.&lt;br /&gt;&lt;br /&gt;അകലെ, വേഗത്തിൽ നീങ്ങിമാറുന്ന തെങ്ങുകളെയും വയലുകളെയും കായലുകളെയും പിന്നിലാക്കി തീവണ്ടിയുടെ ചിന്നംവിളിയുടെ അകമ്പടിയോടെ അഞ്ച് ദിവസത്തേയ്ക്കുള്ള ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.&lt;br /&gt;&lt;br /&gt;രണ്ട് ദിവസമൊക്കെ കഴിഞ്ഞ് പേരറിയാത്ത ഏതൊ ഒരു നാടിലൂടെ ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ, ഉച്ചനേരത്ത് എങ്ങനെയോ കുഞ്ഞ് വാതിലിനടുത്തേയ്ക്ക് പോയി. ചെറുമയക്കത്തിലായിരുന്ന മാതാവ് ഞെട്ടിയുണർന്ന് നോക്കുമ്പോൾ കുട്ടി വാതിലിനടുത്ത് എത്തിക്കഴിഞ്ഞിരുന്നു. &lt;/p&gt;&lt;p&gt;&lt;br /&gt;ഒരു നിമിഷം ആകെ അന്ധാളിച്ചുപോയ അവർ നൊടിയിടയിൽ ഓടിവന്ന് കുഞ്ഞിനെ കോരിയെടുത്തു.&lt;br /&gt;&lt;br /&gt;അല്പം കൂടി വൈകിയിരുന്നെങ്കിൽ, ആ സമയം കുഞ്ഞിനെ എടുത്തിട്ടില്ലായിരുന്നെങ്കിൽ ‘അന്ന്യൻ’ സിനിമയിൽ അവസാന സീനിൽ വിക്രം കാണിക്കുന്ന ‘അക്രമ’ത്തിൽ ഒരാൾ ട്രെയിനിൽ നിന്നും താഴേക്ക് വീഴുമ്പൊലെ ആ കുഞ്ഞും വീണുപോകേണ്ടതായിരുന്നു. ഭാഗ്യം! അതുണ്ടായില്ല.&lt;br /&gt;&lt;br /&gt;പിന്നെ പാലങ്ങളിലെ മുഴക്കത്തെയും തുരങ്കങ്ങളിലെ ഇരുട്ടിനെയും നിശബ്ദതയെയും പേടിച്ച് അങ്ങനെ, ചെറിയ ഡിസ്പോസിബിൾ മൺപാത്രത്തിലെ ചായയൊക്കെ കുടിച്ച് അവർ യാത്ര തുടർന്നു.&lt;br /&gt;&lt;br /&gt;ഒടുവിൽ പഞ്ചാബിന്റെ ബോർഡറിനടുത്തുള്ള ‘അംബാല‘ എന്ന സ്ഥലത്തെത്തി, സ്റ്റേഷനിൽ പെട്ടികളെല്ലാം കൂട്ടിയിട്ട് അവിടെ കുറെ നേരം റെസ്റ്റ് ചെയ്തു. എന്തുകൊണ്ടെന്നാൽ അവിടെ നിന്നും മറ്റൊരു ട്രെയിനിലാണ് പിന്നെ യാത്ര ചെയ്യേണ്ടത്.&lt;br /&gt;&lt;br /&gt;അല്പനേരം മാത്രമെ തങ്ങൾക്കുള്ള ട്രെയിൻ അവിടെ നിറുത്തുകയുള്ളൂ എന്നും അതിനാൽ ട്രെയിൻ വന്നാലുടൻ തന്നെ സാധനങ്ങളെല്ലാം കയറ്റേണ്ടതു കൊണ്ട് തൊട്ടടുത്ത വാതിലിലൂടെ കുഞ്ഞിനെയും കൊണ്ടു വണ്ടിയിൽ കയറിക്കൊള്ളണമെന്ന്‌ കണവൻ പറഞ്ഞ് പഠിപ്പിച്ചിരുന്നു.&lt;br /&gt;&lt;br /&gt;പോകേണ്ട ട്രെയിൻ അടുത്തെത്തിയപ്പോഴേക്കും കുഞ്ഞ് ശക്തമായ നിലയിൽ നിലവിളിയും തുടങ്ങി. വളരെ തിരക്കുള്ള സമയമായതിനാൽ പട്ടാളം എത്രയും വേഗം തന്റെ ‘സ്ഥാവരജംഗമ’ വസ്തുക്കൾ തീവണ്ടിയിലേക്ക് എടുത്ത് കയറ്റുന്ന ശ്രദ്ധയിലുമായിരുന്നു.&lt;br /&gt;&lt;br /&gt;കുട്ടിയെ വാ….വൊ…. എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനിടെ ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. ഒപ്പം നടന്നെങ്കിലും വേഗത കൂടിത്തുടങ്ങിയതിനാൽ കയറാൻ കഴിഞ്ഞില്ല. അങ്ങനെ അമ്മയും കുഞ്ഞും പുറത്തും പിതാവ്‌ അകത്തുമായി.&lt;br /&gt;&lt;br /&gt;പറഞ്ഞതനുസരിച്ച് കയറിയിട്ടുണ്ടാകുമെന്ന് കരുതി ജവാൻ തന്റെ പെട്ടികളെല്ലം സീറ്റിനടിയിലും മറ്റുമൊക്കെ ഒതുക്കി വെച്ചിട്ട് കുഞ്ഞിനെ കിടത്താൻ തടിസീറ്റിൽ ഒരു ബെഡ്‌ഷീറ്റ് ഒക്കെ വിരിച്ചിട്ട് നോക്കുമ്പോൾ തള്ളയുമില്ല, പുള്ളയുമില്ല.&lt;br /&gt;&lt;br /&gt;ആ ബോഗി മുഴുവനും ഓടിനടന്ന് സേർച്ച് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇവിടെ സ്റ്റേഷനിൽ പേടിച്ചരണ്ട് പച്ച മലയാളത്തിൽ വാമഭാഗം ശബ്ദം കുറച്ചും കുഞ്ഞ്‌ വോളിയം കൂട്ടിയും കരയുകയായിരുന്നു.&lt;br /&gt;&lt;br /&gt;മലയാളം അറിയാവുന്നവർ ആരും തന്നെ അപ്പോൾ ആ ഏരിയായിൽ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;കടുകെണ്ണയുടെ മണമുള്ള ആ അന്തരീക്ഷത്തിൽ ചിലർ വന്ന് “ക്യാ ഹുവാ“ എന്നൊക്കെ ചോദിച്ച് കൊണ്ടിരുന്നെങ്കിലും “വണ്ടി പോയി“ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ആർക്കും ഒന്നും മനസിലായില്ല.&lt;br /&gt;&lt;br /&gt;ഒടുവിൽ ആംഗ്യഭാഷയെക്കാൾ നല്ലൊരു ഭാഷ മറ്റൊന്നുമില്ലാ എന്ന് തിരിച്ചറിഞ്ഞ മാതാവ് ഇടത് കൈ കൊണ്ട് കുഞ്ഞിനെ മാറോടണച്ച് വലത് കൈ കൊണ്ട് മുദ്രകൾ കാണിച്ച് തുടങ്ങി. എന്നിട്ടും ഫലം മാഫി! ഇതിനിടയിൽ ആംഗ്യഭാഷയ്ക്ക് ഒരു കൈ മാത്രം പോരാ എന്ന സത്യവും ആ മാതൃഹൃദയം മനസിലാക്കി.&lt;br /&gt;&lt;br /&gt;ഒരു നഗരത്തിൽ, ആൾക്കൂട്ടത്തിൽ തനിയെ അകപ്പെട്ട് പറയുന്നതൊന്നും മനസിലാക്കാൻ കഴിയാത്ത ഒരു സമൂഹത്തിനു് മുമ്പിൽ പകച്ച് നിൽക്കുക എന്ന അവസ്ഥ ലോകത്തൊരാൾക്കും അനുഭവിക്കേണ്ടി വരരുതേ എന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;അല്പം കഴിഞ്ഞപ്പോൾ മഹാഭാഗ്യം ഒരു മലയാളി നഴ്സിന്റെ രൂപത്തിൽ അവിടെ അവതരിക്കുകയും മരുഭൂമിയിൽ ദാഹിച്ച് വലഞ്ഞ് നിന്നപ്പോൾ മരുപ്പച്ച കണ്ട പോലെ അവരോട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;അതേ സമയം ഒരു ബോഗി മുഴുവനും സേർച്ചിംഗ് കഴിഞ്ഞപ്പോൾ, തന്റെ ഭാര്യയും കുഞ്ഞും അബ്‌സ്കോണ്ടിംഗ് എന്ന സത്യം മനസിലാക്കി ഒരു നിമിഷം തലയിൽ കൈവെച്ച് അവിടെയിരുന്ന ജവാന്റെ പിന്നിടുള്ള നീക്കങ്ങൾ വളരെ പെട്ടെന്ന് ആയിരുന്നു.&lt;br /&gt;&lt;br /&gt;അതായത് കുറച്ച് ദൂരം ട്രെയിൻ ഓടിക്കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും തെരച്ചിൽ മതിയാക്കി ജയന്റെ സ്റ്റൈലിൽ ചങ്ങല പിടിച്ച് ഒരു വലിയായിരുന്നു, ട്രെയിൻ സാവധാനം നിശ്ചലമായി.&lt;br /&gt;&lt;br /&gt;അപ്പോഴേയ്ക്കും ട്രെയിൻ നിന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കിയ സ്റ്റേഷൻ ജീവനക്കാർ റെയിൽ പാളത്തിലെ റിപ്പയർ വർക് നോക്കാനായി ഓടിച്ച് പോകുന്ന ആ പെട്ടിക്കൂട് പോലുള്ള വണ്ടിയിൽ അമ്മയെയും കുഞ്ഞിനെയും ഇരുത്തി ട്രെയിൻ കിടക്കുന്ന സ്ഥലത്തേയ്ക്ക് യാത്രയായി.&lt;br /&gt;&lt;br /&gt;ഇലക്ഷൻ ജയിച്ച് വരുന്ന രാഷ്ട്രീയനേതാവിനെ പോലെ തുറന്ന വാഹനത്തിൽ പാളത്തിലൂടെ പോകുമ്പോൾ എന്തുകൊണ്ട് ട്രെയിൻ നിറുത്തി എന്നറിയുവാനായി മിക്കവാറും യാത്രക്കാർ പുറത്തിറങ്ങിയും വാതിൽകമ്പിയിൽ തൂങ്ങിയും നോക്കി നിൽക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;കണവനെ കണ്ടു, സന്തോഷം പങ്കു വെച്ചു. ഇൻഡ്യൻ റെയിൽവേയോടും ജീവനക്കാരോടും ആ നാട്ടുകാരോടും അവർ കുടുംബസമേതം നന്ദി പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരോട് യത്രാപരിപാടിക്കിടയിൽ തടസം നേരിട്ടതിൽ ഖേദവും പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഒടുവിൽ കാര്യം മനസിലാക്കി അവിടെ നിന്നവരും ബോഗിയിലുള്ളവരുമെല്ലാം ഒരുമിച്ച് സന്തോഷത്തോടെ യാത്ര തുടർന്നു.&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-5832874974092478881?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/5832874974092478881/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=5832874974092478881' title='42 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/5832874974092478881'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/5832874974092478881'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/06/blog-post.html' title='കൂകിപ്പായും തീവണ്ടി'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>42</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-8911936837589424957</id><published>2009-05-26T09:15:00.005+04:00</published><updated>2009-05-26T20:57:19.646+04:00</updated><title type='text'>വൃത്തിയ്ക്ക്‌.... ലോഷൻ</title><content type='html'>&lt;p&gt;ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പതിവ് പനിക്കാലം.&lt;br /&gt;&lt;br /&gt;ആദ്യം കുറെ ദിവസങ്ങൾ പാരസെറ്റ-മോളെക്കൊണ്ട് വല്ലതും നടക്കുമോയെന്ന് നോക്കിയിരുന്നവരിൽ പലരും, ഡെങ്കു, ഗുനിയ, എലി – ഇത്യാദി പേരുകളിലും ഇനിയും റിലീസാകാനിരിക്കുന്ന മറ്റു പല പേരുകളിലും ഉൽകണ്ഠാകുലരായി ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോഴേ ആശുപത്രിയിലേക്കു് ഓടിക്കൊണ്ടിരുന്ന ഇക്കാലത്ത് തന്നെയാണ്,&lt;br /&gt;&lt;br /&gt;ഒരു സുഹ്രുത്തിന്റെ നിർദേശപ്രകാരം കൊതുകുകളെ നശിപ്പിക്കുന്ന, ഈച്ചകളെ അകറ്റുന്ന, പരിസരം വൃത്തിയായി സൂക്ഷിക്കാനുപകരിക്കുന്ന, ബാത്ത്-റൂമുകൾ അണുവിമുക്ത്മാക്കാനുതകുന്ന ഉൽ‌പ്പന്നങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കച്ചവട സാധ്യതകളെക്കുറിച്ചും ചിന്തിച്ച് കൊണ്ട് ഒരു ബിസിനസ് സംരംഭവുമായി ഇറങ്ങിയാലോ എന്നു് ‘ഞങ്ങ’ വിചാരിക്കുന്നത്.&lt;br /&gt;&lt;br /&gt;‘ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ കുബുസ് മാത്രം“ എന്ന കുറേക്കാലത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ സ്ഥിരമായി എന്തെങ്കിലും ചെറിയ ബിസിനസ് ഒക്കെ ചെയ്‌ത് കുടുംബത്തോടൊപ്പം ജീവിക്കണമെന്ന ഒരു ശരാശരി മലയാളിയുടെ ആഗ്രഹം കൂടിയായിരുന്നു അത്.&lt;br /&gt;&lt;br /&gt;പല കമ്പനികളുടെയും പ്രൊഡക്റ്റുൾ വിപണിയിൽ സുലഭമാണെങ്കിൽ തന്നെയും പാലിന്റെ നിറവും മുല്ലപ്പൂവിന്റെയോ അല്ലെങ്കിൽ പുൽത്തൈലത്തിന്റെയോ മണവുമുള്ള,&lt;br /&gt;ഒരു തനി നാടൻ ലോഷൻ നിർമാണവിതരണത്തിനാണ് നമ്മൾ ഇറങ്ങിത്തിരിച്ചത്.&lt;br /&gt;&lt;br /&gt;ഇതിനു പിന്നിൽ സാമൂഹ്യസേവനം എന്നതും ചെറിയ അളവിൽ മനസിലുണ്ടായിരുന്നെങ്കിലും ആത്യന്തികലക്ഷ്യം അരിവാങ്ങൽ തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെയാണ് സുഹൃത്ത്‌ ഷാജി മുഖേന ഇതിന്റെയൊക്കെ “റാ-മറ്റീരിയത്സ് വിത് ഫോർമുല“ എത്തിച്ച് തരാമെന്നേറ്റ തിരുവനന്തപുരത്തുള്ള തമ്പിയണ്ണനെ പരിചയപ്പെടുന്നത്.&lt;br /&gt;&lt;br /&gt;ഉണ്ടാക്കുന്ന വിധവും മറ്റു കാര്യങ്ങളുമെല്ലാം തമ്പിയണ്ണൻ വിശദീകരിച്ചു തന്നു. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞ മിനറൽ വാട്ടറിന്റെ ബോട്ടിലിൽ നിറച്ച് പുതിയ അടപ്പിട്ട് ലോഷന്റെ പ്രത്യേകം ഉണ്ടാക്കിയ സ്റ്റിക്കറ് ഒട്ടിച്ച് വേണം വിതരണം നടത്താൻ. താല്കാലിക സ്റ്റിക്കറിൽ ബ്രാന്റ് നെയിമോ അഡ്രസ്സോ ഒന്നും ഉണ്ടായിരുന്നില്ല. “പെർഫ്യുംഡ് ലോഷൻ” എന്ന് മാത്രമെ അതിൽ പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ.&lt;/p&gt;&lt;p&gt;ഒരു കമ്പനി തുടങ്ങുമ്പോൾ നമ്മുടെ ബ്രാന്റ്നെയിമും അഡ്രസും അതിൽ വേണ്ടേ എന്ന ചൊദ്യത്തിനു് “ആദ്യം ഇത് വെച്ച് തുടങ്ങിയിട്ട് കുറച്ച് ആൾക്കാരെല്ലാം ഉപയോഗിച്ച് അഭിപ്രായമൊക്കെ അറിഞ്ഞിട്ട് പിന്നെ ലൈസൻസ്‌ ഒക്കെ എടുത്ത് ബ്രാന്റ്നെയിമൊക്കെ ഇട്ട് ഇറക്കാമെന്നായിരുന്നു തമ്പിയണ്ണൻ പറഞ്ഞത്. അങ്ങനെയല്ലായെങ്കിൽ ഭീമമായ ഒരു തുക ഇപ്പോൾ തന്നെ മുടക്കേണ്ടിവരുമെന്നത് കൊണ്ട് അപ്രകാരം നീങ്ങാമെന്ന് വെച്ചു.&lt;br /&gt;&lt;br /&gt;ബോട്ടിലിന്റെയും സ്റ്റിക്കറിന്റെയും ലഭ്യത ഉറപ്പ് വരുത്തിയെങ്കിലും പലവിധ സംശയങ്ങൾ മനസിലേക്ക് കടന്നു വന്നു.&lt;br /&gt;&lt;br /&gt;“ഇതുണ്ടാക്കിയാൽ അതിന്റെ ക്വാളിറ്റി ടെസ്റ്റ് ചെയ്യാൻ വല്ല ലബോറട്ടറിയും ഉണ്ടോ നമ്മുടെ നാട്ടിൽ?“&lt;br /&gt;&lt;br /&gt;തമ്പി: “ഇതെന്തോന്ന് രക്തോ മൂത്രോ വല്ലോം ആണാ, ലബോറെട്ടാറീല് റ്റെസ്റ്റ് ചെയ്യാൻ?”&lt;br /&gt;&lt;br /&gt;“അതല്ല, നമ്മൾ ഇപ്പൊ ഒരു സാധനം, പ്രത്യേകിച്ചും വീടുകളിലൊക്കെ ഉപയോഗിക്കാനുള്ളതല്ലെ? അപ്പൊ, അതിന്റെ ഗുണവും ദോഷവും ഉപയോഗയോഗ്യമാണോ എന്നുമൊക്കെ എങ്ങനെയാ തിരിച്ചറിയുന്നത്?”&lt;br /&gt;&lt;br /&gt;ഇതു വരെ ചോദിച്ചതിനും ഇനി ചോദിക്കാൻ സാദ്ധ്യതയുള്ളതുമായ സകലമാന സംശയങ്ങൾക്കുമുള്ള മറുപടിയെന്നോണം തമ്പിയണ്ണൻ ശബ്‌ദമുയർത്തി ഇങ്ങനെ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ ..അമ്മച്ചിയാണെ ഇതു നല്ല സൂപ്പറ് സാധനോണ് ..”&lt;br /&gt;&lt;br /&gt;പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല.&lt;br /&gt;&lt;br /&gt;എല്ലാം സംശയവും തീർത്തിട്ട് ഒന്നും തുടങ്ങാൻ കഴിയില്ല എന്നു ഷാജി പറയുകയും കൂടി ചെയ്‌തപ്പോൾ എന്തായാലും ഒരു കൈ നോക്കാമെന്ന് തന്നെ വെച്ചു.&lt;br /&gt;&lt;br /&gt;വീടിന് ചേർന്നുള്ള ചായ്പ്, താൽക്കാലിക ഫാക്റ്ററി ആയി രൂപം കൊണ്ടു., പറഞ്ഞതിൻ പ്രകാരം പ്രൊഡക്ഷനും തുടങ്ങി. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ 2-3 മണിക്കൂറിനുള്ളിൽ തന്നെ 40 ബോട്ടിലോളം നിറച്ചു.&lt;br /&gt;&lt;br /&gt;പരിചയക്കാർക്കെല്ലാം ഓരോ ബോട്ടിൽ ഫ്രീ ആയി കൊടുത്തു. &lt;/p&gt;&lt;p&gt;ഉപയോഗിച്ചവർക്കെല്ലാം സന്തോഷം, സംതൃപ്‌തി. എല്ലാവരും ഒരേ സ്വരത്തിൽ നല്ല അഭിപ്രായം പറഞ്ഞപ്പോൾ നമ്മുടെ ആത്മവിശ്വാസവും വർദ്ധിച്ചു.&lt;br /&gt;&lt;br /&gt;ആയിടയ്ക്ക് ഒരു സ്വപ്നവും കണ്ടു. കോട്ടും സ്യൂട്ടും ചെറിയ ബ്രീഫ്കെയ്സുമായി BMW കാറിൽ വന്നിറങ്ങിയിട്ടു് നാട്ടിലെ നമ്മുടെ സ്വന്തം ബിൽഡിംഗിലെ പത്താമത്തെ നിലയിലുള്ള ഓഫീസിലെ കാബിനിലേക്ക് അതിവേഗം നടന്ന് പോകുമ്പോൾ ഇരുവശത്തു നിന്നും നമ്മുടെ ജീവനക്കാർ ഓരോരുത്തരായി ഇരിപ്പിടത്തിൽ നിന്നും ആസനം ഒരല്പമുയർത്തി “ഗുഡ് മോണിംഗ് സർ” “ഗുഡ് മോണിംഗ് സർ” എന്ന് പറയുന്നതായിരുന്നു. ഏർലി മോർണിംഗിൽ കണ്ടതുകൊണ്ട് പിന്നെ ബിസിനസിന്റെ വിജയസാദ്ധ്യതയെക്കുറിച്ച് ഒരു സംശവുമുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;വിപണനം ആയിരുന്നു അടുത്ത കടമ്പ. ഒറ്റയ്ക്ക് അത് നടത്താൻ പറ്റില്ലാ എന്നു് മനസിലായി. കാരണം, ‘സ്വന്തം നാട്ടിൽ‘ ലോഷൻ കുപ്പിയുമായിട്ടൊക്കെ കടകളിലും വീടുകളിലും കയറിയിറങ്ങുക എന്നതൊക്കെ ‘കുറച്ചിലല്ലേ‘?! കുറെക്കാലം ഗൾഫിലൊക്കെ നിന്നിട്ട് വന്നതാണ്. ‘ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തിൽ കെട്ടാ‍ൻ‘ പറ്റുമോ?&lt;br /&gt;&lt;br /&gt;മാത്രവുമല്ല, മാർക്കറ്റിംഗാണല്ലോ ഏതൊരു ബിസിനിസിന്റെയും വിധി നിർ‌ണയിക്കുന്നത്. ആയതിനാൽ അതിന് വേണ്ടി രണ്ട് “യംഗ് ബ്ലഡി” നെ അപ്പോയിന്റ് ചെയ്‌തു.&lt;br /&gt;&lt;br /&gt;ഓരോ ബോട്ടിലിനോടൊപ്പവും ഫ്രീയായി കൊടുക്കാൻ മറ്റൊന്നുമില്ലാത്തതു കൊണ്ട് ചില ഉപദേശങ്ങൾ കൊടുക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തു. കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമാകുമെന്നതിനാൽ ടെറസിന്റെ മുകളിലും, പുരയിടത്തിൽ കിടക്കുന്ന ചിരട്ടകളിലും മറ്റൂം, അതുപോലെ കന്ന്കാലികളെ കെട്ടുന്ന സ്ഥലങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണമെന്നതായിരുന്നു പ്രധാന ഉപദേശം.&lt;br /&gt;&lt;br /&gt;അങ്ങനെ, കുറേ ദിവസങ്ങൾ ചില്ലറ പ്രൊഡക്ഷനും വിതരണവുമൊക്കെയായി കടന്നു പോയി. ഒരു അൾസേഷൻ പട്ടിയെ വളർത്തിയിരുന്ന പാപ്പി ചേട്ടൻ മാത്രം അതിനെ കുളിപ്പിക്കാനായി സ്ഥിരമായി ഇതു വാങ്ങിച്ചു. അല്ലാതെ വലിയ മെച്ചമൊന്നും കാണുന്നില്ല. ഫ്രീ ആയിട്ട് കൊടുത്തപ്പോൾ നല്ല അഭിപ്രായം പറഞ്ഞവരും പിന്നെ കാശ് തന്ന് വാങ്ങിക്കുന്നുമില്ല, നാട്ടിൽ എല്ലാവരും പട്ടിയെ വളർത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചെങ്കിലും അതിനായി പ്രാർത്ഥിച്ചെങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;ബിസിനസ്‌ മാന്ദ്യത്തിനു വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന്, പല പല പേരുകളിലും ചെറുകവറുകളിൽ മിക്കവാറും എല്ലാ കടകളിലും സുലഭമായി കിട്ടുന്ന ചില പൊടികൾ, പല്ല് തേയ്കാൻ ഉമിക്കരി എടുക്കുമ്പോലെ ഇടതുകൈയ്യുടെ ഉള്ളം കയ്യിൽ തട്ടിയിട്ട് എടുത്ത്, മുമ്പൊക്കെ ചില സ്ത്രീകൾ ബ്ലൌസിനുള്ളിലേക്ക് കാശ് തിരുകി വെയ്ക്കുന്നത് പോലെ, കീഴ്‌ച്ചുണ്ട് താഴ്ത്തി അതിനകത്തേക്ക് വെച്ചിട്ട് വായ പാതിയടച്ച് പിടിച്ച് മാത്രം എപ്പോഴും സംസാരിക്കുന്ന നമ്മുടെ ‘പാക്ക്-തീനി‘ സ്റ്റാഫുകളുടെ ഉത്തരവാദിത്വ ബോധമായിരുന്നു&lt;br /&gt;&lt;br /&gt;ഞായർ, പൊതു അവധി, ഹർത്താൽ, ടി.വി.യിൽ ക്രിക്കറ്റ് കളി , എന്നീ ദിവസങ്ങളിൽ ചോദിക്കാതെയും ചില സിനിമകൾ റിലീസാകുന്ന ദിവസങ്ങളിലും ആ ഏരിയായിൽ കല്ല്യാണങ്ങൾ ഉള്ള ദിവസങ്ങളിലും ചോദിച്ച് കൊണ്ടും ലീവ്‌ എടുക്കുന്നതിൽ അവർ ഒരു മുടക്കവും വരുത്തിയിരുന്നില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയങ്ങനെ, മുന്നോട്ട് പോകണമെങ്കിൽ നിർമാണവും വിതരണവും സ്വയം ചെയ്യേണ്ട അവസ്ഥയിലാകുകയും വളരേ നന്നായി മെലിയുകയാ‍ണെങ്കിൽ ഏത് ആനയെയും തൊഴുത്തിൽ കെട്ടാമെന്ന് മനസിലാക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;ക്രമേണ പ്രൊഡൿഷനും കുറഞ്ഞ് കുറഞ്ഞ് വന്നു. ഇടയ്ക്കൊരു ദിവസം സ്റ്റോക്ക് നോക്കിയപ്പോൾ പാല് പോലെ വെളുത്തിരുന്ന ലോഷൻ കുപ്പികളിൽ ഏഴെട്ടെണ്ണത്തിലെ ലോഷൻ വെറും പച്ചവെള്ളമായിരിക്കുന്നു. എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചു എന്നു് ഇനിയും മനസിലായിട്ടില്ല.&lt;br /&gt;&lt;br /&gt;കൂനിന്മേൽ കുരു എന്ന പോലെ അന്നേ ദിവസം പാപ്പിച്ചേട്ടന്റെ പട്ടിയും ഇഹലോകവാസം വെടിഞ്ഞു. പാമ്പ് കടിയേറ്റാണ് പട്ടി ചത്തതെന്ന് വ്യക്തമായി തെളിഞ്ഞതാണെങ്കിലും എന്റെ ലോഷനൊഴിച്ച വെള്ളത്തിൽ പതിവായി കുളിപ്പിച്ചത് കൊണ്ടാണെന്നും ചില കിംവദന്തികൾ പരന്നു.&lt;br /&gt;&lt;br /&gt;ഒന്നിന് പുറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ അരങ്ങേറിയപ്പോൾ ലോഷൻ പ്രൊഡക്ഷൻ ആന്റ് ഡിസ്ട്രിബ്യൂഷനെക്കുറിച്ച് ഒരു പുനർ‌വിചിന്തനത്തിന് സമയമായി എന്നു തോന്നിത്തുടങ്ങി.&lt;br /&gt;&lt;br /&gt;“പട്ടിയും ചത്തു ലോഷന്റെ നിറവും പോയി“, മാത്രവുമല്ല, ഒരു പനിക്കാലവും കഴിഞ്ഞു. അത് കൊണ്ട് ലോഷൻ ബിസിനിസ്‌ വ്യാവസായികമായി തുടങ്ങേണ്ടതില്ല എന്ന്‌ തീരുമാനിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;‘വീടും പരിസരവും വൃത്തിയായി സൂക്ഷിക്കൂ പകർച്ചവ്യാധികളെ അകറ്റി നിറുത്തൂ‘ എന്ന മുദ്രവാക്യവുമയി ഒരു ബിസിനസിനിറങ്ങിയത് കൊണ്ട് അപ്പോൾ മുതൽ മാലോകർ എനിക്ക് മറ്റൊരു പേർ കൂടി നൽകി.&lt;br /&gt;&lt;br /&gt;കേൾക്കുമ്പോൾ ‘ഋതിക് റോഷൻ‘ എന്ന് തോന്നിപ്പിക്കുന്ന “വൃത്തിയ്ക്ക്‌ ലോഷൻ” !! &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-8911936837589424957?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/8911936837589424957/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=8911936837589424957' title='25 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/8911936837589424957'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/8911936837589424957'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/05/blog-post_26.html' title='വൃത്തിയ്ക്ക്‌.... ലോഷൻ'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-6050794185962738567</id><published>2009-05-10T20:25:00.000+04:00</published><updated>2009-05-10T20:22:21.276+04:00</updated><title type='text'>മാതൃദിനം</title><content type='html'>&lt;p&gt;**************&lt;/p&gt;&lt;p&gt;എന്റെ ഭാര്യ ഒരാഴ്ചയായി ഉറങ്ങാൻ കിടക്കുന്നത് പുലർച്ചെ അഞ്ചു മണിയാകുമ്പോഴാണ്‌. ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണു ഇപ്പോൾ ഉറങ്ങുന്നത്‌. നാലു മാസം&lt;span class=""&gt; പ്രായമുള്ള &lt;/span&gt;രണ്ടാമത്തെ മോൾ നിറുത്താതെ കരച്ചിലാണെപ്പോഴും. മിക്കവാറും ആശുപത്രിയിലും കൊണ്ട്‌ പോകുന്നുണ്ട്‌. മരുന്ന് കൊടുക്കുന്നുണ്ടെങ്കിലും കരച്ചിലിന്‌ ഒരു കുറവുമില്ല. &lt;/p&gt;&lt;p&gt;ജോലിക്ക്‌ വരേണ്ടത്‌ കാരണം എനിക്കു ഉറങ്ങാതിരിക്കാനും വയ്യ.&lt;/p&gt;&lt;p&gt;ഒരു സഹപ്രവർത്തകൻ ഈയിടെ വളരെ സങ്കടത്തോടെ പറഞ്ഞതാണിത്‌. ഒപ്പം ഇതും കൂടി പറഞ്ഞു &lt;/p&gt;&lt;p&gt;ചെറു പ്രായത്തിൽ നമ്മുടെ അമ്മയും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും, അല്ലേ?&lt;br /&gt;**************&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;എല്ലാ അമ്മമാർക്കും "മാതൃദിനാശംസകൾ" &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-6050794185962738567?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/6050794185962738567/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=6050794185962738567' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/6050794185962738567'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/6050794185962738567'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/05/blog-post_10.html' title='മാതൃദിനം'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-1342195038492685435</id><published>2009-05-09T09:50:00.002+04:00</published><updated>2009-05-09T10:00:50.696+04:00</updated><title type='text'>പുകവലിക്കാത്തവർക്കും.....</title><content type='html'>ടീനേജ്  കാലഘട്ടത്തിന്റെ  അവസാന എപ്പിസോഡുകൾ ഓടിക്കൊണ്ടിരുന്ന നാളുകളിലൊന്നിലാണ് ശംഖുമുഖം കടപ്പുറത്ത്‌ വെച്ച്  അസ്‌തമയ സൂര്യനെ സാക്ഷിനിറുത്തി 'മൂട്ടിൽ പഞ്ഞിയില്ലാത്ത' പനാമ വലിച്ച് കൊണ്ട് സംഭവബഹുലമായ ഒരു പുകവലി ജീവിതത്തിന്  ‘ഞങ്ങ‘ തുടക്കം കുറിക്കുന്നത്.&lt;br /&gt;&lt;br /&gt;ഓൾസെയ്ന്റ്സിനടുത്തുള്ള ബന്ധുവീട് സന്ദർശനാർത്ഥം അവിടെ എത്തിപ്പെട്ടതാണ്. അന്നൊക്കെ എവിടെ നിന്ന്‌ വേണമെങ്കിലും വലിക്കാമല്ലോ, പോരാത്തതിന് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യവുമൊക്കെ വലി പലർക്കും ഒരു സ്റ്റൈലും ഫാഷനുമൊക്കെ ആയിരുന്നു താനും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;കുറഞ്ഞ കാലം കൊണ്ട്‌ പുകവലിയിൽ ഹെവി ലൈസൻസ്‌ എടുത്ത എന്റെ സമപ്രായക്കാരൻ മച്ചുനിയന്റെ 'ഇളുത്ത്‌' വലിച്ചാൽ ഓരോ നാഡി ഞരമ്പുകളിലും പൗരുഷം ത്രസിച്ച്‌ നിൽകുമെന്ന ഉറപ്പിന്റെ പിൻ‌ബലത്തിലായിരുന്നു ആദ്യ വിക്ഷേപണം.    &lt;br /&gt;&lt;br /&gt;അന്ന്‌ ‘ഇളുപ്പിന്റെ’ ശക്തി അല്പം കൂടിപ്പോയതിനാൽ തല ചുറ്റി, മണലിൽ കുറെ നേരം മലർന്ന് കിടന്ന്‌ റെസ്റ്റ് ചെയ്യേണ്ടി വന്നു വെന്ന്‌ മാത്രം!&lt;br /&gt;&lt;br /&gt;എന്തായാലും നല്ല രാശിയുള്ള വലിയായിരുന്നു അന്നത്തേത്.  പിന്നീട് തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല.&lt;br /&gt;&lt;br /&gt;കാലചക്രം കറങ്ങുന്നതിനനുസരിച്ച്‌ വലിയുടെ അളവിൽ ഗണ്യമായ മാറ്റം വന്നു കൊണ്ടിരുന്നു.  ആദ്യമൊക്കെ ആഴ്‌ചയിൽ ഒന്നോ രണ്ടോ ഒക്കെ വലിച്ചിരുന്നത്‌ രണ്ടു-മൂന്ന് വർ‌ഷത്തിനുള്ളിൽ ദിവസം 10 എണ്ണം വരെ ആകുകയും ഗൾഫിലെത്തിയപ്പോൾ 15 - 20 എന്ന റേഞ്ചിലെത്തുകയും ചെയ്തു. &lt;br /&gt;&lt;br /&gt;വളരെവേഗം തന്നെ പുകവലി ഒരു ശീലം എന്നതിനെക്കാൾ ഒരു സ്വഭാവമായി മാറി.&lt;br /&gt;&lt;br /&gt;ഇങ്ങനെ വലിച്ചാൽ “നീ കൂമ്പു വാടി ചാവൂടാ OR അറാവെലയ്ക്ക്‌  ചാവൂടാ“ എന്നൊക്കെ വേണ്ടപ്പെട്ടവരെല്ലം എപ്പോഴും സ്നേഹത്തോടെ ഓർമപ്പെടുത്തിയിരുന്നു.&lt;br /&gt;&lt;br /&gt;ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നിറുത്തുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയുന്നില്ല.  ഡിസംബർ 31-ന്  വലി നിറുത്തിയെന്ന് പ്രതിജ്ഞ ചെയ്‌തിട്ട് ജനുവരി ഒന്നിന് പൂർവാധികം ശക്തമായ നിലയിൽ പുനരാരംഭിക്കുന്ന സുഹ്രുത്തുക്കളോടൊപ്പം ചേർന്ന് വെറുതെയൊന്ന് ശപഥം ചെയ്യാൻ പോലും ഒരിക്കലും തോന്നിയില്ല.&lt;br /&gt;&lt;br /&gt;പത്രത്തിലും ചില വാരികകളിലും വരുന്ന പുകവലിയുടെ ദോഷങ്ങളെക്കുറിച്ച്‌ വായിക്കുമ്പോൾ, ഹൊ, ഇങ്ങനെയൊരു ശീലം തുടങ്ങേണ്ടിയിരുന്നില്ല എന്നു് ഒരല്പ നേരത്തേയ്ക്ക് തോന്നും.  ആ ചിന്തയ്ക്കിടയിലും ഒരെണ്ണം കൊളൂത്തിയിട്ടുണ്ടാകും.&lt;br /&gt;&lt;br /&gt;ഉണർന്നെഴുന്നീറ്റു കഴിഞ്ഞാൽ ഉടൻ ഒരു ചായ, എന്നിട്ടു ഒരു സിഗരറ്റ്‌, എന്നാൽ മാത്രമെ നേരം പുലർന്നതായി പോലും തോന്നാറുള്ളൂ.   പിന്നെ പ്രഭാതകർമ്മൾക്ക് മുമ്പു് ഒരെണ്ണം നിർബന്ധം, ഇല്ലെങ്കിൽ ഒന്നിലും ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടാകത്തില്ല.&lt;br /&gt;&lt;br /&gt;ഇങ്ങനെ സർവം പൊഹമയം ആക്കി ജീവിച്ച് വരുന്നതിനിടെ പല പ്രാവശ്യം  ഡോക്‌ടർമാരുടെ തെറിവിളി കേൾക്കേണ്ടതായും വന്നിട്ടുണ്ട്.  അതിലൊന്ന്  ഒരിക്കൽ അടച്ചിട്ട മുറിയിലിരുന്ന് വലിച്ചതിനായിരുന്നു.   വായു സഞ്ചാരമില്ലാത്ത മുറിയിൽ ഇരുന്ന്‌ ഒരെണ്ണം വലിച്ചാൽ അവിടെ പുക തങ്ങി നിന്ന് പത്ത് സിഗരറ്റ്‌ വലിക്കുന്നതിന്റെ ദൂഷ്യം ഉണ്ടാകുമത്രെ.   പോരാത്തതിന് ആ മുറിയിൽ വലിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരും പുക വലിക്കുന്ന ആളിനു കിട്ടുന്ന അതേ ദോഷങ്ങൾ അനുഭവിക്കേണ്ടിയും വരും.  അതിന് ശേഷം വീട്ടിനുള്ളിലിരുന്നുള്ള വലി ഒഴിവാക്കി. എന്തിനാ വെറുതെ മറ്റുള്ളവരെക്കൂടി രോഗികളാക്കുന്നത്?&lt;br /&gt;&lt;br /&gt;പതിനഞ്ച് വർ‌ഷങ്ങൾക്ക് ശേഷമാണ് ഇത് നിറുത്താൻ ശ്രമിച്ച് നോക്കിയാലോ എന്നു് വിചാരിക്കുന്നത്.  വില കൂടുന്നത് കൊണ്ടോ, ഡോകടർമാരുടെ ചീത്തവിളി മുടങ്ങാതെ കേൾക്കുന്നത് കൊണ്ടൊ അല്ല.&lt;br /&gt;&lt;br /&gt;എന്നെങ്കിലുമൊരിക്കൽ ഇതു നിറുത്തേണ്ടി വരുമെന്നത്‌ യാഥാർത്ഥ്യം. എന്തെങ്കിലും ഗുരുതരമായ അസുഖത്തിൽ ഇത് കൊണ്ടെത്തിക്കുമെന്നുള്ളതും ഉറപ്പ്‌. &lt;br /&gt;&lt;br /&gt;നിറുത്തുക എന്നത്‌ തന്നെ ബുദ്ധിമുട്ടേറിയ കാര്യം, ഒപ്പം എന്തെങ്കിലും അസുഖം വന്നിട്ട് ആകുമ്പോൾ അതിന്റെ കഷ്‌ടപ്പാടുകൾ വേറെയും.  അത് കൊണ്ട് മാത്രം ശ്രമിച്ച് നോക്കമെന്ന്‌ വിചാരിച്ചു.&lt;br /&gt;&lt;br /&gt;മാത്രവുമല്ല, നല്ലൊരു വലിയനായിരുന്നിട്ട് പൂർണമായും ഒഴിവാക്കിയ ഒരു സുഹ്രുത്തിന്റെ താഴെക്കാണുന്ന ചില നിർ‌ദേശങ്ങളും കേട്ടപ്പോൾ ഒന്ന്  ട്രൈ ചെയ്യാമെന്ന്‌ തോന്നി.&lt;br /&gt;&lt;br /&gt;1.       ആദ്യമായി പുകവലി നിറുത്തുവാനുള്ള ആഗ്രഹം അല്പമെങ്കിലും മനസിൽ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിനായി ശ്രമിക്കാമെന്ന്‌ മാത്രം കരുതുക. നിറുത്താമെന്നല്ല !!&lt;br /&gt;&lt;br /&gt;2.       അടുത്തതായി, ഇപ്പോൾ വലിച്ച് കൊണ്ടിരിക്കുന്ന സിഗരറ്റിന്റെ ബ്രാന്റ് മാറ്റുക.  ഒരു ബ്രാന്റ് മാത്രം വലിക്കാതെ തീരെ വിലകുറഞ്ഞതും കൂടിയതും ഒക്കെ മാറി മാറി വാങ്ങി വലിച്ച് നോക്കുക.  അപ്പോൾ സ്ഥിരമായ ഒരു രുചി മാറുകയും പൊതുവെ ഒരു താൽപര്യക്കുറവ്‌ വരികയും ചെയ്യും.  പിന്നെ ഒരു കാരണവശാലും നമുക്കേറ്റവും ഇഷ്‌ടപ്പെട്ട സിഗരറ്റ്‌ വാങ്ങരുത്.  (ഇനി ബീഡിയാണ് ശീലമെങ്കിലും ഒരു ചെയ്‌ഞ്ചു് ആകാം).&lt;br /&gt;&lt;br /&gt;3.       കുറെ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞാൽ, പിന്നെ കയ്യിൽ ഒരു സിഗരറ്റ്‌ മാത്രം കരുതുക.  എത്രത്തോളം സമയം വലിക്കാതെ പിടിച്ച്‌ നിൽക്കാൻ കഴിയുമെന്ന്‌ ട്രൈ ചെയ്ത് നോക്കുക.  ഒരു വലിക്കാരന്റെ മനസിന്റെ ശക്തി അപ്പോൾ മനസിലാകും.  തീരെ നിവൃത്തിയില്ലെങ്കിൽ മാത്രം അതു കൊളുത്തുക.&lt;br /&gt;&lt;br /&gt;4.       ഈ ദിവസങ്ങളിൽ കുറച്ച് കുരുമുളക് എപ്പോഴും കൊണ്ട് നടക്കുക. വല്ലാതെ വലിക്കാൻ തോന്നുമ്പോൾ ഒന്നുരണ്ടെണ്ണമെടുത്ത് കൊറിച്ചാൽ അതിന്റെ എരിവിൽ മറ്റേ ആസക്‌‌തി കുറെ നേരത്തേയ്ക്ക് മാറിക്കിട്ടും.&lt;br /&gt;&lt;br /&gt;5.       അല്ലെങ്കിൽ ആ സമയം മധുരം കുറച്ച് ഒരു കട്ടൻ ചായ  കുടിക്കാവുന്നതാണ്. (ചായ ആരോഗ്യത്തിന് നല്ലതാണെന്നല്ല, എങ്കിലും പുകവലി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തൽകാലം കുറെ ദിവസത്തേക്ക്).&lt;br /&gt;&lt;br /&gt;കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇതുപോലെ ‘നുമ്മ’ ഒരാഴ്ചയോളം കഴിഞ്ഞു.  എന്നിട്ടൊരു ദിവസം രാവിലെ ഒരു ഹെവി ബ്രേക്ക്‌‌ഫാസ്‌റ്റ് ഒക്കെ കഴിഞ്ഞ്, ഒരെണ്ണം വലിച്ചിട്ട് ഓഫീസിലെത്തി.  പിന്നെ വലിക്കാതെ എത്രത്തോളം സമയം ഇരിക്കാൻ പറ്റുമെന്ന്‌ നോക്കി.   ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും വലിക്കാനുള്ള മോഹം കലശലായി.  ഒരു സിഗരറ്റ്‌ കൈവശമുണ്ടായിരുന്നെങ്കിലും അന്ന്‌ പിടിച്ച്‌ നിൽക്കുവാൻ തന്നെ ഉറപ്പിച്ചു.  വീട്ടിലെത്തി, രാത്രി പതിവിലും നേരത്തേ കിടന്നുറങ്ങി.&lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെ വലിക്കണമെന്ന്‌ തോന്നിയെങ്കിലും വലിക്കുന്നതിന്‌ പകരം രണ്ട്‌ ചായ കൂടി കുടിച്ചു.&lt;br /&gt;&lt;br /&gt;ജോലിക്കെത്തിയപ്പോൾ എല്ലാവരോടും വല്ലാത്ത ദേഷ്യം തോന്നുന്നു.  വായും ചുണ്ടും വലിഞ്ഞ് മുറുകും പോലെ, കുറെ കഴിയുമ്പോൾ എല്ലാം ശാന്തമാകും.  പിന്നെയും കുറെ കഴിയുമ്പോൾ വീണ്ടും വലിഞ്ഞ് വലിഞ്ഞ് വരുമ്പോലെ തോന്നും. &lt;br /&gt;&lt;br /&gt;ഇത്ര നാളും നമ്മൾ സിഗരറ്റ് വലിക്കുക എന്നതിനെക്കൾ സിഗരറ്റ് നമ്മളെ വലിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത് എന്നോർത്തപ്പോൾ എന്തായാലും ഒരു ദിവസം കൂടി വലിക്കില്ല എന്നു തന്നെ ഉറപ്പിച്ചു. &lt;br /&gt;&lt;br /&gt;രണ്ട് ദിവസമൊക്കെ വലിക്കാതിരിക്കാൻ കഴിഞ്ഞപ്പോ‍ൾ വീണ്ടും ഒന്നു രണ്ട് ദിവസം കൂടി ശ്രമിച്ച് നോക്കിയാലെന്തെന്നായി.&lt;br /&gt;&lt;br /&gt;അങ്ങനെയങ്ങനെ, ക്രമേണ വലിക്കാനുള്ള ആഗ്രഹം കുറഞ്ഞ്‌ കുറഞ്ഞ് വന്നു.  ആ നാളുകളിലായിരുന്നു, വലിച്ചില്ലെങ്കിലും ദൈനംദിന ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും മാത്രവുമല്ല ഗുണങ്ങൾ ഒരുപാടുണ്ടെന്നും തിരിച്ചറിഞ്ഞത്.&lt;br /&gt;&lt;br /&gt;അങ്ങനെ പുക വലിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമാകുന്നു. &lt;br /&gt;&lt;br /&gt;ഒരു പക്ഷെ, മിക്ക വലിക്കാരും ഉള്ളിന്റെയുള്ളിൽ ഈ ശീലം നിറുത്തണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാകാം.  നിറുത്തിയില്ലെങ്കിലും  ആർക്കും നിറുത്താനായി ഒരു തയ്യാറെടുപ്പ്‌ നടത്തി നോക്കാവുന്നതേയുള്ളൂ. &lt;br /&gt;&lt;br /&gt;വർഷം തോറും ലക്ഷക്കണക്കിനാളുകൾ പുകവലി മൂലം മരണപ്പെടുന്നു, രോഗികളായി മാറുന്നു.  ജീവിതത്തിൽ ഒരിക്കൽ പോലും വലിച്ചിട്ടില്ലാത്തവരും മറ്റുള്ളവർ പുറത്തേയ്ക്കു ഊതിവിടുന്ന പുക ശ്വസിച്ച് രോഗികളായി മാറുന്നു. മുതിർന്നവർ വലിക്കുന്നത് അടുത്ത് നിൽക്കുന്ന കുട്ടികളെയും ഗുരുതരമായി ബാധിക്കുന്നു.  ഇതെല്ലാം അറിയാമെങ്കിലും എന്തുകൊണ്ടോ ഈ ശീലം ഒഴിവാക്കാൻ പലർക്കും കഴിയുന്നില്ല. &lt;br /&gt;&lt;br /&gt;പക്ഷെ, ഒരു ശ്രമം ആർക്കും നടത്തി നോക്കാവുന്നതാണ്.&lt;br /&gt;&lt;br /&gt;മേയ്‌ 31,  ലോക പുകയില വിരുദ്ധദിനമാണല്ലോ.  മിക്കവാറും എല്ലാ വലിയന്മാരും വലിച്ചികളും തന്റെ പുകവലിയെക്കുറിച്ച്‌ അല്പമെങ്കിലും ചിന്തിക്കാൻ സാധ്യതയുള്ള ദിവസം.&lt;br /&gt;&lt;br /&gt;ഇതു വായിക്കേണ്ടി വന്നവർ, ഈ ശീലമുണ്ടെങ്കിൽ,  വരുന്ന പുകയില വിരുദ്ധദിനത്തിന് മുമ്പായി പുകവലി നിറുത്താൻ കഴിയുമോ എന്ന് ദയവായി ഒന്ന് ശ്രമിച്ച് നോക്കുക.&lt;br /&gt;&lt;br /&gt;നഷ്ടപ്പെടാനൊന്നുമില്ല, പക്ഷെ, നേടാൻ പലതുമുണ്ട്.  സത്യം!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-1342195038492685435?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/1342195038492685435/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=1342195038492685435' title='10 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/1342195038492685435'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/1342195038492685435'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/05/blog-post_09.html' title='പുകവലിക്കാത്തവർക്കും.....'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3539142477649819246.post-9115194856134287676</id><published>2009-05-09T09:30:00.003+04:00</published><updated>2009-12-27T14:43:46.876+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>മൂർഖൻ പാമ്പ് റീലോഡഡ്</title><content type='html'>.....................&lt;br /&gt;‘മൂർഖൻ പാമ്പിനെ നോവിച്ച് വിട്ടാൽ’ എന്ന പഴയ ഒരു പീസ്, വായിക്കാത്തവർക്കായ് വീണ്ടും പോസ്റ്റട്ടെ.&lt;br /&gt;.....................&lt;br /&gt;&lt;br /&gt;കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലുമെന്ന പോലെ, മൂർഖൻ, അണലി തുടങ്ങിയ മുന്തിയ ഇനം ഉരുപ്പടികളും കാഴ്ചക്കു ഭീകരനെങ്കിലും വലിയ കുഴപ്പക്കാരല്ലാത്ത ചേരകളും യഥേഷ്ടം ജീവിച്ചു വരുന്ന ഒരു നാട്ടിൻപുറമാണ് ഞങ്ങളുടേതും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അള മുട്ടിയാൽ ചേരയും കടിക്കും, ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ?, വേലിയിൽ ഇരുന്ന പാമ്പിനെയെടുത്ത്‌ എവിടെയോ വെച്ചത്‌ പോലെ തുടങ്ങിയ പഴഞ്ചൊല്ലുകളൊക്കെ പരിശോധിച്ചാൽ പാമ്പുകൾ ഇങ്ങോട്ടു് വന്ന്‌ ഉപദ്രവിക്കുമെന്നുള്ള ഒരു സൂചന പോലും ഇല്ല. എങ്കിൽതന്നെയും മിക്കവാറും എല്ലാവരും, പാമ്പിനെ കണ്ടാലുടാൻ അടിച്ച്‌ കൊല്ലുന്നതിൽ അതീവ ശ്രദ്ധ പുലർ‌ത്തുന്നത്‌ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട എന്നത് കൊണ്ടാകാം.&lt;br /&gt;&lt;br /&gt;നമ്മുടെ ഏരിയായിൽ പാമ്പിനെകൊല്ലികൾ ധാരാളമുണ്ടെങ്കിലും ഞാൻ കൊല്ലാറില്ല. കൊല്ലുന്നതും ഉപ‌ദ്രവിക്കുന്നതും ഇഷ്ടമേയല്ല. അങ്ങനെ യൊരു ശീലം വന്നത് പേടി കൊണ്ടു് മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;“പ്രിവൻഷൻ ഇസ് ബെറ്റർ ദാൻ ….” എന്ന് കരുതി, ദിവസവും കിട്ടാവുന്നത്ര വെള്ളുള്ളി അടുക്കളയിൽ നിന്നും പൊക്കുകയും ചതച്ച്‌ വീടിന്റെ പരിസരത്തെല്ലാം വിതറുകയും ചെയ്യുകയാണ് നമ്മുടെ പണി. അതിന്റെ മണം പാമ്പുകൾക്ക് ഇഷ്ടമല്ലാ എന്നും അത്തരം പ്രദേശങ്ങളിൽ ഈ സാധനം വരികയുമില്ലാ എന്ന്‌ ആരോ പറഞ്ഞത് കേട്ടതു കൊണ്ടാ‍ണത്‌.&lt;br /&gt;&lt;br /&gt;എന്നാലും ആഴ്‌ചയിൽ മിനിമം ഒരു പാമ്പിനെയെങ്കിലൂം ഞങ്ങൾക്കു കാണേണ്ടി വരാറുണ്ടു്. കണ്ടാൽ ഉടനെ ഒരൂ നിലവിളി ശബ്‌ദം പുറപ്പെടുവിക്കുകയും ഏതു സമയത്താണെങ്കിലും പരിസരത്തുള്ളവരാരെങ്കിലും ഓടിവന്ന്‌ അതിനെ കൊല്ലുകയും ചെയ്തുകൊള്ളും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ചേരയെ ഒന്നും ചെയ്യാറില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ചെയ്യാൻ കിട്ടിയിട്ട്‌ വേണ്ടെ? കണ്ണടച്ചു് തുറക്കുന്ന സമയത്തിനുള്ളിൽ ആശാൻ അടുത്ത പഞ്ചായത്തിൽ എത്തിയിട്ടുണ്ടാകും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഗൾഫിലെത്തിയതിന് ശേഷമാണ് ആ ഭയത്തിൽ ചെറിയ ഒരു അയവ്‌ വന്നത്‌, ചില രാത്രികളിൽ പാമ്പിനെ സ്വപ്‌‌നം കണ്ട് ഞെട്ടിയുണരാറുണ്ടായിരുന്നെങ്കിലും.&lt;br /&gt;&lt;br /&gt;*******&lt;br /&gt;പ്രവാസജീവിതത്തിന്റെ ഇടവേളകളിലൊന്നിൽ കണ്ടകശനി നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഒരു രാത്രി 8 മണിയോടെ ആറ്റിങ്ങൽ നിന്നും ചിറയിൻ‌കീഴേക്ക്‌ പോകേണ്ട ഒരു ആവശ്യം വന്നു. നന്നായി ഇരുട്ട് പരന്നിരുന്നെങ്കിലും നമ്മുടെസ്വന്തം യാഗാശ്വം, ഹീറൊ ഹോണ്ട സ്പെളണ്ടറിൽ മാന്യമായ സ്പീഡിൽ “വേളിക്ക്‌ വെളുപ്പാൻ കാലം ......താ‍ലിക്ക്‌ കുരുത്തോല .....” എന്ന പാട്ടൊക്കെ പാടി പോകുകയായിരുന്നു.&lt;br /&gt;&lt;br /&gt;ചെറുവള്ളിമുക്കു് എന്ന് സ്ഥലം കഴിഞ്ഞപ്പോൾ വിജനമായ ഒരു റോഡിൽ വെച്ച് ബൈക്കിന്റെ വെളിച്ചത്തിൽ കറുത്ത വൃത്താകൃതിയിൽ അടയാളങ്ങളുള്ളതും അത്യാവശ്യം കനമുള്ളതും ഒന്നരമീറ്ററോളം നീളം തോ‍ന്നിക്കുന്നതുമായ ഒരു പാമ്പ് മന്ദം മന്ദം റോഡ് ക്രോസ് ചെയ്യുന്നത് കണ്ടു, അപ്പോഴേക്കും വളരെ അടുത്തെത്തി ക്കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ബൈക്ക് പാമ്പിന്റെ മുകളിലൂടെ കയറിയിറങ്ങും, ചവിട്ടിയാൽ മിക്കവാറും പാമ്പിന്റെ അടുത്തായി വണ്ടി നിൽക്കുകയൂം ചിലപ്പോൾ റാംജിരാവ്‌ സ്പീക്കിങിൽ ഇന്നസെന്റ്, മുകേഷ്, സായികുമാർ എന്നിവർ മണ്ണിൽ കിടന്ന്‌ പിടിവലി കൂടുന്നത് പോലെ പാമ്പും, ബൈക്കും ഞാനും ഉരുണ്ട് കളിക്കേണ്ടിയും വരും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എത്രയും പെട്ടെന്ന്‌ ഒരു തീരുമാനത്തിലെത്തിയേ പറ്റൂ.&lt;br /&gt;&lt;br /&gt;സ്വകാര്യ ബസ്സുകൾ എപ്പോഴും മത്സരയോട്ടം നടത്തുന്ന റോഡാണ്, അപ്പോഴൊന്നും വരാതെ എന്റെ വണ്ടിയുടെ മുന്നിൽ തന്നെ വന്ന്‌ കയറണമായിരുന്നോ കുരുപ്പേ?&lt;br /&gt;&lt;br /&gt;ഒടുവിൽ രണ്ടും കൽ‌പിച്ച് ആക്സിലേറ്ററ് കൂട്ടി, പാമ്പിന്റെ മുകളിലുടെ ബൈക്ക്‌ കയറി മുന്നോട്ട് പോയി, തിരിഞ്ഞ്‌ നോക്കിയില്ല, ഒരു ബർഗർ ബണ്ണിന്റെ പുറത്ത് അമർത്തിയ അനുഭവം.&lt;br /&gt;&lt;br /&gt;അപ്പോഴാണ് ബൈക്ക്‌ കയറ്റിയിറക്കിയാൽ ടയറിൽ ചുറ്റിപ്പിടിക്കുന്ന സ്വഭാവം പാമ്പുകൾക്കുണ്ടെന്ന കാര്യം ആരോ പറഞ്ഞത്‌ ഓർ‌മ വന്നത്‌.&lt;br /&gt;&lt;br /&gt;ഇരുട്ട് കാരണം ഒന്നും വ്യക്ത‌മായി കാണാനും കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;നെഞ്ചിനുള്ളിൽ ഭയം റോക്കറ്റ് പോകും പോലെ കുത്തനെ ഉയർന്നപ്പോൾ എന്റെ ഇരു കാലുകളൂം ഇരുവശത്തേക്കുമായി ഉയരുന്നതും ഞാനറിഞ്ഞു. പാമ്പ് വണ്ടിയിലുണ്ടെങ്കിൽ കാലുകളിലായിരിക്കുമല്ലോ ആദ്യത്തെ അറ്റാക്ക്.&lt;br /&gt;&lt;br /&gt;നിരന്തര പരിശീലനം കൊണ്ട് മാത്രം കൈവരുന്ന ഒരു “ആസനം“ ഒരു പ്രാക്ടീസുമില്ലാതെ എനിക്കപ്പോൾ ചെയ്യാൻ പറ്റി. (ആസനവും ഇരു കാലുകളും ഒരേ നേർ‌രേഖയിൽ വെച്ച് ഇരിക്കുന്ന അവസ്ഥ).&lt;br /&gt;&lt;br /&gt;ബൈക്ക് നിറുത്തിയേ പറ്റൂ, നിറുത്തണമെങ്കിൽ ബ്രേക്ക്‌ ചവിട്ടണം, ബ്രേക്ക്‌ ചവിട്ടണമെങ്കിൽ കാലു് താഴ്‌ത്തണം.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്തായാലും അതേ നിലയിൽ തന്നെ കുറെ ദൂരം കൂടി മുന്നോട്ട് പോയി. അപ്പോൾ അടിച്ചു പൂക്കുറ്റിയായി അയ്യപ്പബൈജുവിന്റെ സ്റ്റൈലിൽ വഴിയരികിൽ നിന്ന ഒരു ചേട്ടൻ മോട്ടർ സൈക്ക‌ൾ അഭ്യാസമാണോ അതോ ഏതൊ അഭ്യാസി ഇന്നത്തെ കളി കഴിഞ്ഞ്‌ വീട്ടിൽപ്പോകുകയാണോ എന്ന ഭാവത്തിൽ നോക്കുന്നതും കണ്ടു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അങ്ങനെ തന്നെ വീണ്ടും മുന്നോട്ട് പോയാൽ വേറെ ഏതെങ്കിലും വണ്ടി വന്ന്‌ കയറി കട്ടേം പടോം മടങ്ങുമെന്നുറപ്പായതിനാലും സമയം കഴിയും തോറും പാമ്പ് മുകളിലേക്കെത്തുമെന്ന് അറിയാമെന്നതിനാലും എങ്ങനെയും നിറുത്താൻ തന്നെ തീരുമാനിച്ചു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അല്പമകലെയായി വെളിച്ചം കണ്ട ഒരു കടയൂടെ മുൻപിൽ സ്റ്റോപ്‌ ചെയ്യാമെന്ന്‌ മനസിലുറപ്പിച്ച്&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;വൺ, റ്റൂ, ത്രീ പറഞ്ഞ്‌ വലത് കാൽ താഴ്‌ത്തി ബ്രേക്ക് ചവിട്ടിയതും ഇടത്ത് ഭാഗത്തേക്കു് ഞാൻ ചാടിയതും ഒരുമിച്ചായിരുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്നാൽ ടൈമിംഗ്‌ ശരിയാ‌കാത്തത് കൊണ്ട് മാത്രം ഒരു ചാലിലേക്ക് ഉരുണ്ട് പോകുന്നതിനിടയിൽ കുറച്ച്‌ മുന്നോട്ട് പൊയി ബൈക്ക് വീഴുന്നതും കണ്ടു. എനിക്കും സ്‌പെളണ്ടരിനും ഗുരുതരമല്ലെങ്കിലും ഒട്ടും മോശമല്ലാത്ത നിലയിൽ പരിക്കുകൾ പറ്റി യെ ങ്കിലും ബൈക്കിൽ പാമ്പ് ഇല്ലായിരുന്നുവെന്ന സത്യം മനസ്സിലാക്കി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്തായാലും അന്നുമുതൽ എന്റെ ഭയപ്പെടുത്തുന്ന ഓർ‌മകളിലും സ്വപ്‌നങ്ങളിലും ഉള്ള പാമ്പുകളുടെ ലിസ്റ്റിൽ പുതിയ ഒരെണ്ണം കൂടി ജോയിൻ ചെ‌യ്‌തു.&lt;br /&gt;*******&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;രണ്ട്‌ വർ‌ഷങ്ങൾക്ക്‌ ശേഷമുള്ള മറ്റൊരു അവധിക്കാലം.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;ഒരിക്കൽ തിരുവനന്തപുരത്ത്‌ കിഴക്കേക്കോട്ടയിൽ പോയപ്പോൾ പുത്തരിക്കണ്ടം മൈതാനിയിൽ സ്നേക് ഷോ നടക്കുന്നതായി ബോർഡ്‌ കണ്ടു. &lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഉറക്കത്തിലും നേരിട്ടുമൊക്കെ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ജീവിയെ ടിക്കറ്റെടുത്ത്‌ കാണണോ?&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;മനസില്ലാ മനസോടെയാണെങ്കിലും കയറാമെന്ന്‌ വെച്ചു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ടിക്കറ്റ്‌ 10 രൂപ. ഏതാണ്ട് ഒരു ദിർഹം അല്ലേ ആകുന്നുള്ളു (അബൂദാബിയിൽ മമ്മദ്‌ക്കായുടെ കഫ്‌റ്റീരിയായിൽ നിന്ന്‌ 2 പൊറോട്ട പെയിന്റടിച്ച് തിന്നുന്ന കാശ്‌).&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;കണ്ണാടിക്കൂടുകളിൽ വരിവരിയാ‍യി, പല വർഗത്തിലും പെട്ട പല തരം പാമ്പുകൾ. രാജവെമ്പാല, മൂർഖൻ, അണലി, പച്ചില‌പ്പാമ്പ് എന്നിങ്ങനെ ഓരൊന്നിനെയും ഓരോ കൂട്ടിലായ് ഇട്ടിരിക്കുന്നു. മ്യൂസിയത്ത് പോയാൽ കാണുന്നത് പോലെ. ചിലത് നാക്ക് നീട്ടി വിറപ്പിച്ചു കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അങ്ങനെ ഓരോന്നായി കണ്ട് ക്ണ്ട് വരിയിലൂടെ നീങ്ങി. അതവസാനിക്കുന്നിടത്ത് ചെറിയ ഒരു സ്റ്റേജും അതിൽ പൌൾട്രി ഫാമിൽ കോഴികളെ ഇടൂന്നതു പോലുള്ള ഒരു കൂടൂം അതിന്റെ മുന്നിൽ കാണികളായി പത്തിരുപത് പേരും.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;കൂടിനുള്ളിൽ പല വലുപ്പത്തിലും, നിറത്തിലും, ജാതിയിലും ഉള്ള പാമ്പുകളുടെ സംസ്ഥാന സമ്മേളനം. ചെറുതും വലുതുമായി പത്തറുപതെണ്ണമെങ്കിലും വരും, ഒരു ഭാഗത്ത് ലുലു സെന്റരിൽ ബെൽറ്റ് തൂക്കിയിട്ടിരിക്കുന്നത് പോലെ കുറെയെണ്ണം തൂങ്ങി ക്കിടക്കുന്നു.മറ്റ് ചിലത് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇഴഞ്ഞു നടക്കുന്നു.&lt;br /&gt;&lt;br /&gt;ഞാൻ ആദ്യം ശ്രദ്‌ധിച്ചത് പാമ്പുകൾക്ക് അതിൽ നിന്നും പുറത്ത് കടക്കുവാൻ പറ്റിയ വിടവോ മറ്റോ ഉണ്ടോ എന്നാണു. ഇല്ലാ എന്നു ഉറപ്പ് വരുത്തിയതി‌ന് ശേഷം ആൾക്കാരുടെയെല്ലാം പുറകിലായി പോയി നിന്നു. ഇവിടെ എന്താണ്‌ നടക്കാൻ പോകുന്നതെന്ന്‌ അറിയണമല്ലോ.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അഞ്ചു മിനിട്ട് കഴിഞ്ഞ്‌ കാണും, മുപ്പത്തിയഞ്ചു- മുപ്പത്തിയേഴ്‌ വയസ്‌ പ്രായം വരുന്ന ഒരു പയ്യൻ വന്ന്‌ കൂടു തുറന്ന്‌ അകത്തു കയറുകയും മുഴുത്ത ഒരെണ്ണത്തിനെ എടുത്ത് കൊണ്ട് പുറത്തേക്ക്‌ വരികയും ചെയ്തു.&lt;br /&gt;&lt;br /&gt;കൂട് അടച്ചതിന് ശേഷം ഇരു കൈകളിലുമയി പാമ്പിനെ ഏടുത്തുയർത്തിക്കൊണ്ടു, അദ്ദേഹം നടത്തിയ വിശാലമായ പ്രസംഗത്തിലെ ചില പോയിന്റുകൾ ചുരുക്കത്തിൽ ഏതാണ്ടു ഇതുപോലെയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രിയമുള്ളവരെ ! “പാമ്പുകൾ മനുഷ്യ്ന്റെ &lt;span class=""&gt;ശത്രുവേയല്ല&lt;/span&gt;. സ്വയരക്ഷക്ക്‌ വേണ്ടി മാത്രമാണ് അവ കടിക്കുന്നത്.&lt;br /&gt;&lt;br /&gt;“നീർക്കോലി കടിച്ചാൽ അത്താഴം മുടക്കണമോ? വേണ്ടേ വേണ്ട. അത്താഴം കഴിച്ചാൽ അതൊരിക്കലും ‘ലാസ്റ്റ്‌ സപ്പർ‘ ആകത്തില്ല, കാരണം നീർക്കോലിക്ക്‌ വിഷമില്ല. നിങ്ങൾ ആവശ്യാനുസരണം എന്തും കഴിച്ച്‌ സുഖമായി ഉറങ്ങിക്കോള്ളു.”&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞിട്ട് കയ്യിലിരുന്ന സാധനത്തിനെ കൂടിനകത്തേക്ക്‌ ഇട്ടതി‌ന്‌ ശേഷം വന്ന്‌ ഇങ്ങനെ തുടർന്നു.&lt;br /&gt;&lt;br /&gt;“മൂർഖൻ പാമ്പിന്റെ തല മാത്രം പറന്ന്‌ വന്ന്‌ ഉപദ്രവിക്കുമെന്ന്‌ ചിലരൊക്കെ വിശ്വസിക്കുന്നു. അത്‌ തികച്ചും അബദ്ധധാരണയാകുന്നു”.&lt;br /&gt;&lt;br /&gt;“ ‘മഞ്ഞച്ചേര മലർന്ന്‌ കടിച്ചാൽ മലയാളത്തിൽ മരുന്നില്ല’ ഇപ്രകാരം, ഒരു ചൊല്ല്‌ ഗ്രാമപ്രദേശങ്ങളിൽ കേൾക്കാം. മലയാളത്തിലെന്നല്ല, മറ്റൊരു ഭാഷയിലും മരുന്ന് കാണില്ല, എന്തു കൊണ്ടെന്നാൽ ചേരക്ക്‌ വിഷമില്ല, അത്ര തന്നെ.”&lt;br /&gt;&lt;br /&gt;“സന്ധ്യാനേരങ്ങളീൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഒരു ദുർഗന്ധം, ഏതൊ പാമ്പ് വായ തുറക്കുന്നത് കൊണ്ടാണെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്. അത്‌ തികച്ചും തെറ്റാണ്. ചില പൂവുകൾ വിരിയുമ്പോഴുണ്ടാകുന്ന ഗന്ധമാണത്‌”.&lt;br /&gt;&lt;br /&gt;“കേരളത്തിൽ കാണപ്പെടുന്ന ചുരുക്കം ചില പാമ്പുകൾക്കേ വിഷമുള്ളൂ. (മൂർഖൻ, അണലി, വെള്ളിക്കെട്ടൻ etc.) ഇവയുടെ കടിയേറ്റാൽ തന്നെയും ഭയക്കേണ്ട ആവശ്യമില്ല, ഉടനെ ആശുപത്രിയിൽ എത്തിയാൽ രക്ഷപെടുക തന്നെ ചെയ്യും. മിക്കവാറും എല്ലാ ആശുപത്രികളീലും പാമ്പിൻ വിഷത്തിനുള്ള പ്രതിവിധികളുണ്ട്.”&lt;br /&gt;&lt;br /&gt;പാമ്പുകളെ ക്കുറിച്ച് അതുവരെയില്ലാതിരുന്ന അറിവുകൾ എന്റെ മനസിന്‌ കുറച്ചൊന്നുമല്ലാ സന്തോഷം നൽകിയത്.&lt;br /&gt;&lt;br /&gt;“രാജവെമ്പാ‍ല ആണ് കടിക്കുന്നതെങ്കിൽ, ആള് രക്ഷപെടാൻ സാധ്യതയില്ല. ഭാഗ്യത്തിന് കേരളത്തിൽ വനാന്തരങ്ങളിൽ മാത്രമെ അവ കാണപ്പെടുന്നുള്ളൂ”.&lt;br /&gt;&lt;br /&gt;“വ്യത്യസ്‌ത ഇനത്തിൽ പെട്ട പാമ്പുകൾ തമ്മിൽ ഇണ ചേരില്ല. ചേരയും മൂർഖനും തമ്മിൽ ഇണ ചേരുമെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്”.&lt;br /&gt;&lt;br /&gt;“പാമ്പുകളുടെ തലച്ചോറ്‌ നിരവധി പരീക്ഷണങ്ങൾക്കു് വിധേയമാക്കിയുട്ടുണ്ട്‌. ഒന്നും ഓർത്ത്‌ വെയ്ക്കുവാനുള്ള കഴിവ്‌ അവയ്ക്കില്ല. എന്ന് വെച്ചാൽ, പാമ്പുകൾക്കു് ഓർമശക്തിയേയില്ല”.&lt;br /&gt;&lt;br /&gt;ഇതു കേട്ടപ്പോൾ എനിക്ക്‌ സന്തോഷം അടക്കാനായില്ല.&lt;br /&gt;&lt;br /&gt;എന്ത് കൊണ്ടെന്നാൽ, പാമ്പിനെ ഉപദ്രവിച്ചുവിട്ടാൽ അത് എന്നെങ്കിലും, എവിടെ വെച്ചെങ്കിലും പണി തരും എന്നായിരുന്നു അതുവരെയുള്ള എന്റെ വിശാസം.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അതിനുള്ള ഒരു പ്രധാന കാരണം, സകല കന്നന്തിരിവുകളും കാണിച്ചിട്ട്, ആരുടെയെങ്കിലും കയ്യീന്ന്‌ അടിയും വാങ്ങിക്കെട്ടി പോകാൻ നേരം തിരിഞ്ഞ് നിന്ന്&lt;br /&gt;&lt;br /&gt;“ഒരു മൂർഖൻ പാമ്പിനെയാണു് നീ നോവിച്ച് വിടുന്നതെന്നോർത്തോ”&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എന്നു് ടിജീരവിയണ്ണനെപ്പോലുള്ള, സീഡിയും മൊബൈലും ബ്ലൂടൂത്തും ഒന്നും ഇല്ലാത്ത കാലത്തെ ഒരു തലമുറയുടെ, രോമാഞ്ച നായകന്മാർ പറയുന്നത് കേട്ട് ഞങ്ങൾ വളർന്നതാകാം.&lt;br /&gt;&lt;br /&gt;അങ്ങനെയുള്ള ഒരു ഹിമാലയൻ വിശ്വാസമാണ് അന്നവിടെ പൊളിച്ചടുക്കിയത്‌. എന്തായാലും ആ ഷോയ്ക്ക് ശേഷം, പാമ്പുകളോടുള്ള എന്റെ പേടി വലിയൊരളവ് വരെ മാറി.&lt;br /&gt;&lt;br /&gt;പാമ്പുകളെല്ലാം തന്നെ അംനേഷ്യയോ അൾഷിമേഴ്‌സോ ബാധിച്ചവരെപ്പോലെ ആണെന്നറിയാമെങ്കിലും പിന്നീട് ആറ്റിങ്ങൽ -ചിറയിൻ‌കീഴ് റോഡിൽ രാത്രി ബൈക്കിൽ പോകാൻ ഒരു അവസരം കിട്ടിയിട്ടില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3539142477649819246-9115194856134287676?l=vasamvadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasamvadan.blogspot.com/feeds/9115194856134287676/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3539142477649819246&amp;postID=9115194856134287676' title='15 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/9115194856134287676'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3539142477649819246/posts/default/9115194856134287676'/><link rel='alternate' type='text/html' href='http://vasamvadan.blogspot.com/2009/05/blog-post.html' title='മൂർഖൻ പാമ്പ് റീലോഡഡ്'/><author><name>വശംവദൻ</name><uri>http://www.blogger.com/profile/11931336605232091411</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry></feed>
